മെൽബൺ: കോവിഡ് മഹാവ്യാധി ശമനമില്ലാതെ പടരുന്ന സാഹചര്യത്തിൽ പല രാജ്യങ്ങളും ലോക്ക്ഡൗണിലേക്കു മടങ്ങാൻ സാധ്യത. ഇതിനിടെ കോവിഡ് വാക്സിനുള്ള പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലേക്കു കടക്കുന്നുവെന്ന വാർത്തകൾ പ്രതീക്ഷ പകരുന്നു.
ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെൽബണിലെ അരക്കോടി ജനങ്ങൾ ലോക്ക്ഡൗൺ ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ ഇന്നലെ മുന്നറിയിപ്പു നല്കി. നഗരത്തിന്റെ പല ഭാഗങ്ങളിലും ഏർപ്പെടുത്തിയ രണ്ടാം ലോക്ക്ഡൗൺ ആറാഴ്ച നീളുന്നതാണ്.
ബൾഗേറിയൻ അതിർത്തിവഴി വരുന്നവർക്ക് പ്രവേശനം നല്കണമെങ്കിൽ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്ന് ഗ്രീസ് ഇന്നലെ വ്യക്തമാക്കി.
സെർബിയയിൽ പത്തിൽകൂടുതൽ പേർ സംഘം ചേരുന്നത് നിരോധിച്ചു. ആളകലം പാലിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി.
ഹോങ്കോംഗിൽ ഇന്നലെ ചില നിയന്ത്രണങ്ങൾ വീണ്ടും പ്രാബല്യത്തിലായി. നാലു പേരിൽ കൂടുതൽ സംഘം ചേരരുത്. റസ്റ്ററന്റുകൾ വൈകിട്ട് ആറിനുശേഷം പാഴ്സൽ സർവീസേ നടത്താവൂ. ജിമ്മുകളും ബാറുകളും ഒരാഴ്ചത്തേക്ക് അടച്ചു.
ഇസ്രയേലിൽ പല നിയന്ത്രണങ്ങളും കഴിഞ്ഞയാഴ്ചതന്നെ വീണ്ടും പ്രാബല്യത്തിൽ വന്നു. ബാറുകളും ക്ലബ്ബുകളും പൂട്ടി. പൊതുചടങ്ങുകൾക്ക് നിയന്ത്രണം വന്നു. രോഗബാധയ്ക്കു ശമനമില്ലെങ്കിൽ രാജ്യം മൊത്തം വീണ്ടും അടച്ചിടേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
സ്പെയിനിലെ ബാഴ്സലോണ, ഇംഗ്ലണ്ടിലെ ബ്ലാക്ബേൺ, ജപ്പാനിലെ ടോക്കിയോ തുടങ്ങിയ ഇടങ്ങളെല്ലാം വീണ്ടും കോവിഡ് ഭീഷണിയിലാണ്.
വേൾഡോ മീറ്റേഴ്സിന്റെ കണക്കുപ്രകാരം 1.35 കോടി പേർക്കാണ് ഇന്നലെ വരെ രോഗം പിടിപെട്ടത്. 78 ലക്ഷം പേർ സുഖം പ്രാപിച്ചു. 5.8 ലക്ഷം പേർ മരിച്ചു. യുഎസ്എ, ബ്രസീൽ, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളാണ് മുന്നിൽ.
മോഡേർണ വാക്സിൻ അന്തിമഘട്ടത്തിൽ
അമേരിക്കൻ ബയോടെക് കന്പനിയായ മോഡേർണ വികസിപ്പിക്കുന്ന വാക്സിൻ അന്തിമഘട്ടത്തിലേക്ക്. മനുഷ്യരിലെ അവസാനഘട്ട പരീക്ഷണം 27ന് ആരംഭിക്കുമെന്ന് കന്പനി പറഞ്ഞു. ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നു.
കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിൽ മോഡേർണ ഏറെ മുന്നിലാണെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. റഷ്യയിലും ബ്രിട്ടനിലുമെല്ലാം വാക്സിൻ പരീക്ഷണങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്.
ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെൽബണിലെ അരക്കോടി ജനങ്ങൾ ലോക്ക്ഡൗൺ ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ ഇന്നലെ മുന്നറിയിപ്പു നല്കി. നഗരത്തിന്റെ പല ഭാഗങ്ങളിലും ഏർപ്പെടുത്തിയ രണ്ടാം ലോക്ക്ഡൗൺ ആറാഴ്ച നീളുന്നതാണ്.
ബൾഗേറിയൻ അതിർത്തിവഴി വരുന്നവർക്ക് പ്രവേശനം നല്കണമെങ്കിൽ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്ന് ഗ്രീസ് ഇന്നലെ വ്യക്തമാക്കി.
സെർബിയയിൽ പത്തിൽകൂടുതൽ പേർ സംഘം ചേരുന്നത് നിരോധിച്ചു. ആളകലം പാലിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി.
ഹോങ്കോംഗിൽ ഇന്നലെ ചില നിയന്ത്രണങ്ങൾ വീണ്ടും പ്രാബല്യത്തിലായി. നാലു പേരിൽ കൂടുതൽ സംഘം ചേരരുത്. റസ്റ്ററന്റുകൾ വൈകിട്ട് ആറിനുശേഷം പാഴ്സൽ സർവീസേ നടത്താവൂ. ജിമ്മുകളും ബാറുകളും ഒരാഴ്ചത്തേക്ക് അടച്ചു.
ഇസ്രയേലിൽ പല നിയന്ത്രണങ്ങളും കഴിഞ്ഞയാഴ്ചതന്നെ വീണ്ടും പ്രാബല്യത്തിൽ വന്നു. ബാറുകളും ക്ലബ്ബുകളും പൂട്ടി. പൊതുചടങ്ങുകൾക്ക് നിയന്ത്രണം വന്നു. രോഗബാധയ്ക്കു ശമനമില്ലെങ്കിൽ രാജ്യം മൊത്തം വീണ്ടും അടച്ചിടേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
സ്പെയിനിലെ ബാഴ്സലോണ, ഇംഗ്ലണ്ടിലെ ബ്ലാക്ബേൺ, ജപ്പാനിലെ ടോക്കിയോ തുടങ്ങിയ ഇടങ്ങളെല്ലാം വീണ്ടും കോവിഡ് ഭീഷണിയിലാണ്.
വേൾഡോ മീറ്റേഴ്സിന്റെ കണക്കുപ്രകാരം 1.35 കോടി പേർക്കാണ് ഇന്നലെ വരെ രോഗം പിടിപെട്ടത്. 78 ലക്ഷം പേർ സുഖം പ്രാപിച്ചു. 5.8 ലക്ഷം പേർ മരിച്ചു. യുഎസ്എ, ബ്രസീൽ, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളാണ് മുന്നിൽ.
മോഡേർണ വാക്സിൻ അന്തിമഘട്ടത്തിൽ
അമേരിക്കൻ ബയോടെക് കന്പനിയായ മോഡേർണ വികസിപ്പിക്കുന്ന വാക്സിൻ അന്തിമഘട്ടത്തിലേക്ക്. മനുഷ്യരിലെ അവസാനഘട്ട പരീക്ഷണം 27ന് ആരംഭിക്കുമെന്ന് കന്പനി പറഞ്ഞു. ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നു.
കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിൽ മോഡേർണ ഏറെ മുന്നിലാണെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. റഷ്യയിലും ബ്രിട്ടനിലുമെല്ലാം വാക്സിൻ പരീക്ഷണങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്.