റായ്പുർ: ഛത്തീസ്ഗഡിൽ നാല് എംഎൽഎമാരടക്കം 32 നേതാക്കളെ ബോർഡ്, കോർപറേഷൻ, കമ്മീഷൻ ചെയർമാൻ/വൈസ് ചെയർമാൻ സ്ഥാനത്തേക്കു നിയമിച്ചു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കോൺഗ്രസിലെ അതൃപ്തരെ സമാധാനിപ്പിക്കാനുള്ള നീക്കമാണിതെന്നു ബിജെപി ആരോപിച്ചു.
ജാതിമത സമവാക്യങ്ങൾ കൃത്യമായി പാലിച്ചാണു നിയമനങ്ങൾ നടത്തിയിരിക്കുന്നത്. ഒബിസി-എട്ട്, പട്ടികവർഗം-അഞ്ച്, പട്ടികജാതി-രണ്ട്, ന്യൂനപക്ഷം-മൂന്ന് എന്നിങ്ങനെയാണു സ്ഥാനങ്ങൾ നല്കിയിരിക്കുന്നത്. റായ്പുർ ഡിവിഷനിൽനിന്നുള്ള 14 പേരെയാണു നിയമിച്ചിരിക്കുന്നത്. മുൻ എംപി കരുണ ശുക്ലയാണു സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അന്തരവളാണ് കരുണ ശുക്ല.
മൂന്നു ദിവസത്തിനിടെ 25 കോൺഗ്രസ് എംഎൽഎമാരെ പ്രധാന പദവികളിൽ നിയമിച്ചു. ചൊവ്വാഴ്ച 15 കോൺഗ്രസ് കോൺഗ്രസ് എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. സംസ്ഥാനത്തെ 12 കാബിനറ്റ് മന്ത്രിമാരെ സഹായിക്കുകയാണ് ഇവരുടെ ജോലി. ബുധനാഴ്ച ആറു എംഎൽഎമാരെ വിവിധ ബോർഡ്, കോർപറേഷൻ ചെയർമാൻ/വൈസ് ചെയർമാൻ സ്ഥാനങ്ങളിൽ നിയമിച്ചിരുന്നു.
കോൺഗ്രസിലെ ഭിന്നത ഒതുക്കാനാണ് നിയമനങ്ങളെന്ന് മുതിർന്ന ബിജെപി നേതാവ് ബ്രിജ്മോഹൻ അഗ്രവാൾ പറഞ്ഞു. 90 അംഗ സഭയിൽ കോൺഗ്രസിന് 69 എംഎൽഎമാരുണ്ട്. ബിജെപിക്ക് 14 അംഗങ്ങൾ മാത്രമാണുള്ളത്.
ജാതിമത സമവാക്യങ്ങൾ കൃത്യമായി പാലിച്ചാണു നിയമനങ്ങൾ നടത്തിയിരിക്കുന്നത്. ഒബിസി-എട്ട്, പട്ടികവർഗം-അഞ്ച്, പട്ടികജാതി-രണ്ട്, ന്യൂനപക്ഷം-മൂന്ന് എന്നിങ്ങനെയാണു സ്ഥാനങ്ങൾ നല്കിയിരിക്കുന്നത്. റായ്പുർ ഡിവിഷനിൽനിന്നുള്ള 14 പേരെയാണു നിയമിച്ചിരിക്കുന്നത്. മുൻ എംപി കരുണ ശുക്ലയാണു സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അന്തരവളാണ് കരുണ ശുക്ല.
മൂന്നു ദിവസത്തിനിടെ 25 കോൺഗ്രസ് എംഎൽഎമാരെ പ്രധാന പദവികളിൽ നിയമിച്ചു. ചൊവ്വാഴ്ച 15 കോൺഗ്രസ് കോൺഗ്രസ് എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. സംസ്ഥാനത്തെ 12 കാബിനറ്റ് മന്ത്രിമാരെ സഹായിക്കുകയാണ് ഇവരുടെ ജോലി. ബുധനാഴ്ച ആറു എംഎൽഎമാരെ വിവിധ ബോർഡ്, കോർപറേഷൻ ചെയർമാൻ/വൈസ് ചെയർമാൻ സ്ഥാനങ്ങളിൽ നിയമിച്ചിരുന്നു.
കോൺഗ്രസിലെ ഭിന്നത ഒതുക്കാനാണ് നിയമനങ്ങളെന്ന് മുതിർന്ന ബിജെപി നേതാവ് ബ്രിജ്മോഹൻ അഗ്രവാൾ പറഞ്ഞു. 90 അംഗ സഭയിൽ കോൺഗ്രസിന് 69 എംഎൽഎമാരുണ്ട്. ബിജെപിക്ക് 14 അംഗങ്ങൾ മാത്രമാണുള്ളത്.