ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിലും പ്രതിഷ്ഠയിലുമുള്ള അവകാശം തിരുവിതാംകൂർ രാജകുടുംബത്തിനെന്ന് സുപ്രീംകോടതി. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ രാജകുടുംബം നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രത്തിന്റെ ഭരണത്തിനായി പുതിയ രണ്ടു സമിതികൾ രൂപീകരിക്കാൻ രാജകുടുംബത്തോടു നിർദേശിച്ച കോടതി, പുതിയ ഭരണസംവിധാനം ഉണ്ടാകുന്നതു വരെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള താത്കാലിക സമിതി ഭരണം തുടരാനും ഉത്തരവിട്ടു.
ക്ഷേത്ര കാര്യങ്ങളിലെ ഭരണപരമായ ചുമതല അഡ്മിനിസ്ട്രേറ്റീവ് ആൻഡ് അഡ്വൈസറി കമ്മിറ്റികൾക്കാണ്. സമിതികളിലെ അംഗങ്ങളെല്ലാം ഹിന്ദുക്കളായിരിക്കണം. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥിരം ഭരണസമിതിക്കു തീരുമാനമെടുക്കാം. ഇന്ത്യാ രാജ്യം രൂപീകൃതമായി ഭരണഘടന നിലവിൽ വന്നതുകൊണ്ടോ "പ്രിവി പഴ്സ്’ (ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർക്ക് പിന്നീടു കൊടുത്തിരുന്ന തുക) നിർത്തലാക്കിയതുകൊണ്ടോ രാജകുടുംബത്തിന്റെ അവകാശം ഇല്ലാതാകില്ല. കവനന്റ് ഒപ്പുവച്ച ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ല.
തിരുവിതാംകൂർ- കൊച്ചി മതസ്ഥാപന നിയമ പ്രകാരം ഭരണാധികാരിക്കു ക്ഷേത്രത്തിലുള്ള അവകാശം അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർക്കുമുണ്ട്. ക്ഷേത്രത്തിന്റെ ആസ്തികളിലും ഭരണത്തിലുമുള്ള അവകാശം പിന്തുടർച്ചക്കാർക്ക് നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പ്രകാരം നിലവിലുള്ള താത്കാലിക സമിതികൾക്ക് നാലു മാസം വരെ പ്രവർത്തിക്കാം. അതിനുള്ളിൽ ഉപദേശക സമിതിയും അഡ്മിനിസ്ട്രേറ്റീവ് സമിതിയും രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ക്ഷേത്ര കാര്യങ്ങളിലെ ഭരണപരമായ ചുമതല അഡ്മിനിസ്ട്രേറ്റീവ് ആൻഡ് അഡ്വൈസറി കമ്മിറ്റികൾക്കാണ്. സമിതികളിലെ അംഗങ്ങളെല്ലാം ഹിന്ദുക്കളായിരിക്കണം. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥിരം ഭരണസമിതിക്കു തീരുമാനമെടുക്കാം. ഇന്ത്യാ രാജ്യം രൂപീകൃതമായി ഭരണഘടന നിലവിൽ വന്നതുകൊണ്ടോ "പ്രിവി പഴ്സ്’ (ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർക്ക് പിന്നീടു കൊടുത്തിരുന്ന തുക) നിർത്തലാക്കിയതുകൊണ്ടോ രാജകുടുംബത്തിന്റെ അവകാശം ഇല്ലാതാകില്ല. കവനന്റ് ഒപ്പുവച്ച ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ല.
തിരുവിതാംകൂർ- കൊച്ചി മതസ്ഥാപന നിയമ പ്രകാരം ഭരണാധികാരിക്കു ക്ഷേത്രത്തിലുള്ള അവകാശം അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർക്കുമുണ്ട്. ക്ഷേത്രത്തിന്റെ ആസ്തികളിലും ഭരണത്തിലുമുള്ള അവകാശം പിന്തുടർച്ചക്കാർക്ക് നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പ്രകാരം നിലവിലുള്ള താത്കാലിക സമിതികൾക്ക് നാലു മാസം വരെ പ്രവർത്തിക്കാം. അതിനുള്ളിൽ ഉപദേശക സമിതിയും അഡ്മിനിസ്ട്രേറ്റീവ് സമിതിയും രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.