ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ കലാപം ഉയർത്തിയ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് നോക്കി നിൽക്കേ രാജസ്ഥാനിൽ പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരെ ഒപ്പം നിർത്തി കരുത്തുതെളിയിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇരുവരും തമ്മിലുള്ള അധികാര വടംവലി രൂക്ഷമായതോടെ സച്ചിൻ പൈലറ്റ് 30 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശവാദവുമായി ഞായറാഴ്ച ഡൽഹിയിൽ വന്നിറങ്ങുകയായിരുന്നു.
എന്നാൽ, അശോക് ഗെഹ്ലോട്ട് തന്റെ വസതിയിൽ വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിനുശേഷം സച്ചിൻ പൈലറ്റിന്റെ ഒപ്പം നിൽക്കുന്ന എംഎൽഎമാരുടെ എണ്ണം അവകാശപ്പെട്ടിരുന്നതിന്റെ പകുതിലധികമായി കുറഞ്ഞു. നൂറോളം എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ വാദം.
അതിനിടെ, അശോക് ഗെഹ്ലോട്ട് ഉടൻ തന്നെ വിശ്വാസ വോട്ട് തേടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജസ്ഥാനിൽ കോണ്ഗ്രസ് സർക്കാർ സുരക്ഷിതമാണെന്നു പാർട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി അറിയിച്ചു. മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎൽഎമാരുടെ യോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു.
ജനാധിപത്യത്തിനുമേൽ ബിജെപി നടത്തുന്ന കടന്നു കയറ്റം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു. കോണ്ഗ്രസ് സർക്കാരിനെതിരേ പട നയിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. സ്വന്തം പാളയത്തിൽ നിന്നും ഇനിയും ചോർച്ച ഉണ്ടാകാതിരിക്കാൻ യോഗം കഴിഞ്ഞ ഉടൻ തന്നെ എംഎൽഎമാരെ മൂന്നു ബസുകളിലാക്കി ഒപ്പം അശോക് ഗെഹ്ലോട്ടും ജയ്പൂരിലെ ഹോട്ടൽ ഫെയർമോണ്ടിലേക്ക് മാറി.
നിയസഭാകക്ഷി യോഗത്തിൽ പങ്കെടുക്കണം എന്ന് കാണിച്ച് കോണ്ഗ്രസ് മുഴുവൻ എംഎൽഎമാർക്കും വിപ്പ് നൽകിയിരുന്നു. വിപ്പ് ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നപടി സ്വീകരിക്കുമെന്നാണ് പാർട്ടിയുടെ മുന്നറിയിപ്പ്. എന്നിട്ടും സച്ചിൻ പൈലറ്റ് യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു. സച്ചിൻ പൈലറ്റ് പാർട്ടിയുടെ മറ്റ് എംഎൽഎമാരിൽ നിന്നും വ്യത്യസ്തനല്ലെന്നും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് അവിനാശ് പാണ്ഡെ പറഞ്ഞു. താൻ സച്ചിൻ പൈലറ്റുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നുവെന്നും സന്ദേശം അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ കോണ്ഗ്രസിന്റെ അധ്യക്ഷൻ കൂടിയാണ് സച്ചിൻ പൈലറ്റ്.
തന്റെ ആവശ്യങ്ങളിലും തീരുമാനങ്ങളിലും ഉറച്ചു നിൽക്കുകയാണെന്നു വ്യക്തമാക്കി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നില്ലെന്ന് തിങ്കളാഴ്ച വൈകുന്നരത്തോടെ സച്ചിൻ പൈലറ്റ് തന്നെ പറഞ്ഞു. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് സച്ചിൻ ഉയർത്തുന്ന ആഭ്യന്തര കലഹത്തിന് ആദ്യമേ തന്നെ ചെവി കൊടുക്കാൻ കോണ്ഗ്രസ് അധ്യക്ഷ സോണി ഗാന്ധിയും രാഹുൽ ഗാന്ധിയും തയാറായില്ല. അതിനിടെ താൻ ബിജെപിയിലേക്ക് പോകുമെന്നുള്ള സൂചനകളെ സച്ചിൻ പൈലറ്റ് തന്നെ നിഷേധിച്ചു. പക്ഷേ, അഞ്ചു മാസത്തിനിടെ മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിനായി നടത്തിയ നീക്കം പരാജയപ്പെട്ടതോടെ സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ പ്രാദേശിക തലത്തിൽ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നാണ് ഇപ്പോഴുള്ള വിവരം.
ബിജെപിയുമായി കൂടുതൽ വിലപേശൽ നടത്തുകയാണെന്നും സൂചനകളുണ്ട്.
സീറ്റ് നില
200 അംഗ സംസ്ഥാന നിയമസഭയിൽ കോണ്ഗ്രസിന് 107 എംഎൽഎമാരാണുള്ളത്. ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട്, രാഷ്ട്രീയ ലോക് ദളിന്റെ ഒരു എംഎൽഎയും ഉൾപ്പെടെ 13 സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുമുണ്ട്. രണ്ട് സിപിഎം അംഗങ്ങൾ പുറമേ നിന്നു പിന്തുണയ്ക്കുന്നുണ്ട്. ബിജെപിക്ക് 72 എംഎഎമാരാണുള്ളത്. ലോക്സഭ എംപി ഹനുമാൻ ബേനിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയുടെ മൂന്ന് എംഎൽഎമാരുടെ പിൻതുണയും ഉണ്ട്.
സെബി മാത്യു
എന്നാൽ, അശോക് ഗെഹ്ലോട്ട് തന്റെ വസതിയിൽ വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിനുശേഷം സച്ചിൻ പൈലറ്റിന്റെ ഒപ്പം നിൽക്കുന്ന എംഎൽഎമാരുടെ എണ്ണം അവകാശപ്പെട്ടിരുന്നതിന്റെ പകുതിലധികമായി കുറഞ്ഞു. നൂറോളം എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ വാദം.
അതിനിടെ, അശോക് ഗെഹ്ലോട്ട് ഉടൻ തന്നെ വിശ്വാസ വോട്ട് തേടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജസ്ഥാനിൽ കോണ്ഗ്രസ് സർക്കാർ സുരക്ഷിതമാണെന്നു പാർട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി അറിയിച്ചു. മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎൽഎമാരുടെ യോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു.
ജനാധിപത്യത്തിനുമേൽ ബിജെപി നടത്തുന്ന കടന്നു കയറ്റം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു. കോണ്ഗ്രസ് സർക്കാരിനെതിരേ പട നയിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. സ്വന്തം പാളയത്തിൽ നിന്നും ഇനിയും ചോർച്ച ഉണ്ടാകാതിരിക്കാൻ യോഗം കഴിഞ്ഞ ഉടൻ തന്നെ എംഎൽഎമാരെ മൂന്നു ബസുകളിലാക്കി ഒപ്പം അശോക് ഗെഹ്ലോട്ടും ജയ്പൂരിലെ ഹോട്ടൽ ഫെയർമോണ്ടിലേക്ക് മാറി.
നിയസഭാകക്ഷി യോഗത്തിൽ പങ്കെടുക്കണം എന്ന് കാണിച്ച് കോണ്ഗ്രസ് മുഴുവൻ എംഎൽഎമാർക്കും വിപ്പ് നൽകിയിരുന്നു. വിപ്പ് ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നപടി സ്വീകരിക്കുമെന്നാണ് പാർട്ടിയുടെ മുന്നറിയിപ്പ്. എന്നിട്ടും സച്ചിൻ പൈലറ്റ് യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു. സച്ചിൻ പൈലറ്റ് പാർട്ടിയുടെ മറ്റ് എംഎൽഎമാരിൽ നിന്നും വ്യത്യസ്തനല്ലെന്നും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് അവിനാശ് പാണ്ഡെ പറഞ്ഞു. താൻ സച്ചിൻ പൈലറ്റുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നുവെന്നും സന്ദേശം അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ കോണ്ഗ്രസിന്റെ അധ്യക്ഷൻ കൂടിയാണ് സച്ചിൻ പൈലറ്റ്.
തന്റെ ആവശ്യങ്ങളിലും തീരുമാനങ്ങളിലും ഉറച്ചു നിൽക്കുകയാണെന്നു വ്യക്തമാക്കി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നില്ലെന്ന് തിങ്കളാഴ്ച വൈകുന്നരത്തോടെ സച്ചിൻ പൈലറ്റ് തന്നെ പറഞ്ഞു. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് സച്ചിൻ ഉയർത്തുന്ന ആഭ്യന്തര കലഹത്തിന് ആദ്യമേ തന്നെ ചെവി കൊടുക്കാൻ കോണ്ഗ്രസ് അധ്യക്ഷ സോണി ഗാന്ധിയും രാഹുൽ ഗാന്ധിയും തയാറായില്ല. അതിനിടെ താൻ ബിജെപിയിലേക്ക് പോകുമെന്നുള്ള സൂചനകളെ സച്ചിൻ പൈലറ്റ് തന്നെ നിഷേധിച്ചു. പക്ഷേ, അഞ്ചു മാസത്തിനിടെ മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിനായി നടത്തിയ നീക്കം പരാജയപ്പെട്ടതോടെ സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ പ്രാദേശിക തലത്തിൽ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നാണ് ഇപ്പോഴുള്ള വിവരം.
ബിജെപിയുമായി കൂടുതൽ വിലപേശൽ നടത്തുകയാണെന്നും സൂചനകളുണ്ട്.
സീറ്റ് നില
200 അംഗ സംസ്ഥാന നിയമസഭയിൽ കോണ്ഗ്രസിന് 107 എംഎൽഎമാരാണുള്ളത്. ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട്, രാഷ്ട്രീയ ലോക് ദളിന്റെ ഒരു എംഎൽഎയും ഉൾപ്പെടെ 13 സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുമുണ്ട്. രണ്ട് സിപിഎം അംഗങ്ങൾ പുറമേ നിന്നു പിന്തുണയ്ക്കുന്നുണ്ട്. ബിജെപിക്ക് 72 എംഎഎമാരാണുള്ളത്. ലോക്സഭ എംപി ഹനുമാൻ ബേനിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയുടെ മൂന്ന് എംഎൽഎമാരുടെ പിൻതുണയും ഉണ്ട്.
സെബി മാത്യു