അഞ്ചാം വിക്കറ്റിൽ ജോസ് ബട്ലറും (67) ഓലി പോപ്പും (91) ചേർന്ന് നേടിയ 140 റണ്‍സ് ആണ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിൽ നിർണായകമായി. ഓപ്പണർ റോറി ബേണ്‍സും (57) ഇംഗ്ലണ്ടിനായി അർധസെഞ്ചുറി നേടി. 18 റണ്‍സുമായി ബീസ് പുറത്താകാതെനിന്നു. വിൻഡീസിനായി കെമർ റോച്ച് 72 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. വിൻഡീസ് താരത്തിന്റെ വിക്കറ്റ് നേട്ടം ഇതോടെ 201 ആയി.
വിൻഡീസിനു തകർച്ച
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 369ന് മറുപടിക്കായി ഇറങ്ങിയ വിൻഡീസിന് 73 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു. ഇംഗ്ലണ്ടിനായി ബ്രോഡും ജയിംസ് ആൻഡേഴ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡ്രിങ്ക്സിനു പിരിയുന്പോൾ 40 ഓവറിൽ അഞ്ചിന് 102 എന്ന നിലയിലാണ് വിൻഡീസ്. മൂന്ന് മത്സര പരന്പര 1-1ന് സമനിലയിലാണിപ്പോൾ.
കെമർ റോച്ച് @ 200
1994ൽ കർട്ലി അംബ്രോസ് ആണ് വെസ്റ്റ് ഇൻഡീസിനു വേണ്ടി 200 വിക്കറ്റ് തികച്ചതിനുശേഷം ആരും ഈ പട്ടികയിൽ ഇടം നേടിയില്ല. വെസ്റ്റ് ഇൻഡീസിന്റെ പ്രതാപകാലത്തെ ബൗളർമാരെ അനുസ്മരിപ്പിക്കുന്ന കെമർ റോച്ചിന്റെ കരിയറിൽ ഉയർച്ചതാഴ്ചകൾ ഏറെയായിരുന്നു. വെസ്റ്റ് ഇൻഡീസ് വിജയിച്ച സതാംപ്ടണ് ടെസ്റ്റിൽ മുൻനിര ബൗളറായ റോച്ചിന് ഒറ്റ വിക്കറ്റുപോലും വീഴ്ത്താനായില്ല! 59-ാം ടെസ്റ്റിലാണ് റോച്ച് 200 വിക്കറ്റ് കടന്നത്.