ന്യൂഡൽഹി: രാജസ്ഥാൻ മന്ത്രിസഭയിൽനിന്നും കോൺഗ്രസ് പദവികളിൽനിന്നും പുറത്തായെങ്കിലും ബിജെപിയിലേക്ക് ഇല്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി സച്ചിൻ പൈലറ്റ്. അങ്ങനെയെങ്കിൽ ഹരിയാനയിൽ ബിജെപിയുടെ ആതിഥ്യത്തിൽ കഴിയുന്നത് എത്രയും വേഗം അവസാനിപ്പിച്ച് ഒപ്പമുള്ള എംഎൽഎമാരെയും കൂട്ടി വേഗം ജയ്പൂരിൽ തിരിച്ചെത്താൻ കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടു.
ബിജെപിയിൽ ചേരാൻ ഒരു പദ്ധതിയുമില്ല. ഇപ്പോഴും കോണ്ഗ്രസുകാരൻ തന്നെയാണ്. തന്നിൽ ബിജെപി ബന്ധം അടിച്ചേൽപ്പിക്കുന്നത് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മുന്നിൽ മോശക്കാരനായി ചിത്രീകരിക്കാനാണെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചു. സച്ചിൻ പൈലറ്റിനൊപ്പമുള്ള എംഎംൽഎമാർ ഡൽഹിക്കടുത്ത് ഗുഡ്ഗാവിലെ രണ്ടു ഹോട്ടലുകളിലാണ് കഴിയുന്നത്.
സച്ചിൻ പൈലറ്റ് ഇപ്പോൾ താമസിക്കുന്ന റിസോർട്ടിൽ നിന്നു മാറണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു. ബിജെപിയിലേക്ക് പോകുന്നില്ലെന്ന പൈലറ്റിന്റെ പ്രസ്താവന കണ്ടു. എങ്കിൽ പിന്നെ എന്തിനാണ് ഹരിയാനയിൽ ബിജെപി സർക്കാരിന്റെ സുരക്ഷയ്ക്ക് കീഴിൽ കഴിയുന്നത്. ബിജെപിയുമായുള്ള എല്ലാ ചർച്ചകളും അവസാനിപ്പിച്ച് അവരുടെ തടവിൽ നിന്ന് കോണ്‍ഗ്രസ് എംഎൽഎമാരെയും മോചിപ്പിച്ച് ജയ്പൂരിലെ വീട്ടിലേക്ക് മടങ്ങണമെന്നും സുർജേവാല പറഞ്ഞു.
അതിനിടെ, സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ സർക്കാരിനെതിരേ നീങ്ങിയതിന് തെളിവുണ്ടെന്നാണ് അശോക് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. ജയ്പൂരിൽ കുതിരക്കച്ചവടം നടന്നിട്ടുണ്ട്, അതിന് തെളിവുമുണ്ട്. എംഎൽഎമാർക്ക് കൂറുമാറുന്നതിനായി പണവും വാഗ്ദാനം ചെയ്തിരുന്നു. അതു മുന്നിൽ കണ്ടാണ് എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയത്. അല്ലെങ്കിൽ ഇപ്പോൾ ഹരിയാനയിലെ മനേസറിൽ നടക്കുന്നത് ഇവിടെയും നടക്കുമായിരുന്നു എന്നും ഗെഹ്ലോട്ട് പറഞ്ഞു. ഇതെല്ലാം കണക്കു കൂട്ടി തന്നെയാണ് ഗെഹ്ലോട്ട് സച്ചിൻ പൈലറ്റ് അടക്കം മൂന്ന് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്നു തന്നെ വെട്ടി നിരത്തിയത്.
നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും കാണാൻ സുമുഖനായിരിക്കുകയും ചെയ്യുന്നത് കൊണ്ടു മാത്രം എല്ലാം ആകുന്നില്ല. രാജ്യത്തിന് വേണ്ടി എന്താണ് നിങ്ങളുടെ ഹൃദയത്തിലുള്ളതെന്നും നിങ്ങളുടെ ആശയവും നയങ്ങളും പ്രതിബദ്ധതയും ആണ് പ്രധാനം. സ്വർണം കൊണ്ടു നിർമിച്ച കത്തി പാത്രത്തിൽവച്ച് ആഹാരം കഴിക്കാൻ ഉപയോഗിക്കാനുള്ളതല്ല എന്നു പറഞ്ഞിട്ട് താൻ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയോ എന്നാണ് ഗെഹ്ലോട്ട് ചോദിച്ചത്.
അതേസമയം, കോണ്‍ഗ്രസിൽ നിന്ന് തനിക്ക് അനുകൂലമായ ഒരു തീരുമാനവും ഉറപ്പും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സച്ചിൻ പൈലറ്റ്. ഇന്നലെ രാവിലെ പത്തു മണിക്ക് കാര്യങ്ങൾ വിശദീകരിച്ച് പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇത് പിന്നീട് ഉച്ചയ്ക്ക് ഒരു മണിയിലേക്ക് മാറ്റുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും തനിക്ക് അനുകൂലമായ ഒരു തീരുമാനവും പരിഹാരവും ഉണ്ടാക്കുമെന്ന് തന്നെയാണ് പൈലറ്റിന്റെ പ്രതീക്ഷ. ഒരു മാസത്തിനുള്ളിൽ സച്ചിൻ പൈലറ്റിന് സുപ്രധാന ദേശീയ പദവി നൽകി പാർട്ടിക്കുള്ളിൽ തന്നെ നിർത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതെന്നും സൂചനയുണ്ട്. സച്ചിൻ വലിയ ഉപാധികളുമായി പാർട്ടിയിലേക്ക് തന്നെ തിരിച്ചെത്തുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
എംഎൽഎ പദവിയിൽ നിന്ന് അയോഗ്യരാക്കാതിരിക്കാൻ വെള്ളിയാഴ്ചയ്ക്കുള്ളിൽ കാരണം ബോധിപ്പിക്കണം എന്നു ചൂണ്ടിക്കാട്ടി സച്ചിൻ പൈലറ്റിനും ഒപ്പം ഇറങ്ങിത്തിരിച്ച എംഎൽഎമാർക്കും രാജസ്ഥാൻ സ്പീക്കർ നോട്ടീസ് നൽകിയിട്ടുണ്ട്. ഇമെയിൽ വഴി തങ്ങൾക്ക് നോട്ടീസ് ലഭിച്ചുവെന്നും തങ്ങൾ ഇപ്പോഴും കോണ്‍ഗ്രസുകാർ തന്നെയാണെന്നുമാണ് പൈലറ്റിനൊപ്പം മന്ത്രിസഭയിൽ നിന്നു പുറത്തായ മന്ത്രി വിശേന്ദ്ര സിംഗ് ശെഖാവത് പറഞ്ഞത്.
അതിനിടെ രാജസ്ഥാനിൽ കോണ്‍ഗ്രസിന്റെ വാതിലുകൾ ഇപ്പോഴും സച്ചിൻ പൈലറ്റിന്റെ മുന്നിൽ അടച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നാൻ ദൈവത്തോട് പ്രാർഥിക്കുകയാണെന്നും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് അവിനാശ് പാണ്ഡേ ട്വീറ്റ് ചെയ്തു.
സെബി മാത്യു
ബിജെപിയിൽ ചേരാൻ ഒരു പദ്ധതിയുമില്ല. ഇപ്പോഴും കോണ്ഗ്രസുകാരൻ തന്നെയാണ്. തന്നിൽ ബിജെപി ബന്ധം അടിച്ചേൽപ്പിക്കുന്നത് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മുന്നിൽ മോശക്കാരനായി ചിത്രീകരിക്കാനാണെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചു. സച്ചിൻ പൈലറ്റിനൊപ്പമുള്ള എംഎംൽഎമാർ ഡൽഹിക്കടുത്ത് ഗുഡ്ഗാവിലെ രണ്ടു ഹോട്ടലുകളിലാണ് കഴിയുന്നത്.
സച്ചിൻ പൈലറ്റ് ഇപ്പോൾ താമസിക്കുന്ന റിസോർട്ടിൽ നിന്നു മാറണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു. ബിജെപിയിലേക്ക് പോകുന്നില്ലെന്ന പൈലറ്റിന്റെ പ്രസ്താവന കണ്ടു. എങ്കിൽ പിന്നെ എന്തിനാണ് ഹരിയാനയിൽ ബിജെപി സർക്കാരിന്റെ സുരക്ഷയ്ക്ക് കീഴിൽ കഴിയുന്നത്. ബിജെപിയുമായുള്ള എല്ലാ ചർച്ചകളും അവസാനിപ്പിച്ച് അവരുടെ തടവിൽ നിന്ന് കോണ്‍ഗ്രസ് എംഎൽഎമാരെയും മോചിപ്പിച്ച് ജയ്പൂരിലെ വീട്ടിലേക്ക് മടങ്ങണമെന്നും സുർജേവാല പറഞ്ഞു.
അതിനിടെ, സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ സർക്കാരിനെതിരേ നീങ്ങിയതിന് തെളിവുണ്ടെന്നാണ് അശോക് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. ജയ്പൂരിൽ കുതിരക്കച്ചവടം നടന്നിട്ടുണ്ട്, അതിന് തെളിവുമുണ്ട്. എംഎൽഎമാർക്ക് കൂറുമാറുന്നതിനായി പണവും വാഗ്ദാനം ചെയ്തിരുന്നു. അതു മുന്നിൽ കണ്ടാണ് എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയത്. അല്ലെങ്കിൽ ഇപ്പോൾ ഹരിയാനയിലെ മനേസറിൽ നടക്കുന്നത് ഇവിടെയും നടക്കുമായിരുന്നു എന്നും ഗെഹ്ലോട്ട് പറഞ്ഞു. ഇതെല്ലാം കണക്കു കൂട്ടി തന്നെയാണ് ഗെഹ്ലോട്ട് സച്ചിൻ പൈലറ്റ് അടക്കം മൂന്ന് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്നു തന്നെ വെട്ടി നിരത്തിയത്.
നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും കാണാൻ സുമുഖനായിരിക്കുകയും ചെയ്യുന്നത് കൊണ്ടു മാത്രം എല്ലാം ആകുന്നില്ല. രാജ്യത്തിന് വേണ്ടി എന്താണ് നിങ്ങളുടെ ഹൃദയത്തിലുള്ളതെന്നും നിങ്ങളുടെ ആശയവും നയങ്ങളും പ്രതിബദ്ധതയും ആണ് പ്രധാനം. സ്വർണം കൊണ്ടു നിർമിച്ച കത്തി പാത്രത്തിൽവച്ച് ആഹാരം കഴിക്കാൻ ഉപയോഗിക്കാനുള്ളതല്ല എന്നു പറഞ്ഞിട്ട് താൻ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയോ എന്നാണ് ഗെഹ്ലോട്ട് ചോദിച്ചത്.
അതേസമയം, കോണ്‍ഗ്രസിൽ നിന്ന് തനിക്ക് അനുകൂലമായ ഒരു തീരുമാനവും ഉറപ്പും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സച്ചിൻ പൈലറ്റ്. ഇന്നലെ രാവിലെ പത്തു മണിക്ക് കാര്യങ്ങൾ വിശദീകരിച്ച് പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇത് പിന്നീട് ഉച്ചയ്ക്ക് ഒരു മണിയിലേക്ക് മാറ്റുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും തനിക്ക് അനുകൂലമായ ഒരു തീരുമാനവും പരിഹാരവും ഉണ്ടാക്കുമെന്ന് തന്നെയാണ് പൈലറ്റിന്റെ പ്രതീക്ഷ. ഒരു മാസത്തിനുള്ളിൽ സച്ചിൻ പൈലറ്റിന് സുപ്രധാന ദേശീയ പദവി നൽകി പാർട്ടിക്കുള്ളിൽ തന്നെ നിർത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതെന്നും സൂചനയുണ്ട്. സച്ചിൻ വലിയ ഉപാധികളുമായി പാർട്ടിയിലേക്ക് തന്നെ തിരിച്ചെത്തുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
എംഎൽഎ പദവിയിൽ നിന്ന് അയോഗ്യരാക്കാതിരിക്കാൻ വെള്ളിയാഴ്ചയ്ക്കുള്ളിൽ കാരണം ബോധിപ്പിക്കണം എന്നു ചൂണ്ടിക്കാട്ടി സച്ചിൻ പൈലറ്റിനും ഒപ്പം ഇറങ്ങിത്തിരിച്ച എംഎൽഎമാർക്കും രാജസ്ഥാൻ സ്പീക്കർ നോട്ടീസ് നൽകിയിട്ടുണ്ട്. ഇമെയിൽ വഴി തങ്ങൾക്ക് നോട്ടീസ് ലഭിച്ചുവെന്നും തങ്ങൾ ഇപ്പോഴും കോണ്‍ഗ്രസുകാർ തന്നെയാണെന്നുമാണ് പൈലറ്റിനൊപ്പം മന്ത്രിസഭയിൽ നിന്നു പുറത്തായ മന്ത്രി വിശേന്ദ്ര സിംഗ് ശെഖാവത് പറഞ്ഞത്.
അതിനിടെ രാജസ്ഥാനിൽ കോണ്‍ഗ്രസിന്റെ വാതിലുകൾ ഇപ്പോഴും സച്ചിൻ പൈലറ്റിന്റെ മുന്നിൽ അടച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നാൻ ദൈവത്തോട് പ്രാർഥിക്കുകയാണെന്നും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് അവിനാശ് പാണ്ഡേ ട്വീറ്റ് ചെയ്തു.
സെബി മാത്യു