ന്യൂഡൽഹി: ഫേസ്ബുക്ക് ഒഴിവാക്കാനാകുന്നില്ലെങ്കിൽ ജോലി രാജിവയ്ക്കാൻ സൈനിക ഉദ്യോഗസ്ഥനോടു ഡൽഹി ഹൈക്കോടതി. ഫേസ്ബുക്ക് അടക്കം 89 മൊബൈൽ ആപ്പുകൾ നീക്കം ചെയ്യണമെന്ന് സൈനികരോടു കരസേന നിർദേശിച്ചിരുന്നു. ഇതിനെതിരേ ഹർജി നൽകിയ ലഫ്. കേണൽ പി.കെ. ചൗധരിയോടാണ് കോടതിയുടെ വാക്കാലുള്ള പ്രതികരണം.
ഫേസ്ബുക്ക് ഒരിക്കൽ ഡിലീറ്റ് ചെയ്താൽ അതിലെ വിവരങ്ങളും സുഹൃത്തുക്കളുമായുള്ള ബന്ധവുമെല്ലാം നഷ്ടപ്പെടുമെന്നും അത് ഒരിക്കലും തിരിച്ചെടുക്കാനാവാത്തതാണെന്നുമാണ് ചൗധരി വാദിച്ചത്.
എന്നാൽ, അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ എപ്പോൾ വേണമെങ്കിലും പുതിയത് തുടങ്ങാവുന്നതേയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഒരു സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്പോൾ അവരുടെ നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.
ഫേസ്ബുക്ക് ഒഴിവാക്കാൻ ഒട്ടും കഴിയില്ലെങ്കിൽ ജോലി രാജിവയ്ക്കുകയാണ് വേണ്ടത്. ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കണം. നിങ്ങൾക്ക് തിരിച്ചെടുക്കാൻ കഴിയാത്ത മറ്റു കാര്യങ്ങളുണ്ടെന്നു മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.
ഫേസ്ബുക്ക് ഒരിക്കൽ ഡിലീറ്റ് ചെയ്താൽ അതിലെ വിവരങ്ങളും സുഹൃത്തുക്കളുമായുള്ള ബന്ധവുമെല്ലാം നഷ്ടപ്പെടുമെന്നും അത് ഒരിക്കലും തിരിച്ചെടുക്കാനാവാത്തതാണെന്നുമാണ് ചൗധരി വാദിച്ചത്.
എന്നാൽ, അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ എപ്പോൾ വേണമെങ്കിലും പുതിയത് തുടങ്ങാവുന്നതേയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഒരു സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്പോൾ അവരുടെ നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.
ഫേസ്ബുക്ക് ഒഴിവാക്കാൻ ഒട്ടും കഴിയില്ലെങ്കിൽ ജോലി രാജിവയ്ക്കുകയാണ് വേണ്ടത്. ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കണം. നിങ്ങൾക്ക് തിരിച്ചെടുക്കാൻ കഴിയാത്ത മറ്റു കാര്യങ്ങളുണ്ടെന്നു മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.