ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സർവകലാശാലാ പരീക്ഷകളും റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അവസാനവർഷ വിദ്യാർഥികളുടെ മൂല്യനിർണയത്തിനായി പ്രത്യേക രീതി അവലംബിക്കാനും സർക്കാർ സർവകലാശാലകളോടു നിർദേശിച്ചു. എന്നാൽ, ഡൽഹി സർവകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല തുടങ്ങിയ കേന്ദ്ര സർവകലാശാലകൾക്ക് ഈ തീരുമാനം ബാധകമല്ല. ഈ സർവകലാശാലകളിലെ പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രധാനമന്ത്രിക്കു കത്തെഴുതി.
അവസാന സെമസ്റ്റർ ഒഴികെയുള്ള വിദ്യാർഥികളെ പരീക്ഷ ഇല്ലാതെതന്നെ പാസാക്കാൻ നിർദേശം നൽകിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അവസാന സെമസ്റ്ററിലെ വിദ്യാർഥികൾക്ക് ബിരുദം നൽകുന്നതിനു മാർഗനിർദേശങ്ങൾ തയാറാക്കാൻ സർവകലാശാലകളോടു നിർദേശിച്ചിട്ടുണ്ട്.
നാഷണൽ ലോ യൂണിവേഴ്സിറ്റി, ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, അംബേദ്കർ യൂണിവേഴ്സിറ്റി, ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി, നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ഇന്ദിരാഗാന്ധി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമൻ എന്നിവയാണ് ഡൽഹി സർക്കാരിന്റെ കീഴിലുള്ളത്.
അവസാന സെമസ്റ്റർ ഒഴികെയുള്ള വിദ്യാർഥികളെ പരീക്ഷ ഇല്ലാതെതന്നെ പാസാക്കാൻ നിർദേശം നൽകിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അവസാന സെമസ്റ്ററിലെ വിദ്യാർഥികൾക്ക് ബിരുദം നൽകുന്നതിനു മാർഗനിർദേശങ്ങൾ തയാറാക്കാൻ സർവകലാശാലകളോടു നിർദേശിച്ചിട്ടുണ്ട്.
നാഷണൽ ലോ യൂണിവേഴ്സിറ്റി, ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, അംബേദ്കർ യൂണിവേഴ്സിറ്റി, ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി, നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ഇന്ദിരാഗാന്ധി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമൻ എന്നിവയാണ് ഡൽഹി സർക്കാരിന്റെ കീഴിലുള്ളത്.