+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോണ്‍ഗ്രസ് റണ്‍വേയിൽനിന്ന് തെന്നിമാറി സച്ചിൻ പൈലറ്റ്

ന്യൂഡൽഹി: മുഖ്യമന്ത്രി കസേരയിലേക്ക് ഡൽഹിവഴി നടന്നു കയറാൻ നടത്തിയ ഒടുവിലെ ശ്രമവും പരാജയപ്പെട്ടതോടെ ഉപമുഖ്യമന്ത്രി പദവും പാർട്ടി അധ്യക്ഷ സ്ഥാനവും കൈവിട്
കോണ്‍ഗ്രസ് റണ്‍വേയിൽനിന്ന് തെന്നിമാറി സച്ചിൻ പൈലറ്റ്
ന്യൂഡൽഹി: മുഖ്യമന്ത്രി കസേരയിലേക്ക് ഡൽഹിവഴി നടന്നു കയറാൻ നടത്തിയ ഒടുവിലെ ശ്രമവും പരാജയപ്പെട്ടതോടെ ഉപമുഖ്യമന്ത്രി പദവും പാർട്ടി അധ്യക്ഷ സ്ഥാനവും കൈവിട്ടുപോയ നിരാശയിൽ സച്ചിൻ പൈലറ്റ്. സത്യത്തെ പരാജയപ്പെടുത്താനാകില്ല എന്നു മാത്രമാണ് രണ്ടു ദിവസത്തെ കരുനീക്കങ്ങൾക്കിടെ സച്ചിൻ പൈലറ്റ് ആകെ പ്രതികരിച്ചത്. അതും ട്വിറ്ററിൽ മാത്രം. ഇന്നു രാവിലെ പത്തിനു നടത്തുന്ന പത്രസമ്മേളനത്തിൽ കൂടുതൽ വിശദീകരണങ്ങളും അടുത്ത നീക്കവും പൈലറ്റ് വ്യക്തമാക്കും എന്നാണ് പ്രതീക്ഷ. ആരും സ്വന്തം വീടുവിട്ടു പോകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, എത്രകാലം അപമാനം സഹിച്ചു ഒതുങ്ങി കഴിയാനാകും എന്നും സച്ചിൻ ചോദിക്കുന്നു.

അതിനിടെ രണ്‍ദീപ് സിംഗ് സുർജേവാല ഉൾപ്പെടെ കോണ്‍ഗ്രസ് നേതാക്കൾ പ്രശ്നപരിഹാരത്തിനായി പലതവണ ജയ്പൂരിലേക്കു വിളിച്ചെങ്കിലും സച്ചിൻ പൈലറ്റ് എംഎൽഎമാരുമായി വിട്ടു നിന്നു. സർക്കാരിനെ തകർക്കാൻ നീക്കം നടത്തുന്നു എന്ന പരാതിയിൽ ചോദ്യം ചെയ്യാനായി രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് സംഘം വിളിച്ചത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്നെ ഒതുക്കാൻ നടത്തിയ നീക്കം തന്നെയാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൈലറ്റ്. അതിനിടെ, ബിജെപിയിലേക്കു പോകുന്നില്ലെന്ന് ഒരു തിങ്കളാഴ്ച പൈലറ്റ് വ്യക്തമാക്കിയിരുന്നു. പൈലറ്റ് രാജസ്ഥാനിൽ പ്രാദേശിക പാർട്ടി രൂപീകരിക്കുമെന്നും വിവരമുണ്ട്. നിലവിൽ കോണ്‍ഗ്രസും സച്ചിൻ പൈലറ്റുമായുള്ള ബന്ധം ഏതാണ്ട് വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

മുഖ്യമന്ത്രി പദത്തിൽ കവിഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കുമില്ല എന്നതായിരുന്നു പൈലറ്റിന്‍റെ നിലപാട്. എന്നാൽ, അതു മാത്രം സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തുറന്നു പറയുകയും ചെയ്തു. സർക്കാരിന്‍റെ അവസാന വർഷമെങ്കിലും തന്നെ മുഖ്യമന്ത്രിയായി പാർട്ടി പ്രഖ്യാപിക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു. അതും കോണ്‍ഗ്രസ് തള്ളി.

മുഖ്യമന്ത്രി പദത്തിനായി ഇതിന് മുൻപ് പോരടിച്ചപ്പോഴൊക്കെ നേരിട്ടു വിളിച്ചു ചർച്ച നടത്തിയ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇത്തവണ പൈലറ്റുമായി കുടിക്കാഴ്ച നടത്തിയില്ല. എന്നാൽ രാഹുലും പ്രിയങ്കയും പലതവണ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. മുന്പ് ഈ വിഷയത്തിൽ ചർച്ച നടന്നപ്പോൾ ഇപ്പോൾ 42 വയസല്ലേ ഉള്ളൂ. രാഷ്‌ട്രീയത്തിൽ ഇനിയും സമയം ഏറെയുണ്ടല്ലോ. അടുത്ത തവണ എന്തായാലും രാജസ്ഥാനിൽ പൈലറ്റ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് രാഹുൽ ഗാന്ധി അടക്കം ഉറപ്പു നൽകിയതാണ്.

തിങ്കളാഴ്ച വിളിച്ചു ചേർത്ത എംഎൽഎമാരുടെ യോഗത്തിലും പൈലറ്റ് പങ്കെടുത്തില്ല. ഇന്നലെ വീണ്ടും വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെത്തുടർന്ന് പൈലറ്റിനെതിരേ നടപടിയാവശ്യപ്പെട്ട് പ്രമേയം പാസാക്കി. തുടർന്നാണ് മന്ത്രിസഭയിൽനിന്നു പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികളുണ്ടായത്.