കോൽത്തക്ക: പശ്ചിമബംഗാളിലെ നോർത്ത് ദിനാജ്പുരിൽ എംഎൽഎയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക്. ഹേമന്ത്ബാദ് എംഎൽഎ ദേവേന്ദ്ര നാഥ് റോയി (60) യുടെ മൃതദേഹം ഇന്നലെ രാവിലെയാണു ബിന്ദാൽ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വസതിക്കുസമീപമുള്ള കടയുടെ പുറത്ത് കണ്ടെത്തിയത്.
ദേവേന്ദ്ര നാഥിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്നുമാണു ബിജെപിയുടെ ആരോപണം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തിയാണു ബിജെപിയുടെ ആരോപണം.
2016 തെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധിയായി ഹേമന്ത്ബാദിൽനിന്നു നിയമസഭയിലെത്തിയ ദേവന്ദ്രനാഥ് പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. നിയമസഭാ അംഗത്വം രാജിവച്ചതുമില്ല.
ദേവേന്ദ്ര നാഥിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്നുമാണു ബിജെപിയുടെ ആരോപണം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തിയാണു ബിജെപിയുടെ ആരോപണം.
2016 തെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധിയായി ഹേമന്ത്ബാദിൽനിന്നു നിയമസഭയിലെത്തിയ ദേവന്ദ്രനാഥ് പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. നിയമസഭാ അംഗത്വം രാജിവച്ചതുമില്ല.