നാഗ്പുർ: 2002ൽ ലോഡ്സിൽ നടന്ന നാറ്റ്വെസ്റ്റ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനലിൽ 75 പന്തിൽ 87 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന് ഇന്ത്യയെ ചരിത്ര കിരീടത്തിലെത്തിച്ച മുഹമ്മദ് കൈഫ് അന്നത്തെ സംഭവങ്ങൾ ഓർത്തെടുത്തു. ഇന്നലെയായിരുന്നു ആ ചരിത്ര ജയത്തിന്റെ 18-ാം വാർഷികം.
ഫൈനലിൽ സച്ചിൻ പുറത്തായപ്പോൾ തന്റെ പിതാവ് കുടുംബത്തെയും കൂട്ടി ഷാരൂഖ് ഖാൻ നായകനായ ദേവദാസ് കാണാനായി പോയെന്നും അവരോട് താൻ ക്ഷമിച്ചിരിക്കുന്നുവന്നും കൈഫ് പറഞ്ഞു. ക്രിസീലെത്തിയപ്പോൾ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ എന്നെ നോക്കി, അയാൾ ബസ് ഡ്രൈവറാണ്, സച്ചിനെയുംകൊണ്ട് കറങ്ങുന്നത് ഇയാളാണ് എന്ന് പരിഹസിച്ചു. മോശമല്ലാത്ത ഡ്രൈവറാണ് ഞാനെന്ന് മനസിലായിക്കാണുമല്ലോ എന്ന് മത്സരശേഷം ഹുസൈനോട് ചോദിച്ചു - കൈഫ് ഓർമിച്ചെടുത്തു. വിജയ റണ്‍ കുറിച്ചശേഷം സഹതാരങ്ങൾ തോളിലേറ്റിയപ്പോൾ അമിതാഭ് ബച്ചനായതുപോലെ തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിതാഭ് ബച്ചനായതു പോലെ തോന്നി: കൈഫ്
12:05 AM Jul 14, 2020 | Deepika.com