ന്യൂഡൽഹി: കേരളത്തിലെ മൃഗബലി നിരോധന നിയമത്തിനെതിരേ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ നോട്ടീസ്. മൃഗങ്ങളെ കൊല്ലുന്നതിനു വിലക്കില്ലാത്ത സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ മൃഗബലി നടത്തുന്നതിനു നിരോധനമേർപ്പെടുത്തിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരേ കോഴിക്കോട് സ്വദേശി പി.ഇ. ഗോപാലകൃഷ്ണൻ അടക്കമുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. മൃഗങ്ങളെ ബലി കൊടുക്കുന്നത് തങ്ങളുടെ മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇത് ഭരണഘടനയുടെ 25-26 അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹർജിക്കാർ വാദിക്കുന്നു.
മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരേ കോഴിക്കോട് സ്വദേശി പി.ഇ. ഗോപാലകൃഷ്ണൻ അടക്കമുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. മൃഗങ്ങളെ ബലി കൊടുക്കുന്നത് തങ്ങളുടെ മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇത് ഭരണഘടനയുടെ 25-26 അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹർജിക്കാർ വാദിക്കുന്നു.