ന്യൂഡൽഹി: ഔദ്യോഗികവസതി ഒഴിയുന്നതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതാവ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ ആരോപണം നിഷേധിച്ച് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തുടരുന്നതിനായി പ്രിയങ്ക ഗാന്ധിക്കുവേണ്ടി കോണ്ഗ്രസിലെ ശക്തനായ നേതാവ് തന്നെ ഫോണിൽ വിളിച്ചെന്ന് കേന്ദ്ര നഗരവികസന മന്ത്രിയായ ഹർദീപ് സിംഗ് പുരി ഇന്നലെ രാവിലെയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെ രംഗത്തെത്തിയ പ്രിയങ്ക ഗാന്ധി, ആരോപണം തെറ്റാണെന്നും സർക്കാരിന്റെ ഔദ്യോഗിക വസതി ഓഗസ്റ്റ് ഒന്നിനുതന്നെ ഒഴിയുമെന്നും അറിയിച്ചു.
ഡൽഹി ലോധി എസ്റ്റേറ്റിലുള്ള 35-ാം നന്പർ വസതി ഒഴിയാൻ നേരത്തെ കേന്ദ്ര സർക്കാർ പ്രിയങ്കയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എസ്പിജി സംരക്ഷണം അവസാനിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ നടപടി. ഇതിനു പിന്നാലെ പ്രിയങ്ക ലക്നൗവിലേക്കു താമസം മാറ്റാൻ ഒരുങ്ങുന്നതിനിടെയാണ് ആരോപണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ലോധി എസ്റ്റേറ്റിലെ പ്രിയങ്കയുടെ വസതി ഏതെങ്കിലും കോണ്ഗ്രസ് എംപിക്ക് അനുവദിക്കണമെന്നും അത് പ്രിയങ്കയ്ക്ക് ഉപയോഗിക്കുന്നതിനുവേണ്ടിയാണെന്നു കോണ്ഗ്രസ് നേതാവ് തന്നോട് ആവശ്യപ്പെട്ടെന്നുമായിരുന്നു ഹർദീപ് സിംഗ് പുരിയുടെ ആരോപണം. എന്നാൽ, തന്നെ സ്വാധീനിക്കാൻ ശ്രമിച്ച കോണ്ഗ്രസ് നേതാവിന്റെ പേരു പറയാൻ മന്ത്രി തയാറായില്ല.
തൊട്ടുപിന്നാലെ രംഗത്തെത്തിയ പ്രിയങ്ക, ഔദ്യോഗിക ബംഗ്ലാവിനുവേണ്ടി താൻ ആരോടും ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഓഗസ്റ്റ് ഒന്നിനുതന്നെ ബംഗ്ലാവ് ഒഴിയുമെന്നും അറിയിച്ചു. ജൂലൈ ഒന്നിനാണ് ബംഗ്ലാവ് ഒഴിയാനുള്ള നോട്ടീസ് കിട്ടിയത്. നോട്ടീസ് കാലാവധിക്കുള്ളിൽ തന്നെ അത് ഒഴിയുകയും ചെയ്യും- പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തുടരുന്നതിനായി പ്രിയങ്ക ഗാന്ധിക്കുവേണ്ടി കോണ്ഗ്രസിലെ ശക്തനായ നേതാവ് തന്നെ ഫോണിൽ വിളിച്ചെന്ന് കേന്ദ്ര നഗരവികസന മന്ത്രിയായ ഹർദീപ് സിംഗ് പുരി ഇന്നലെ രാവിലെയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെ രംഗത്തെത്തിയ പ്രിയങ്ക ഗാന്ധി, ആരോപണം തെറ്റാണെന്നും സർക്കാരിന്റെ ഔദ്യോഗിക വസതി ഓഗസ്റ്റ് ഒന്നിനുതന്നെ ഒഴിയുമെന്നും അറിയിച്ചു.
ഡൽഹി ലോധി എസ്റ്റേറ്റിലുള്ള 35-ാം നന്പർ വസതി ഒഴിയാൻ നേരത്തെ കേന്ദ്ര സർക്കാർ പ്രിയങ്കയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എസ്പിജി സംരക്ഷണം അവസാനിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ നടപടി. ഇതിനു പിന്നാലെ പ്രിയങ്ക ലക്നൗവിലേക്കു താമസം മാറ്റാൻ ഒരുങ്ങുന്നതിനിടെയാണ് ആരോപണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ലോധി എസ്റ്റേറ്റിലെ പ്രിയങ്കയുടെ വസതി ഏതെങ്കിലും കോണ്ഗ്രസ് എംപിക്ക് അനുവദിക്കണമെന്നും അത് പ്രിയങ്കയ്ക്ക് ഉപയോഗിക്കുന്നതിനുവേണ്ടിയാണെന്നു കോണ്ഗ്രസ് നേതാവ് തന്നോട് ആവശ്യപ്പെട്ടെന്നുമായിരുന്നു ഹർദീപ് സിംഗ് പുരിയുടെ ആരോപണം. എന്നാൽ, തന്നെ സ്വാധീനിക്കാൻ ശ്രമിച്ച കോണ്ഗ്രസ് നേതാവിന്റെ പേരു പറയാൻ മന്ത്രി തയാറായില്ല.
തൊട്ടുപിന്നാലെ രംഗത്തെത്തിയ പ്രിയങ്ക, ഔദ്യോഗിക ബംഗ്ലാവിനുവേണ്ടി താൻ ആരോടും ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഓഗസ്റ്റ് ഒന്നിനുതന്നെ ബംഗ്ലാവ് ഒഴിയുമെന്നും അറിയിച്ചു. ജൂലൈ ഒന്നിനാണ് ബംഗ്ലാവ് ഒഴിയാനുള്ള നോട്ടീസ് കിട്ടിയത്. നോട്ടീസ് കാലാവധിക്കുള്ളിൽ തന്നെ അത് ഒഴിയുകയും ചെയ്യും- പ്രിയങ്ക ട്വീറ്റ് ചെയ്തു.