വാഷിംഗ്ടൺ ഡിസി: ഹോങ്കോംഗിനു യുഎസ് നല്കിവന്ന പ്രത്യേക സാന്പത്തികപരിഗണന എടുത്തുകളഞ്ഞ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവു പുറപ്പെടുവിച്ചു. ചൈനാ വൻകരയോടുള്ള സമീപനം തന്നെയായിരിക്കും ഇനി ഹോങ്കോംഗിനോടും.
ഹോങ്കോംഗിന്റെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ചൈന പുതിയ സുരക്ഷാനിയമം നടപ്പാക്കിയതിനുള്ള അമേരിക്കൻ മറുപടിയാണിത്.
ഹോങ്കോംഗ് ബ്രിട്ടീഷ് കോളനിയായിരിക്കേ 1984ൽ ഉണ്ടാക്കിയ ധാരണ പ്രകാരം വാണിജ്യകാര്യങ്ങളിൽ യുഎസ് നല്കിയ പ്രത്യേക പദവിയാണ് ഇല്ലാതായത്. 1997ൽ ബ്രിട്ടൻ ഹോങ്കോംഗിനെ ചൈനയ്ക്കു കൈമാറിയെങ്കിലും പദവിയിൽ യുഎസ് മാറ്റം വരുത്തിയിരുന്നില്ല.
ട്രംപിന്റെ പുതിയ ഉത്തരവോടെ, ഹോങ്കോംഗുമായുള്ള വാണിജ്യത്തിനു നല്കിയിരുന്ന ഇളവുകൾ ഇല്ലാതായി. ഹോങ്കോംഗ് പാസ്പോർട്ട് ഉള്ളവർക്കു പ്രത്യേക ആനുകൂല്യങ്ങൾ നല്കുന്നതും നിർത്തി.
യുഎസിന്റെ ചുങ്കം ഒഴിവാക്കാൻ ഹോങ്കോംഗിലൂടെ ചരക്കു കടത്തുന്ന ചൈനീസ് കന്പനികൾക്ക് വൻ തിരിച്ചടിയാണ് ഇക്കാര്യങ്ങൾ.
ഹോങ്കോംഗ് ജനതയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ പ്രവർത്തിച്ച ചൈനീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടികൾക്കു വ്യവസ്ഥ ചെയ്യുന്ന ഹോങ്കോംഗ് സ്വയംഭരണ നിയമത്തിലും ട്രംപ് ഒപ്പവച്ചു. നേരത്തേ കോൺഗ്രസ് ഏകകണ്ഠമായി നിയമം പാസാക്കിയിരുന്നു.
ചിൻപിംഗുമായി സംസാരിക്കാനില്ല
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി സംസാരിക്കാൻ താത്പര്യമില്ലെന്ന്, തുടർന്നു നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. കൊറോണ വൈറസ് ലോകത്തു പടർത്തിയത് ചൈനയാണെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.
യുഎസിന്റെ പ്രവൃർത്തികൾ തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലെ ഇടപെടലാണെന്നും കനത്ത തിരിച്ചടി നല്കുമെന്നും ചൈന പ്രതികരിച്ചു.
ഹോങ്കോംഗിന്റെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ചൈന പുതിയ സുരക്ഷാനിയമം നടപ്പാക്കിയതിനുള്ള അമേരിക്കൻ മറുപടിയാണിത്.
ഹോങ്കോംഗ് ബ്രിട്ടീഷ് കോളനിയായിരിക്കേ 1984ൽ ഉണ്ടാക്കിയ ധാരണ പ്രകാരം വാണിജ്യകാര്യങ്ങളിൽ യുഎസ് നല്കിയ പ്രത്യേക പദവിയാണ് ഇല്ലാതായത്. 1997ൽ ബ്രിട്ടൻ ഹോങ്കോംഗിനെ ചൈനയ്ക്കു കൈമാറിയെങ്കിലും പദവിയിൽ യുഎസ് മാറ്റം വരുത്തിയിരുന്നില്ല.
ട്രംപിന്റെ പുതിയ ഉത്തരവോടെ, ഹോങ്കോംഗുമായുള്ള വാണിജ്യത്തിനു നല്കിയിരുന്ന ഇളവുകൾ ഇല്ലാതായി. ഹോങ്കോംഗ് പാസ്പോർട്ട് ഉള്ളവർക്കു പ്രത്യേക ആനുകൂല്യങ്ങൾ നല്കുന്നതും നിർത്തി.
യുഎസിന്റെ ചുങ്കം ഒഴിവാക്കാൻ ഹോങ്കോംഗിലൂടെ ചരക്കു കടത്തുന്ന ചൈനീസ് കന്പനികൾക്ക് വൻ തിരിച്ചടിയാണ് ഇക്കാര്യങ്ങൾ.
ഹോങ്കോംഗ് ജനതയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ പ്രവർത്തിച്ച ചൈനീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടികൾക്കു വ്യവസ്ഥ ചെയ്യുന്ന ഹോങ്കോംഗ് സ്വയംഭരണ നിയമത്തിലും ട്രംപ് ഒപ്പവച്ചു. നേരത്തേ കോൺഗ്രസ് ഏകകണ്ഠമായി നിയമം പാസാക്കിയിരുന്നു.
ചിൻപിംഗുമായി സംസാരിക്കാനില്ല
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി സംസാരിക്കാൻ താത്പര്യമില്ലെന്ന്, തുടർന്നു നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. കൊറോണ വൈറസ് ലോകത്തു പടർത്തിയത് ചൈനയാണെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.
യുഎസിന്റെ പ്രവൃർത്തികൾ തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലെ ഇടപെടലാണെന്നും കനത്ത തിരിച്ചടി നല്കുമെന്നും ചൈന പ്രതികരിച്ചു.