ന്യൂഡൽഹി: സ്വന്തം പാളയത്തിലെ പടയൊരുക്കം കണ്ടറിഞ്ഞ് വെട്ടിയൊതുക്കിയ ആശ്വാസത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
മന്ത്രിസഭയ്ക്കുതന്നെ വെല്ലുവിളി ഉയർത്തിയ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും രണ്ട് മന്ത്രിമാരെയും മന്ത്രിസഭയിൽനിന്നും പാർട്ടി പദവികളിൽനിന്നും പുറത്താക്കാൻ അശോക് ഗെഹ്ലോട്ടിന് വെറും രണ്ടു ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ.
അഞ്ചു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് മുഖ്യമന്ത്രി പദത്തിൽ കണ്ണ് വച്ച് സച്ചിൻ പൈലറ്റ് ബദൽ നീക്കങ്ങൾ നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് വിജയിച്ചതിനു പിന്നാലെതന്നെ മുഖ്യമന്ത്രി പദത്തിനായി ഇരുവരും തമ്മിലുള്ള പിടിവലി ഡൽഹിയിൽ നടന്ന മാരത്തോണ് ചർച്ചകൾക്ക് ഒടുവിലാണ് പരിഹരിക്കാനായത്.
എന്നിട്ടും മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് സച്ചിൻ പൈലറ്റ് പ്രത്യക്ഷമായും പരോക്ഷമായും ഗെഹ്ലോട്ടിനെ ലക്ഷ്യം വച്ച് പ്രവർത്തിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ മകൻ വൈഭവ് ഗെഹ്ലോട്ട് പരാജയപ്പെട്ടത് സച്ചിൻ പൈലറ്റ് കാരണമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും രംഗത്തെത്തി. ഒടുവിൽ രാജസ്ഥാൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെവരെ മന്ത്രിസഭയ്ക്കുള്ളിൽനിന്ന് പരസ്യമായി വിമർശിച്ച് സച്ചിൻ പൈലറ്റ് ബദൽ പാതയിലേക്ക് നീങ്ങി നിൽക്കുകയായിരുന്നു.
സച്ചിനും കൂട്ടരും ബിജെപിയുടെ കൈകളിലെ കളിപ്പാവകളായി മാറിയെന്നാണ് അശോക് ഗെഹ്ലോട്ട് കുറ്റപ്പെടുത്തിയത്. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ ജ്യോതിരാദിത്യ സിന്ധ്യയെ ഉപയോഗിച്ച് അട്ടിമറിച്ച ബിജെപിയുടെ കളി രാജസ്ഥാനിൽ വിലപ്പോകില്ലെന്നും ഗെഹ്ലോട്ട് മുന്നറിയിപ്പു നൽകി.
സച്ചിൻ പൈലറ്റിനും ഒപ്പം ചാടിപ്പുറപ്പെട്ട എംഎൽഎമാർക്കും തെറ്റു തിരുത്തി മടങ്ങിവരാൻ പല അവസരങ്ങളും നൽകി. എന്നാൽ, രണ്ടു തവണ വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗങ്ങളും അവർ ബഹിഷ്കരിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സച്ചിൻ പൈലറ്റിന്റെ കൈവശം ഒന്നും തന്നെയില്ല. അയാൾ ബിജെപിയുടെ കൈയിലെ കളിപ്പാവ മാത്രമാണ്. ഇതെല്ലാം ബിജെപി എഴുതിയ തിരക്കഥ അനുസരിച്ചു നടന്ന കളികളാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഇത്തരം കുതിരക്കച്ചവടങ്ങൾ നടക്കുന്നതിൽ അഗാധ ദുഃഖമുണ്ട്. രാജ്യത്ത് ആദ്യമായാണ് ജനാധിപത്യം ഇത്ര കഠിനമായ ഭീഷണി നേരിടുന്നതെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.
മന്ത്രിസഭയ്ക്കുതന്നെ വെല്ലുവിളി ഉയർത്തിയ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും രണ്ട് മന്ത്രിമാരെയും മന്ത്രിസഭയിൽനിന്നും പാർട്ടി പദവികളിൽനിന്നും പുറത്താക്കാൻ അശോക് ഗെഹ്ലോട്ടിന് വെറും രണ്ടു ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ.
അഞ്ചു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് മുഖ്യമന്ത്രി പദത്തിൽ കണ്ണ് വച്ച് സച്ചിൻ പൈലറ്റ് ബദൽ നീക്കങ്ങൾ നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് വിജയിച്ചതിനു പിന്നാലെതന്നെ മുഖ്യമന്ത്രി പദത്തിനായി ഇരുവരും തമ്മിലുള്ള പിടിവലി ഡൽഹിയിൽ നടന്ന മാരത്തോണ് ചർച്ചകൾക്ക് ഒടുവിലാണ് പരിഹരിക്കാനായത്.
എന്നിട്ടും മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് സച്ചിൻ പൈലറ്റ് പ്രത്യക്ഷമായും പരോക്ഷമായും ഗെഹ്ലോട്ടിനെ ലക്ഷ്യം വച്ച് പ്രവർത്തിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ മകൻ വൈഭവ് ഗെഹ്ലോട്ട് പരാജയപ്പെട്ടത് സച്ചിൻ പൈലറ്റ് കാരണമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും രംഗത്തെത്തി. ഒടുവിൽ രാജസ്ഥാൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെവരെ മന്ത്രിസഭയ്ക്കുള്ളിൽനിന്ന് പരസ്യമായി വിമർശിച്ച് സച്ചിൻ പൈലറ്റ് ബദൽ പാതയിലേക്ക് നീങ്ങി നിൽക്കുകയായിരുന്നു.
സച്ചിനും കൂട്ടരും ബിജെപിയുടെ കൈകളിലെ കളിപ്പാവകളായി മാറിയെന്നാണ് അശോക് ഗെഹ്ലോട്ട് കുറ്റപ്പെടുത്തിയത്. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ ജ്യോതിരാദിത്യ സിന്ധ്യയെ ഉപയോഗിച്ച് അട്ടിമറിച്ച ബിജെപിയുടെ കളി രാജസ്ഥാനിൽ വിലപ്പോകില്ലെന്നും ഗെഹ്ലോട്ട് മുന്നറിയിപ്പു നൽകി.
സച്ചിൻ പൈലറ്റിനും ഒപ്പം ചാടിപ്പുറപ്പെട്ട എംഎൽഎമാർക്കും തെറ്റു തിരുത്തി മടങ്ങിവരാൻ പല അവസരങ്ങളും നൽകി. എന്നാൽ, രണ്ടു തവണ വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗങ്ങളും അവർ ബഹിഷ്കരിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സച്ചിൻ പൈലറ്റിന്റെ കൈവശം ഒന്നും തന്നെയില്ല. അയാൾ ബിജെപിയുടെ കൈയിലെ കളിപ്പാവ മാത്രമാണ്. ഇതെല്ലാം ബിജെപി എഴുതിയ തിരക്കഥ അനുസരിച്ചു നടന്ന കളികളാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഇത്തരം കുതിരക്കച്ചവടങ്ങൾ നടക്കുന്നതിൽ അഗാധ ദുഃഖമുണ്ട്. രാജ്യത്ത് ആദ്യമായാണ് ജനാധിപത്യം ഇത്ര കഠിനമായ ഭീഷണി നേരിടുന്നതെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.