വാഷിംഗ്ടൺ ഡിസി: ഉറ്റസുഹൃത്തും മുൻ ഉപദേഷ്ടാവുമായ റോജർ സ്റ്റോണിന്റെ തടവുശിക്ഷ പ്രസിഡന്റ് ട്രംപ് റദ്ദാക്കിയത് യുഎസിൽ പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിനായി റഷ്യ ഇടപെട്ടതിനെക്കുറിച്ചു നടന്ന അന്വേഷണത്തിൽ 40 മാസം തടവുശിക്ഷ ലഭിച്ചയാളാണ് സ്റ്റോൺ. ചൊവ്വാഴ്ചയാണ് ശിക്ഷ ആരംഭിക്കേണ്ടിയിരുന്നത്. ജയിലിലെത്താൻ സാവകാശം ആവശ്യപ്പെട്ട് സ്റ്റോൺ നല്കിയ ഹർജി വാഷിംഗ്ടൺ ഡിസി കോടതി കഴിഞ്ഞദിവസം തള്ളി. ഇതിനു പിന്നാലെയാണ് ട്രംപ് ശിക്ഷ റദ്ദാക്കിയത്. യുഎസ് കോൺഗ്രസിനോടു നുണപറഞ്ഞു, അന്വേഷണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾക്കാണ് സ്റ്റോൺ ശിക്ഷിക്കപ്പെട്ടത്.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഹില്ലരി ക്ലിന്റണിന്റെ ഇ-മെയിലുകൾ റഷ്യൻ ഹാക്കർമാർ ചോർത്തി വിക്കിലീക്സ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് വിക്കിലീക്സിന്റെ സ്ഥാപകൻ ജൂലിയൻ അസാൻജിനെ ബന്ധപ്പെടാൻ ശ്രമിച്ച കാര്യം സ്റ്റോൺ അന്വേഷണസംഘത്തോടു സമ്മതിക്കുകയും ചെയ്തിരുന്നു.
സ്റ്റോണിന് മാപ്പു നല്കുകയല്ല, പകരം ശിക്ഷ റദ്ദാക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്. ട്രംപിന്റെ ഭരണം അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങളുടെ ഇരയായിരുന്നു സ്റ്റോൺ എന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
ട്രംപ് അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് നവംബറിലെ തെരഞ്ഞെടുപ്പിൽ എതിർസ്ഥാനത്തുള്ള ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്റെ വക്താവ് പ്രതികരിച്ചു.
1970 മുതൽ സ്റ്റോൺ റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ്. തൊണ്ണൂറുകളിൽ ട്രംപിന്റെ കസീനോ ബിസിനസിൽ ലോബിയിസ്റ്റായും പ്രവർത്തിച്ചിരുന്നു.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിനായി റഷ്യ ഇടപെട്ടതിനെക്കുറിച്ചു നടന്ന അന്വേഷണത്തിൽ 40 മാസം തടവുശിക്ഷ ലഭിച്ചയാളാണ് സ്റ്റോൺ. ചൊവ്വാഴ്ചയാണ് ശിക്ഷ ആരംഭിക്കേണ്ടിയിരുന്നത്. ജയിലിലെത്താൻ സാവകാശം ആവശ്യപ്പെട്ട് സ്റ്റോൺ നല്കിയ ഹർജി വാഷിംഗ്ടൺ ഡിസി കോടതി കഴിഞ്ഞദിവസം തള്ളി. ഇതിനു പിന്നാലെയാണ് ട്രംപ് ശിക്ഷ റദ്ദാക്കിയത്. യുഎസ് കോൺഗ്രസിനോടു നുണപറഞ്ഞു, അന്വേഷണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾക്കാണ് സ്റ്റോൺ ശിക്ഷിക്കപ്പെട്ടത്.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഹില്ലരി ക്ലിന്റണിന്റെ ഇ-മെയിലുകൾ റഷ്യൻ ഹാക്കർമാർ ചോർത്തി വിക്കിലീക്സ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് വിക്കിലീക്സിന്റെ സ്ഥാപകൻ ജൂലിയൻ അസാൻജിനെ ബന്ധപ്പെടാൻ ശ്രമിച്ച കാര്യം സ്റ്റോൺ അന്വേഷണസംഘത്തോടു സമ്മതിക്കുകയും ചെയ്തിരുന്നു.
സ്റ്റോണിന് മാപ്പു നല്കുകയല്ല, പകരം ശിക്ഷ റദ്ദാക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്. ട്രംപിന്റെ ഭരണം അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങളുടെ ഇരയായിരുന്നു സ്റ്റോൺ എന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
ട്രംപ് അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് നവംബറിലെ തെരഞ്ഞെടുപ്പിൽ എതിർസ്ഥാനത്തുള്ള ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്റെ വക്താവ് പ്രതികരിച്ചു.
1970 മുതൽ സ്റ്റോൺ റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ്. തൊണ്ണൂറുകളിൽ ട്രംപിന്റെ കസീനോ ബിസിനസിൽ ലോബിയിസ്റ്റായും പ്രവർത്തിച്ചിരുന്നു.