കാബൂള്‍: അഫ്ഗാനിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സി ഓഫീസ് പരിസരത്തുണ്ടായ താലിബാന് കാര്‍ബോംബ് ആക്രമണത്തിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും 11 മരണം. വടക്കന്‍ അഫ്ഗാനിലെ സമന്‍ഗാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ അയ്ബാക്കിലാണ് ആക്രമണമുണ്ടായത്. കുട്ടികളടക്കം 43 പേര്‍ക്കു പരിക്കേറ്റു. അക്രമണത്തിനു പിന്നില്‍ മറ്റൊരു സായുധ സംഘമാണെന്ന് താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.