ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ തകർന്നു. രാജ്യമെന്പാടും ഇന്നലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനു മിനിറ്റുകൾക്കുള്ളിൽ cbseresult s.nic.in, results.nic.in, cbse.nic.i nഎന്നീ മൂന്നു സൈറ്റുകളും ക്രാഷ് ചെയ്തതു ലക്ഷക്കണക്കിനു വിദ്യാർഥികളെയും മാതാപിതാക്കളെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി.
എന്നാൽ വൈകുന്നേരത്തിനു മുന്‍പായി സൈറ്റുകളുടെ സാങ്കേതിക തടസം നീക്കി. സ്കൂളുകളിലേക്കു ഫലം എത്തിച്ചതായും മാർക്ക് ഷീറ്റ് അടക്കമുള്ളവ ഡിജിലോക്കറിലും ലഭ്യമാക്കിയെന്നു സിബിഎസ്ഇ അറിയിച്ചു.
സിബിഎസ്ഇയുടെ തിരുവനന്തപുരം മേഖല 97.67 ശതമാനം വിജയത്തോടെ വീണ്ടും രാജ്യത്ത് ഒന്നാമതെത്തി. ബംഗളൂരു 97.05, ചെന്നൈ 96.17 ശതമാനത്തോടെ രണ്ടും മൂന്നും സ്ഥാനം നേടിയതോടെ ദക്ഷിണേന്ത്യ വീണ്ടും ആധിപത്യം ഉറപ്പിച്ചു. ഡൽഹി ഈസ്റ്റ്, വെസ്റ്റ് മേഖലകൾക്കാണ് നാലും അഞ്ചും സ്ഥാനം. 74.57 ശതമാനം വിജയത്തോടെ പാറ്റ്ന മേഖലയാണ് ഏറ്റവും പിന്നിൽ.
ആകെ 12 ലക്ഷം വിദ്യാർഥികൾ എഴുതിയ 12ാം ക്ലാസ് പരീക്ഷയിൽ 88.78 ശതമാനം പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 5.38 ശതമാനം കൂടുതാലാണിത്. 2019ൽ 83.40 ആയിരുന്നു വിജയശതമാനം. പതിവു പോലെ ആണ്‍കുട്ടികളേക്കാൾ 5.96 ശതമാനം കൂടുതൽ പെണ്‍കുട്ടികൾ ജയിച്ചവരിലുണ്ട്.
ഹുമാനിറ്റീസ് പാഠ്യവിഷയമാക്കിയ ലക്നൗവിലെ നവയുഗ് സ്വകാര്യ സ്കൂളിലെ ദിവ്യാൻഷി ജെയിൻ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്ക് (100) നേടി മുന്നിലെത്തി. മൊത്തം 38,686 വിദ്യാർഥികൾ 95 ശതമാനത്തിനു മുകളിൽ മാർക്കു നേടി തിളക്കമാർന്ന ജയം കരസ്ഥമാക്കി. 1,57,934 പേർ 90 ശതമാനത്തിനു മുകളിൽ മാർക്കു സ്വന്തമാക്കി. കഴിഞ്ഞ വർഷത്തേതു പോലെ ആർട്സ്, കൊമേഴ്സ്, സയൻസ് സ്ട്രീമുകളിലെ ഫലം ഒരുമിച്ചാണു പ്രസിദ്ധീകരിച്ചത്.
ജവഹർ നവോദയ വിദ്യാലയങ്ങൾ (ജെഎൻവി) 98.7 ശതമാനം വിജയം നേടി സ്കൂളുകളിൽ മുന്നിലെത്തി. കേന്ദ്രീയ വിദ്യാലയകളിൽ (കെവി) 98.62 ശതമാനവും സെൻട്രൽ ടിബറ്റർ സ്കൂൾസ് അഡ്മിനിസ്ട്രേഷൻ (സിടിഎസ്എ) 98.23 ശതമാനവും സ്വന്തമാക്കി തൊട്ടടുത്തുണ്ട്. സർക്കാർ സ്കൂളുകളിൽ 94.94 ശതമാനവും എയ്ഡഡ് സകൂളുകളിൽ 91.56 ശതമാനവും സ്വകാര്യ സ്വതന്ത്ര സ്കൂളുകളിൽ 88.22 ശതമാനവുമാണ് ഇത്തവണത്തെ വിജയം.
ഈ വർഷം മുതൽ ആദ്യമായി പരീക്ഷയിൽ തോറ്റവരുടെ ’ഫെയിൽ’ എന്ന വാക്കിനു പകരം വീണ്ടും പരീക്ഷയെഴുതണം എന്ന ’എസെൻഷൽ റിപ്പീറ്റ്’ എന്നാക്കി മാറ്റിയിട്ടുണ്ട്.
പരീക്ഷയിൽ മാർക്കു കുറഞ്ഞവർക്കും മറ്റുമായി സിബിഎസ്ഇ 27ാം തീയതി വരെ ടെലികൗണ്‍സിലിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 1800118004 എന്ന ടോൾഫ്രീ നന്പറിൽ സേവനം ലഭ്യമാണ്.
വിദ്യാർഥികളുടെ ഡിജിലോക്കർ അക്കൗണ്ടിൽ പരീക്ഷാഫലം വിശദമായി ലഭിക്കും. സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിൽ റോൾ നന്പറിന്റെ അവസാന ആറ് അക്കങ്ങൾ, ഒടിപി, സെക്യൂരിറ്റി പിൻ എന്നിവ നൽകിയാൽ ഡിജിലോക്കർ അക്കൗണ്ടിലേക്കു പ്രവേശിക്കാം. 12ാം ക്ലാസിലെ ഡിജിറ്റൽ മാർക്ക് ഷീറ്റ്, വിജയ മൈഗ്രേഷൻ, സ്കിൽ സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം ഡിജിലോക്കർ മൊബൈൽ ആപ്പിൽ കിട്ടും.
റദ്ദാക്കിയ പരീക്ഷയ്ക്കു പകരം ആവശ്യമുള്ളവർക്ക് സിബിഎസ്ഇയുടെ ഓപ്ഷണൽ പരീക്ഷാ തീയതി കോവിഡ് സ്ഥിതി പരിഗണിച്ച് കേന്ദ്രസർക്കാരുമായി ആലോചിച്ച് പിന്നീട് പ്രഖ്യാപിക്കും. ഈ പരീക്ഷയെഴുതുന്നവർക്കു കിട്ടുന്ന മാർക്ക് അന്തമമായിരിക്കും.
ഫലം പ്രഖ്യാപിച്ചവർക്കും വേണമെങ്കിൽ ഓപ്ഷണൽ പരീക്ഷയെഴുതാമെന്നും സിബിഎസ്ഇ വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ
എന്നാൽ വൈകുന്നേരത്തിനു മുന്‍പായി സൈറ്റുകളുടെ സാങ്കേതിക തടസം നീക്കി. സ്കൂളുകളിലേക്കു ഫലം എത്തിച്ചതായും മാർക്ക് ഷീറ്റ് അടക്കമുള്ളവ ഡിജിലോക്കറിലും ലഭ്യമാക്കിയെന്നു സിബിഎസ്ഇ അറിയിച്ചു.
സിബിഎസ്ഇയുടെ തിരുവനന്തപുരം മേഖല 97.67 ശതമാനം വിജയത്തോടെ വീണ്ടും രാജ്യത്ത് ഒന്നാമതെത്തി. ബംഗളൂരു 97.05, ചെന്നൈ 96.17 ശതമാനത്തോടെ രണ്ടും മൂന്നും സ്ഥാനം നേടിയതോടെ ദക്ഷിണേന്ത്യ വീണ്ടും ആധിപത്യം ഉറപ്പിച്ചു. ഡൽഹി ഈസ്റ്റ്, വെസ്റ്റ് മേഖലകൾക്കാണ് നാലും അഞ്ചും സ്ഥാനം. 74.57 ശതമാനം വിജയത്തോടെ പാറ്റ്ന മേഖലയാണ് ഏറ്റവും പിന്നിൽ.
ആകെ 12 ലക്ഷം വിദ്യാർഥികൾ എഴുതിയ 12ാം ക്ലാസ് പരീക്ഷയിൽ 88.78 ശതമാനം പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 5.38 ശതമാനം കൂടുതാലാണിത്. 2019ൽ 83.40 ആയിരുന്നു വിജയശതമാനം. പതിവു പോലെ ആണ്‍കുട്ടികളേക്കാൾ 5.96 ശതമാനം കൂടുതൽ പെണ്‍കുട്ടികൾ ജയിച്ചവരിലുണ്ട്.
ഹുമാനിറ്റീസ് പാഠ്യവിഷയമാക്കിയ ലക്നൗവിലെ നവയുഗ് സ്വകാര്യ സ്കൂളിലെ ദിവ്യാൻഷി ജെയിൻ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്ക് (100) നേടി മുന്നിലെത്തി. മൊത്തം 38,686 വിദ്യാർഥികൾ 95 ശതമാനത്തിനു മുകളിൽ മാർക്കു നേടി തിളക്കമാർന്ന ജയം കരസ്ഥമാക്കി. 1,57,934 പേർ 90 ശതമാനത്തിനു മുകളിൽ മാർക്കു സ്വന്തമാക്കി. കഴിഞ്ഞ വർഷത്തേതു പോലെ ആർട്സ്, കൊമേഴ്സ്, സയൻസ് സ്ട്രീമുകളിലെ ഫലം ഒരുമിച്ചാണു പ്രസിദ്ധീകരിച്ചത്.
ജവഹർ നവോദയ വിദ്യാലയങ്ങൾ (ജെഎൻവി) 98.7 ശതമാനം വിജയം നേടി സ്കൂളുകളിൽ മുന്നിലെത്തി. കേന്ദ്രീയ വിദ്യാലയകളിൽ (കെവി) 98.62 ശതമാനവും സെൻട്രൽ ടിബറ്റർ സ്കൂൾസ് അഡ്മിനിസ്ട്രേഷൻ (സിടിഎസ്എ) 98.23 ശതമാനവും സ്വന്തമാക്കി തൊട്ടടുത്തുണ്ട്. സർക്കാർ സ്കൂളുകളിൽ 94.94 ശതമാനവും എയ്ഡഡ് സകൂളുകളിൽ 91.56 ശതമാനവും സ്വകാര്യ സ്വതന്ത്ര സ്കൂളുകളിൽ 88.22 ശതമാനവുമാണ് ഇത്തവണത്തെ വിജയം.
ഈ വർഷം മുതൽ ആദ്യമായി പരീക്ഷയിൽ തോറ്റവരുടെ ’ഫെയിൽ’ എന്ന വാക്കിനു പകരം വീണ്ടും പരീക്ഷയെഴുതണം എന്ന ’എസെൻഷൽ റിപ്പീറ്റ്’ എന്നാക്കി മാറ്റിയിട്ടുണ്ട്.
പരീക്ഷയിൽ മാർക്കു കുറഞ്ഞവർക്കും മറ്റുമായി സിബിഎസ്ഇ 27ാം തീയതി വരെ ടെലികൗണ്‍സിലിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 1800118004 എന്ന ടോൾഫ്രീ നന്പറിൽ സേവനം ലഭ്യമാണ്.
വിദ്യാർഥികളുടെ ഡിജിലോക്കർ അക്കൗണ്ടിൽ പരീക്ഷാഫലം വിശദമായി ലഭിക്കും. സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിൽ റോൾ നന്പറിന്റെ അവസാന ആറ് അക്കങ്ങൾ, ഒടിപി, സെക്യൂരിറ്റി പിൻ എന്നിവ നൽകിയാൽ ഡിജിലോക്കർ അക്കൗണ്ടിലേക്കു പ്രവേശിക്കാം. 12ാം ക്ലാസിലെ ഡിജിറ്റൽ മാർക്ക് ഷീറ്റ്, വിജയ മൈഗ്രേഷൻ, സ്കിൽ സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം ഡിജിലോക്കർ മൊബൈൽ ആപ്പിൽ കിട്ടും.
റദ്ദാക്കിയ പരീക്ഷയ്ക്കു പകരം ആവശ്യമുള്ളവർക്ക് സിബിഎസ്ഇയുടെ ഓപ്ഷണൽ പരീക്ഷാ തീയതി കോവിഡ് സ്ഥിതി പരിഗണിച്ച് കേന്ദ്രസർക്കാരുമായി ആലോചിച്ച് പിന്നീട് പ്രഖ്യാപിക്കും. ഈ പരീക്ഷയെഴുതുന്നവർക്കു കിട്ടുന്ന മാർക്ക് അന്തമമായിരിക്കും.
ഫലം പ്രഖ്യാപിച്ചവർക്കും വേണമെങ്കിൽ ഓപ്ഷണൽ പരീക്ഷയെഴുതാമെന്നും സിബിഎസ്ഇ വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ