ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തി നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നാലാംഘട്ട സൈനികതല ചർച്ച ഇന്നു നടക്കും. യഥാർഥ നിയന്ത്രണ രേഖയോട് ചേർന്ന അതിർത്തി പ്രദേശങ്ങളിൽ നിന്നും ഇരുവിഭാഗത്തെയും സേനകൾ പിന്മാറിയതിനുശേഷം നടക്കുന്ന ആദ്യത്തെ കോർ കമാൻഡർ തല കൂടിക്കാഴ്ചയാണിത്.
സംഘർഷമുണ്ടായിരുന്ന എല്ലാ മേഖലകളിലും സൈനികരുടെ എണ്ണം കുറയ്ക്കണം എന്നതായിരിക്കും നാലാം ഘട്ട ചർച്ചയുടെ അജൻഡ. യഥാർഥ നിയന്ത്രണ രേഖയോട് ചേർന്ന സേനാ താവളങ്ങളിൽ ആയുധ ബലം കുറയ്ക്കണമെന്നതും ചർച്ച ചെയ്യും.
യഥാർഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശവും മുൻപുണ്ടായിരുന്ന സ്ഥിതി തുടരാനും പൂർണ സമാധാനം ഉറപ്പു വരുത്താനും ചർച്ച ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. മൂന്നാംഘട്ട ചർച്ചകളിലെ ധാരണ അനുസരിച്ചാണ് സംഘർഷം നിലനിന്നിരുന്ന ഗൽവാൻ താഴ്വര, ഗോഗ്ര, ഹോട് സ്പ്രിംഗ് മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻമാറ്റം തുടങ്ങിയത്.
ഈ പോയിന്റുകളിൽ ചൈന പിൻമാറിയ അത്രയും ദൂരം ഇന്ത്യൻ സേനയും പുറകോട്ടു മാറിയിരുന്നു. അതിനിടെ പാങ്ങോംഗ് തടാകത്തിൽ നാല്, എട്ട് ഫിംഗർ പോയിന്റുകളിൽ നിന്നും ചൈന പൂർണമായും പിൻമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. തടാകത്തിലെ എട്ടു ഫിംഗർ പോയിന്റുകളിലും ഇന്ത്യ അവകാശം ഉന്നയിക്കുന്നുണ്ട്.
സംഘർഷമുണ്ടായിരുന്ന എല്ലാ മേഖലകളിലും സൈനികരുടെ എണ്ണം കുറയ്ക്കണം എന്നതായിരിക്കും നാലാം ഘട്ട ചർച്ചയുടെ അജൻഡ. യഥാർഥ നിയന്ത്രണ രേഖയോട് ചേർന്ന സേനാ താവളങ്ങളിൽ ആയുധ ബലം കുറയ്ക്കണമെന്നതും ചർച്ച ചെയ്യും.
യഥാർഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശവും മുൻപുണ്ടായിരുന്ന സ്ഥിതി തുടരാനും പൂർണ സമാധാനം ഉറപ്പു വരുത്താനും ചർച്ച ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. മൂന്നാംഘട്ട ചർച്ചകളിലെ ധാരണ അനുസരിച്ചാണ് സംഘർഷം നിലനിന്നിരുന്ന ഗൽവാൻ താഴ്വര, ഗോഗ്ര, ഹോട് സ്പ്രിംഗ് മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻമാറ്റം തുടങ്ങിയത്.
ഈ പോയിന്റുകളിൽ ചൈന പിൻമാറിയ അത്രയും ദൂരം ഇന്ത്യൻ സേനയും പുറകോട്ടു മാറിയിരുന്നു. അതിനിടെ പാങ്ങോംഗ് തടാകത്തിൽ നാല്, എട്ട് ഫിംഗർ പോയിന്റുകളിൽ നിന്നും ചൈന പൂർണമായും പിൻമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. തടാകത്തിലെ എട്ടു ഫിംഗർ പോയിന്റുകളിലും ഇന്ത്യ അവകാശം ഉന്നയിക്കുന്നുണ്ട്.