ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയെ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡന്റായി നിയമിച്ചു. നിലവിലെ വൈസ് പ്രസിഡന്റ് ദിവാകർ ഗുപ്ത സ്ഥാനമൊഴിയുന്ന പദവിയിലേക്കാണ് നിയമനം. നിലവിലുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വിരമിക്കുന്പോൾ ആ പദവിയിലെത്തുമെന്നു കരുതുന്നയാളാണ് അശോക് ലവാസ.
2018 ജനുവരി 23നാണ് അശോക് ലവാസ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായത്. രണ്ട് വർഷം കൂടി അദ്ദേഹത്തിനു കാലാവധിയുണ്ടായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനിൽ അറോറ 2021 ഏപ്രിലിലാണ് വിരമിക്കുന്നത്. അതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സീനിയറായ അശോക് ലവാസ നിയമിതനാകുമെന്നായിരുന്നു കരുതിയിരുന്നത്. ഇപ്പോൾ എഡിബിയുടെ പ്രൈവറ്റ് സെക്ടർ ഓപ്പറേഷൻസ് ആൻഡ് പബ്ലിക്- പ്രൈവറ്റ് പാർട്ണർഷിപ്പ് വിഭാഗത്തിലെ വൈസ് പ്രസിഡന്റായി നിയമിതനായതിനാൽ അദ്ദേഹത്തിനു തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം ഉടനെ ഒഴിയേണ്ടി വരും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പെരുമാറ്റ ചട്ടം ലംഘിച്ചെന്നു നിലപാട് എടുത്തയാളായിരുന്നു അശോക് ലവാസ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അടക്കമുള്ള മറ്റ് രണ്ട് കമ്മീഷണർമാർ മോദിക്കും ഷായ്ക്കും അനുകൂലമായി നിലപാട് എടുത്തതോടെ ലവാസയുടെ നിലപാട് ന്യൂനപക്ഷ തീരുമാനമായി കണക്കാക്കി തള്ളുകയായിരുന്നു. രണ്ട് മാസത്തിനു ശേഷം ലവാസയുടെ ഭാര്യ നോവൽ എസ്. ലവാസയ്ക്കെതിരേ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുകയും ചെയ്തു.
2018 ജനുവരി 23നാണ് അശോക് ലവാസ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായത്. രണ്ട് വർഷം കൂടി അദ്ദേഹത്തിനു കാലാവധിയുണ്ടായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനിൽ അറോറ 2021 ഏപ്രിലിലാണ് വിരമിക്കുന്നത്. അതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സീനിയറായ അശോക് ലവാസ നിയമിതനാകുമെന്നായിരുന്നു കരുതിയിരുന്നത്. ഇപ്പോൾ എഡിബിയുടെ പ്രൈവറ്റ് സെക്ടർ ഓപ്പറേഷൻസ് ആൻഡ് പബ്ലിക്- പ്രൈവറ്റ് പാർട്ണർഷിപ്പ് വിഭാഗത്തിലെ വൈസ് പ്രസിഡന്റായി നിയമിതനായതിനാൽ അദ്ദേഹത്തിനു തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം ഉടനെ ഒഴിയേണ്ടി വരും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പെരുമാറ്റ ചട്ടം ലംഘിച്ചെന്നു നിലപാട് എടുത്തയാളായിരുന്നു അശോക് ലവാസ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അടക്കമുള്ള മറ്റ് രണ്ട് കമ്മീഷണർമാർ മോദിക്കും ഷായ്ക്കും അനുകൂലമായി നിലപാട് എടുത്തതോടെ ലവാസയുടെ നിലപാട് ന്യൂനപക്ഷ തീരുമാനമായി കണക്കാക്കി തള്ളുകയായിരുന്നു. രണ്ട് മാസത്തിനു ശേഷം ലവാസയുടെ ഭാര്യ നോവൽ എസ്. ലവാസയ്ക്കെതിരേ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുകയും ചെയ്തു.