കാഠ്മണ്ഡു: ശ്രീരാമന് നേപ്പാളിലാണ് ജനിച്ചതെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. രാമന് ജനിച്ച അയോധ്യ ഇന്ത്യയിലല്ല നേപ്പാളിലാണെന്ന് ഒലി ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു. സാംസ്കാരികമായി നമ്മള് അടിച്ചമര്‍ത്തപ്പെട്ടു, യാഥാര്‍ഥ്യം വളച്ചൊടിച്ചു.
സീതയെ ഇന്ത്യക്കാരനായ രാജകുമാരന് രാമനു വിവാഹം ചെയ്തു നല്‍കിയെന്നാണ് നമ്മള് ഇപ്പോഴും വിശ്വസിക്കുന്നത്. ഇന്ത്യയിലെ അയോധ്യയിലെ രാജകുമാരനല്ല നമ്മള് നല്‍കിയത്. ബിര്ഗുഞ്ജിനു സമീപത്തെ അയോധ്യയിലേക്കാണ് നല്‍കിയത്- ഒലി പറഞ്ഞു. ഭാനുഭക്ത ആചാര്യയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചടങ്ങിലാണ് ഒലി വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യ വ്യാജ അയോധ്യയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാമന്റെ ജന്മഭൂമിയായ അയോധ്യ തെക്കന്‍ നേപ്പാളിലെ തോറിയില്‍ വാത്മീകി ആശ്രമത്തിനു സമീപത്താണെന്നും ഒലി പറഞ്ഞു.
ഒലിയുടെ പ്രസ്താവനയ്ക്കെതിരേ നേപ്പാൾ രാഷ്ട്രീയത്തിലെ പ്രമുഖരും അയോധ്യയിലെ സന്ന്യാസിമാരും രംഗത്തെത്തി. സമൂഹമാധ്യമങ്ങൾ ട്രോളുകള്‍കൊണ്ട് നിറഞ്ഞു.
ഒലിയുടെ പ്രസ്താവനകൾ അതിരുവിട്ടെന്നും വെറുതേ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും മുൻ പ്രധാനമന്ത്രി ബാബുറാം ഭട്ടറായി പറഞ്ഞു. വിവാദ പ്രസ്താവ ഒലി പിൻവലിക്കണമെന്ന് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി മുതിർന്ന നേതാവ് ബാം ദേവ് ഗൗതം പറഞ്ഞു. ശ്രീരാമന് ജനിച്ചത് സരയൂ നദിക്കരയിലെ അയോധ്യയിലാണ്. രാമപത്നി സീത നേപ്പാള്‍ സ്വദേശിയാണ്. അതിനാല്‍ രാമന് നേപ്പാളിലാണ് ജനിച്ചതെന്നു പറയുന്നത് ശരിയല്ലെന്നും ഒലിയുടെ പ്രസ്താവന തെറ്റാണെന്നും രാമക്ഷേത്ര ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്രദാസ് പറഞ്ഞു.
ഇന്ത്യ-നേപ്പാള്‍ നയതന്ത്രതര്ക്കത്തിന്റെ ഭാഗമായാണ് ഒലിയുടെ പ്രസ്താവന. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പരിഷ്കരിച്ചിരുന്നു. നേരത്തെ, ഇന്ത്യക്കെതിരേ പ്രസ്താവന നടത്തിയ ഒലി പ്രധാനമന്ത്രി പദം രാജിവയ്ക്കണമെന്ന് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
സീതയെ ഇന്ത്യക്കാരനായ രാജകുമാരന് രാമനു വിവാഹം ചെയ്തു നല്‍കിയെന്നാണ് നമ്മള് ഇപ്പോഴും വിശ്വസിക്കുന്നത്. ഇന്ത്യയിലെ അയോധ്യയിലെ രാജകുമാരനല്ല നമ്മള് നല്‍കിയത്. ബിര്ഗുഞ്ജിനു സമീപത്തെ അയോധ്യയിലേക്കാണ് നല്‍കിയത്- ഒലി പറഞ്ഞു. ഭാനുഭക്ത ആചാര്യയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചടങ്ങിലാണ് ഒലി വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യ വ്യാജ അയോധ്യയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാമന്റെ ജന്മഭൂമിയായ അയോധ്യ തെക്കന്‍ നേപ്പാളിലെ തോറിയില്‍ വാത്മീകി ആശ്രമത്തിനു സമീപത്താണെന്നും ഒലി പറഞ്ഞു.
ഒലിയുടെ പ്രസ്താവനയ്ക്കെതിരേ നേപ്പാൾ രാഷ്ട്രീയത്തിലെ പ്രമുഖരും അയോധ്യയിലെ സന്ന്യാസിമാരും രംഗത്തെത്തി. സമൂഹമാധ്യമങ്ങൾ ട്രോളുകള്‍കൊണ്ട് നിറഞ്ഞു.
ഒലിയുടെ പ്രസ്താവനകൾ അതിരുവിട്ടെന്നും വെറുതേ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും മുൻ പ്രധാനമന്ത്രി ബാബുറാം ഭട്ടറായി പറഞ്ഞു. വിവാദ പ്രസ്താവ ഒലി പിൻവലിക്കണമെന്ന് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി മുതിർന്ന നേതാവ് ബാം ദേവ് ഗൗതം പറഞ്ഞു. ശ്രീരാമന് ജനിച്ചത് സരയൂ നദിക്കരയിലെ അയോധ്യയിലാണ്. രാമപത്നി സീത നേപ്പാള്‍ സ്വദേശിയാണ്. അതിനാല്‍ രാമന് നേപ്പാളിലാണ് ജനിച്ചതെന്നു പറയുന്നത് ശരിയല്ലെന്നും ഒലിയുടെ പ്രസ്താവന തെറ്റാണെന്നും രാമക്ഷേത്ര ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്രദാസ് പറഞ്ഞു.
ഇന്ത്യ-നേപ്പാള്‍ നയതന്ത്രതര്ക്കത്തിന്റെ ഭാഗമായാണ് ഒലിയുടെ പ്രസ്താവന. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പരിഷ്കരിച്ചിരുന്നു. നേരത്തെ, ഇന്ത്യക്കെതിരേ പ്രസ്താവന നടത്തിയ ഒലി പ്രധാനമന്ത്രി പദം രാജിവയ്ക്കണമെന്ന് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.