പാറ്റ്ന: ബിഹാറിലെ വെസ്റ്റ് ചന്പാരൻ ജില്ലയിൽ നാലു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഇന്നലെ വെളുപ്പിനായിരുന്നു ഏറ്റുമുട്ടൽ. ഒരു സുരക്ഷാസേനാംഗത്തിനു പരിക്കേറ്റു.
രാംബാബു സാഹ്നി നേതൃത്വം നല്കിയ മാവോയിസ്റ്റ് സംഘമായിരുന്നു സുരക്ഷാസൈനികരുമായി ഏറ്റുമുട്ടിയത്. ഇയാൾ രക്ഷപ്പെട്ടു. സാഹ്നിയുടെ സഹായി ബിപുൽ ഉൾപ്പെടെ മൂന്നു പേരാണു കൊല്ലപ്പെട്ടത്. എകെ 56 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സുരക്ഷാസൈന്യം പിടിച്ചെടുത്തു.
ബിഹാറിലെ മുംഗേർ ജില്ലയിൽ, പോലീസിനു വിവരം നല്കിയെന്നാരോപിച്ചു രണ്ടു പേരെ മാവോയിസ്റ്റുകൾ കഴുത്തറത്തു കൊന്നു. കൊല്ലപ്പെട്ടവരിലൊരാൾ മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ചയാളാണ്.
രാംബാബു സാഹ്നി നേതൃത്വം നല്കിയ മാവോയിസ്റ്റ് സംഘമായിരുന്നു സുരക്ഷാസൈനികരുമായി ഏറ്റുമുട്ടിയത്. ഇയാൾ രക്ഷപ്പെട്ടു. സാഹ്നിയുടെ സഹായി ബിപുൽ ഉൾപ്പെടെ മൂന്നു പേരാണു കൊല്ലപ്പെട്ടത്. എകെ 56 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സുരക്ഷാസൈന്യം പിടിച്ചെടുത്തു.
ബിഹാറിലെ മുംഗേർ ജില്ലയിൽ, പോലീസിനു വിവരം നല്കിയെന്നാരോപിച്ചു രണ്ടു പേരെ മാവോയിസ്റ്റുകൾ കഴുത്തറത്തു കൊന്നു. കൊല്ലപ്പെട്ടവരിലൊരാൾ മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ചയാളാണ്.