കാൺപുർ: എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കൊടുംകുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നു യുപി പോലീസ്. മധ്യപ്രദേശിൽനിന്നു വികാസ് ദുബെയുമായി യുപിയിലേക്കു പോയ വാഹനം കാൺപുരിനു സമീപം അപകടത്തിൽപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വികാസ് ദുബെ പോലീസ് സംഘത്തിനു നേരെ വെടിവച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ദുബെ കൊല്ലപ്പെട്ടുവെന്നുമാണു പോലീസ് ഭാഷ്യം. വാഹനാപകടത്തിലും വെടിവയ്പിലുമായി ആറു പോലീസുകാർക്കു പരിക്കേറ്റു. മൂന്നു വാഹനങ്ങളിലായിരുന്നു പോലീസ് സംഘം ദുബെയുമായി യുപിയിലേക്കു പോയത്.
ജൂലൈ രണ്ടിനു കാൺപുരിലെ ബിക്രു ഗ്രാമത്തിൽ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയതു വികാസ് ദുബെയുടെ അനുയായികളായിരുന്നു. ഇതിനു ശേഷം ഒളിവിൽ പോയ ദുബെയെ വ്യാഴാഴ്ച രാവിലെ മധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രപരിസരത്തുനിന്നാണു പിടികൂടിയത്. ദുബെ ഉൾപ്പെടെ ആറു പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ദുബെ കൊല്ലപ്പെട്ടതിനു സമാനമായ രീതിയിലാണ് അനുയായി കാർത്തികേയ വ്യാഴാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കാർത്തികേയ തോക്ക് തട്ടിയെടുത്തു പോലീസുകാരെ വെടിവച്ചു. തുടർന്ന് പോലീസ് സംഘം നടത്തിയ വെടിവയ്പിൽ കാർത്തികേയ കൊല്ലപ്പെട്ടു.
വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരന്റെ കൈത്തോക്ക് പിടിച്ചെടുത്ത് വികാസ് ദുബെ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നു കാൺപുർ റേഞ്ച് ഐജി മോഹിത് അഗർവാൾ പറഞ്ഞു. പോലീസുകാർ ദുബെയെ പിന്തുടർന്നെത്തി കീഴടങ്ങാൻ ആവശ്യപ്പെട്ടു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ദുബെ വെടിവയ്പ് ആരംഭിച്ചു. ആത്മരക്ഷാർഥം പോലീസ് തിരിച്ചു വെടിവച്ചു-അഗർവാൾ കൂട്ടിച്ചേർത്തു. വെടിയേറ്റു വീണ ദുബെയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടു പോലീസുകാർക്കു വെടിയേറ്റു.
ഏറ്റുമുട്ടൽ സംബന്ധിച്ച് പോലീസ് നല്കുന്ന വിശദീകരണത്തിൽ പൊരുത്തക്കേടുകളുണ്ട്. വികാസ് ദുബെ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടതെന്നാണു പോലീസ് പറയുന്നത്. എന്നാൽ പുലർച്ചെ നാലിനു ടോൾ പ്ലാസയിലെ വീഡിയോയിൽ കാണുന്നത് ദുബെ മറ്റൊരു വാഹനത്തിൽ ഇരിക്കുന്നതാണ്. അപകടത്തിൽപ്പെട്ട വാഹനത്തിലേക്കു ദുബെയെ മാറ്റുകയായിരുന്നുവെന്നാണ് ആരോപണം.
ദുബെ കൊല്ലപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വികാസ് ദുബെ സംഭവപരന്പരയിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വികാസ് ദുബെ പോലീസ് സംഘത്തിനു നേരെ വെടിവച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ദുബെ കൊല്ലപ്പെട്ടുവെന്നുമാണു പോലീസ് ഭാഷ്യം. വാഹനാപകടത്തിലും വെടിവയ്പിലുമായി ആറു പോലീസുകാർക്കു പരിക്കേറ്റു. മൂന്നു വാഹനങ്ങളിലായിരുന്നു പോലീസ് സംഘം ദുബെയുമായി യുപിയിലേക്കു പോയത്.
ജൂലൈ രണ്ടിനു കാൺപുരിലെ ബിക്രു ഗ്രാമത്തിൽ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയതു വികാസ് ദുബെയുടെ അനുയായികളായിരുന്നു. ഇതിനു ശേഷം ഒളിവിൽ പോയ ദുബെയെ വ്യാഴാഴ്ച രാവിലെ മധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രപരിസരത്തുനിന്നാണു പിടികൂടിയത്. ദുബെ ഉൾപ്പെടെ ആറു പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ദുബെ കൊല്ലപ്പെട്ടതിനു സമാനമായ രീതിയിലാണ് അനുയായി കാർത്തികേയ വ്യാഴാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കാർത്തികേയ തോക്ക് തട്ടിയെടുത്തു പോലീസുകാരെ വെടിവച്ചു. തുടർന്ന് പോലീസ് സംഘം നടത്തിയ വെടിവയ്പിൽ കാർത്തികേയ കൊല്ലപ്പെട്ടു.
വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരന്റെ കൈത്തോക്ക് പിടിച്ചെടുത്ത് വികാസ് ദുബെ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നു കാൺപുർ റേഞ്ച് ഐജി മോഹിത് അഗർവാൾ പറഞ്ഞു. പോലീസുകാർ ദുബെയെ പിന്തുടർന്നെത്തി കീഴടങ്ങാൻ ആവശ്യപ്പെട്ടു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ദുബെ വെടിവയ്പ് ആരംഭിച്ചു. ആത്മരക്ഷാർഥം പോലീസ് തിരിച്ചു വെടിവച്ചു-അഗർവാൾ കൂട്ടിച്ചേർത്തു. വെടിയേറ്റു വീണ ദുബെയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടു പോലീസുകാർക്കു വെടിയേറ്റു.
ഏറ്റുമുട്ടൽ സംബന്ധിച്ച് പോലീസ് നല്കുന്ന വിശദീകരണത്തിൽ പൊരുത്തക്കേടുകളുണ്ട്. വികാസ് ദുബെ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടതെന്നാണു പോലീസ് പറയുന്നത്. എന്നാൽ പുലർച്ചെ നാലിനു ടോൾ പ്ലാസയിലെ വീഡിയോയിൽ കാണുന്നത് ദുബെ മറ്റൊരു വാഹനത്തിൽ ഇരിക്കുന്നതാണ്. അപകടത്തിൽപ്പെട്ട വാഹനത്തിലേക്കു ദുബെയെ മാറ്റുകയായിരുന്നുവെന്നാണ് ആരോപണം.
ദുബെ കൊല്ലപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വികാസ് ദുബെ സംഭവപരന്പരയിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടു.