മുംബൈ: മുൻ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷണർ നീല സത്യനാരായൺ(72) കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1972 ബാച്ച് ഐഎഎസ് ഓഫീസറായ നീല സത്യനാരായണൻ മഹാരാഷ്ട്രയിലെ ആദ്യ ഐഎഎസ് ഓഫീസറാണ്.
2009ൽ അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് ഇവർ വിരമിച്ചത്. 2009-14 കാലത്ത് സംസ്ഥഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. നീല സത്യനാരായണന്റെ ഭർത്താവും മകനും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സുപ്രധാന പദവികളിൽ നിയമിക്കാത്തതിനെതിരേ എക്കാലവും ശബ്ദമുയർത്തിയ ആളായിരുന്നു നീല സത്യനാരായണൻ. നിരവധി പുസ്തകങ്ങൾ രചിച്ച ഇവർ ഗായികകൂടിയായിരുന്നു.
ആഭ്യന്തര വകുപ്പിൽ ജോലി ചെയ്യവേ ജയിൽ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നീല സത്യനാരായണൻ വനിതാ തടവുകാരുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ ഏറെ പ്രയത്നിച്ചു. മുംബൈയിലെ മറാഠി കുടുംബത്തിലായിരുന്നു നീല സത്യനാരായണന്റെ ജനനം.
2009ൽ അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് ഇവർ വിരമിച്ചത്. 2009-14 കാലത്ത് സംസ്ഥഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. നീല സത്യനാരായണന്റെ ഭർത്താവും മകനും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സുപ്രധാന പദവികളിൽ നിയമിക്കാത്തതിനെതിരേ എക്കാലവും ശബ്ദമുയർത്തിയ ആളായിരുന്നു നീല സത്യനാരായണൻ. നിരവധി പുസ്തകങ്ങൾ രചിച്ച ഇവർ ഗായികകൂടിയായിരുന്നു.
ആഭ്യന്തര വകുപ്പിൽ ജോലി ചെയ്യവേ ജയിൽ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നീല സത്യനാരായണൻ വനിതാ തടവുകാരുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ ഏറെ പ്രയത്നിച്ചു. മുംബൈയിലെ മറാഠി കുടുംബത്തിലായിരുന്നു നീല സത്യനാരായണന്റെ ജനനം.