പാരീസ്: നാന്റസിലെ പുരാതന കത്തോലിക്കാ കത്തീഡ്രലിനു തീപിടിച്ച സംഭവത്തിൽ റുവാണ്ടൻ അഭയാർഥിയെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. കത്തീഡ്രലിന്റെ മേൽനോട്ടച്ചുമതല വഹിച്ചിരുന്ന ഇയാൾ കുറ്റം സമ്മതിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടിത്തമുണ്ടായ 18നു പിറ്റേന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. ഇയാളുടെ പേരു പുറത്തുവിട്ടിട്ടില്ല.
പതിനഞ്ചാം നൂറ്റാണ്ടിൽ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമധേയത്തിൽ ഗോഥിക് മാതൃകയിൽ നിർമിച്ച കത്തീഡ്രലിലെ തീപിടിത്തം മനപ്പൂർവമുള്ള കൊള്ളിവയ്ക്കലാണെന്നു കണ്ടെത്തിയിരുന്നു.
തീപിടിത്തത്തിൽ പള്ളിക്കുള്ളിലെ 17-ാം നൂറ്റാണ്ടിലെ ഓർഗണും ചിത്രാങ്കിത ചില്ലുജനാലയും നശിച്ചു. നൂറ് അഗ്നിശമനസേനാംഗങ്ങൾ മണിക്കൂറുകൾ പരിശ്രമിച്ചാണു തീയണച്ചത്.
39 വയസുള്ള അക്രമി പള്ളിയിൽ സന്നദ്ധസേവനം ചെയ്തിരുന്നു. തീപിടിത്തത്തിന്റെ തലേന്ന് പള്ളി പൂട്ടാനുള്ള ചുമതല ഇയാൾക്കായിരുന്നു.
ശനിയാഴ്ച ഇയാളെ വീണ്ടും ചോദ്യംചെയ്തു. കത്തിനശിച്ച ഓർഗണിനു സമീപം മൂന്നിടത്തു തീ കൊളുത്തിയതായി ഇയാൾ സമ്മതിച്ചെന്നു പ്രോസിക്യൂഷൻ ഓഫീസ് അറിയിച്ചു. ചെയ്ത പ്രവൃത്തിയിൽ തന്റെ കക്ഷി ഖേദിക്കുന്നതായും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇയാളുടെ അഭിഭാഷകൻ അറിയിച്ചു. അതേസമയം, വർഷങ്ങളായി ഫ്രാൻസിൽ താമസിക്കുന്ന ഇയാൾ എന്തു പ്രേരണയിലാണു തീ കൊളുത്തിയതെന്നു വ്യക്തമല്ല.
പാരീസിലെ പ്രസിദ്ധമായ നോത്രദാം കത്തീഡ്രലിലെ വൻ അഗ്നിബാധ നടന്ന് ഒരു വർഷത്തിനുശേഷമാണു നാന്റസ് കത്തീഡ്രലിൽ തീപിടിത്തമുണ്ടായത്.
പതിനഞ്ചാം നൂറ്റാണ്ടിൽ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമധേയത്തിൽ ഗോഥിക് മാതൃകയിൽ നിർമിച്ച കത്തീഡ്രലിലെ തീപിടിത്തം മനപ്പൂർവമുള്ള കൊള്ളിവയ്ക്കലാണെന്നു കണ്ടെത്തിയിരുന്നു.
തീപിടിത്തത്തിൽ പള്ളിക്കുള്ളിലെ 17-ാം നൂറ്റാണ്ടിലെ ഓർഗണും ചിത്രാങ്കിത ചില്ലുജനാലയും നശിച്ചു. നൂറ് അഗ്നിശമനസേനാംഗങ്ങൾ മണിക്കൂറുകൾ പരിശ്രമിച്ചാണു തീയണച്ചത്.
39 വയസുള്ള അക്രമി പള്ളിയിൽ സന്നദ്ധസേവനം ചെയ്തിരുന്നു. തീപിടിത്തത്തിന്റെ തലേന്ന് പള്ളി പൂട്ടാനുള്ള ചുമതല ഇയാൾക്കായിരുന്നു.
ശനിയാഴ്ച ഇയാളെ വീണ്ടും ചോദ്യംചെയ്തു. കത്തിനശിച്ച ഓർഗണിനു സമീപം മൂന്നിടത്തു തീ കൊളുത്തിയതായി ഇയാൾ സമ്മതിച്ചെന്നു പ്രോസിക്യൂഷൻ ഓഫീസ് അറിയിച്ചു. ചെയ്ത പ്രവൃത്തിയിൽ തന്റെ കക്ഷി ഖേദിക്കുന്നതായും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇയാളുടെ അഭിഭാഷകൻ അറിയിച്ചു. അതേസമയം, വർഷങ്ങളായി ഫ്രാൻസിൽ താമസിക്കുന്ന ഇയാൾ എന്തു പ്രേരണയിലാണു തീ കൊളുത്തിയതെന്നു വ്യക്തമല്ല.
പാരീസിലെ പ്രസിദ്ധമായ നോത്രദാം കത്തീഡ്രലിലെ വൻ അഗ്നിബാധ നടന്ന് ഒരു വർഷത്തിനുശേഷമാണു നാന്റസ് കത്തീഡ്രലിൽ തീപിടിത്തമുണ്ടായത്.