ഖാർത്തൂം: ഇസ്ലാമിക നിയമങ്ങൾ എടുത്തുകളഞ്ഞ് സുഡാൻ. ഇസ്ലാം വിശ്വാസം ത്യജിക്കൽ ഇനി വധശിക്ഷ ലഭിക്കാവുന്ന കുറ്റമല്ല. സ്ത്രീകളുടെ ചേലാകർമം നിരോധിച്ചു. സ്ത്രീകൾക്ക് കുട്ടികൾക്കൊപ്പം പുറത്തിറങ്ങാൻ രക്ഷാധികാരിയായ പുരുഷന്റെ അനുമതിയും വേണ്ട.
മൂന്നു പതിറ്റാണ്ട് ഏകാധിപതിയായിരുന്ന ഒമർ അൽ ബഷീർ ജനാധിപത്യപ്രക്ഷോഭത്തിൽ കഴിഞ്ഞവർഷം പുറത്തായതിനെത്തുടർന്നുള്ള പരിഷ്കാരങ്ങളുടെ ഭാഗമാണിത്. ഇപ്പോൾ ഭരണം നടത്തുന്ന സിവിലിയൻ-മിലിട്ടറി സമിതിയാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന നിമയങ്ങളെല്ലാം ഉപേക്ഷിക്കുകയാണെന്നു നിയമമന്ത്രി നസ്രിദീൻ അബ്ദുൾബാരി പറഞ്ഞു.
രാജ്യത്തെ മൂന്നു ശതമാനം വരുന്ന മുസ്ലിം ഇതരർക്ക് മദ്യപിക്കാനുള്ള അനുവാദം നല്കി. എന്നാൽ മുസ്ലിംകൾക്ക് അനുമതിയില്ല. മുസ്ലിമിനൊപ്പം ഇതരമതക്കാർ മദ്യപിക്കുന്നതും കുറ്റകരം. ഇസ്ലാം പരിത്യജിക്കൽ ഇതുവരെ വധശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു. മെറിയാം യഹ്യ എന്ന ഗർഭിണി 2014ൽ ഒരു ക്രൈസ്തവനെ വിവാഹം കഴിച്ചതിന്റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു. ഇവർക്ക് സുഡാനിൽനിന്നു രക്ഷപ്പെടാനായെങ്കിലും ഇതുവരെ കുറ്റവാളിയായിരുന്നു. ഒരാളെ മതപരിത്യാഗിയെന്ന് പ്രഖ്യാപിക്കുന്നത് സമൂഹത്തിനു ഭീഷണി ഉയർത്തുന്ന നടപടിയാണെന്ന് നിയമമന്ത്രി പറഞ്ഞു. പൊതുസ്ഥലത്തു ചാട്ടവാറടിക്കു വിധേയമാക്കുന്ന ശിക്ഷാരീതിയും നിരോധിച്ചിട്ടുണ്ട്.
മൂന്നു പതിറ്റാണ്ട് ഏകാധിപതിയായിരുന്ന ഒമർ അൽ ബഷീർ ജനാധിപത്യപ്രക്ഷോഭത്തിൽ കഴിഞ്ഞവർഷം പുറത്തായതിനെത്തുടർന്നുള്ള പരിഷ്കാരങ്ങളുടെ ഭാഗമാണിത്. ഇപ്പോൾ ഭരണം നടത്തുന്ന സിവിലിയൻ-മിലിട്ടറി സമിതിയാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന നിമയങ്ങളെല്ലാം ഉപേക്ഷിക്കുകയാണെന്നു നിയമമന്ത്രി നസ്രിദീൻ അബ്ദുൾബാരി പറഞ്ഞു.
രാജ്യത്തെ മൂന്നു ശതമാനം വരുന്ന മുസ്ലിം ഇതരർക്ക് മദ്യപിക്കാനുള്ള അനുവാദം നല്കി. എന്നാൽ മുസ്ലിംകൾക്ക് അനുമതിയില്ല. മുസ്ലിമിനൊപ്പം ഇതരമതക്കാർ മദ്യപിക്കുന്നതും കുറ്റകരം. ഇസ്ലാം പരിത്യജിക്കൽ ഇതുവരെ വധശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു. മെറിയാം യഹ്യ എന്ന ഗർഭിണി 2014ൽ ഒരു ക്രൈസ്തവനെ വിവാഹം കഴിച്ചതിന്റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു. ഇവർക്ക് സുഡാനിൽനിന്നു രക്ഷപ്പെടാനായെങ്കിലും ഇതുവരെ കുറ്റവാളിയായിരുന്നു. ഒരാളെ മതപരിത്യാഗിയെന്ന് പ്രഖ്യാപിക്കുന്നത് സമൂഹത്തിനു ഭീഷണി ഉയർത്തുന്ന നടപടിയാണെന്ന് നിയമമന്ത്രി പറഞ്ഞു. പൊതുസ്ഥലത്തു ചാട്ടവാറടിക്കു വിധേയമാക്കുന്ന ശിക്ഷാരീതിയും നിരോധിച്ചിട്ടുണ്ട്.