മ്യൂണിക്ക്: 2012 മുതൽ മുസ്ലിം തീവ്രവാദികളുടെ ആക്രമണങ്ങളുടെ ഫലമായി നാശോന്മുഖമായിരുന്ന സിറിയ ആലെപ്പോയിലെ സെന്റ് ഏലിയാസ് മാറോനൈറ്റ് കത്തോലിക്കാ കത്തീഡ്രൽ ഇൗമാസം 20-ന് കൂദാശ ചെയ്തു.
തകർന്ന കത്തീഡ്രലിൽ 2016-ലെ ക്രിസ്മസ് കുർബാന അർപ്പിച്ചതിന്റെയും നാശക്കുന്പാരങ്ങൾക്കുമുകളിൽ പുൽക്കുടു സ്ഥാപിച്ചതിന്റെയും ചിത്രങ്ങൾ വൈറലായിരുന്നു. ആലെപ്പോയിലെ മാറോനൈറ്റ് മെത്രാപ്പോലീത്താ ജോസഫ് ടോബ്ജി, പുനരുദ്ധരിക്കപ്പെട്ട കത്തീഡ്രൽ ആലെപ്പോയിലും ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് പ്രത്യാശയുടെ സന്ദേശം പകരുകയാണെന്നു പറഞ്ഞു. സിറിയയിൽത്തന്നെ തങ്ങൾ തുടർന്നും താമസിക്കുമെന്നതിന്റെ അടയാളമാണത്.
രണ്ടുലക്ഷത്തോളം ക്രൈസ്തവർ പാർത്തിരുന്ന ആലെപ്പോയിൽ ഇപ്പോൾ അരലക്ഷത്തിൽ താഴെ ക്രൈസ്തവരാണുള്ളത്. യുദ്ധത്തിന്റെ ഫലമായി അനേകം പേർ വധിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യുകയുണ്ടായി.
തകർന്ന കത്തീഡ്രലിൽ 2016-ലെ ക്രിസ്മസ് കുർബാന അർപ്പിച്ചതിന്റെയും നാശക്കുന്പാരങ്ങൾക്കുമുകളിൽ പുൽക്കുടു സ്ഥാപിച്ചതിന്റെയും ചിത്രങ്ങൾ വൈറലായിരുന്നു. ആലെപ്പോയിലെ മാറോനൈറ്റ് മെത്രാപ്പോലീത്താ ജോസഫ് ടോബ്ജി, പുനരുദ്ധരിക്കപ്പെട്ട കത്തീഡ്രൽ ആലെപ്പോയിലും ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് പ്രത്യാശയുടെ സന്ദേശം പകരുകയാണെന്നു പറഞ്ഞു. സിറിയയിൽത്തന്നെ തങ്ങൾ തുടർന്നും താമസിക്കുമെന്നതിന്റെ അടയാളമാണത്.
രണ്ടുലക്ഷത്തോളം ക്രൈസ്തവർ പാർത്തിരുന്ന ആലെപ്പോയിൽ ഇപ്പോൾ അരലക്ഷത്തിൽ താഴെ ക്രൈസ്തവരാണുള്ളത്. യുദ്ധത്തിന്റെ ഫലമായി അനേകം പേർ വധിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യുകയുണ്ടായി.