ന്യൂഡൽഹി: മതേതരത്വം, പൗരത്വം, ജനാധിപത്യ അവകാശങ്ങൾ. ജിഎസ്ടി തുടങ്ങിയവ സിബിഎസ്ഇ സ്കൂളുകളിലെ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യവിഷയങ്ങളിൽനിന്നു നീക്കിയതിനെതിരേ രൂക്ഷവിമർശനവുമായി കമൽ ഹാസൻ. ഇവയൊക്കെ ഒഴിവാക്കി പകരം, ഹിറ്റ്ലറുടെ ആത്മകഥയായ മിയേൻ കാംഫ്, അമേരിക്കയിലെ കറുത്ത വർഗക്കാരോട് വിദ്വേഷത്തിനായി രൂപീകരിച്ച കു ക്ലക്സ് ക്ലാൻ ചരിത്രം, അതിക്രൂരമായ പീഡനങ്ങൾക്കു വിധേയമായ ജസ്റ്റിൻ എന്ന യുവതിയുടെ കഥ പറയുന്ന ഇറ്റാലിയൻ സിനിമ മാർക്വിസ് ഡി സേഡ്സ് ജസ്റ്റിൻ തുടങ്ങിയവ വിദ്യാർഥികളെ പഠിപ്പിക്കാമെന്നു കമൽ ഹാസൻ പരിഹസിച്ചു.
സിബിഎസ്ഇ സിലബസിൽനിന്നു ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങൾ പോലും നീക്കിയതിനെതിരേ കോണ്ഗ്രസ് നേതാക്കളും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിദ്യാഭ്യാസ വിദഗ്ധരും അടക്കമുള്ളവർ നടത്തിയ ആരോപണങ്ങൾക്കു പിന്നാലെയാണു രാഷ്ട്രീയക്കാരനായി മാറിയ സൂപ്പർസ്റ്റാർ കമലിന്റെ പ്രസ്താവന.
സിബിഎസ്ഇ സിലബസിൽനിന്നു ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങൾ പോലും നീക്കിയതിനെതിരേ കോണ്ഗ്രസ് നേതാക്കളും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിദ്യാഭ്യാസ വിദഗ്ധരും അടക്കമുള്ളവർ നടത്തിയ ആരോപണങ്ങൾക്കു പിന്നാലെയാണു രാഷ്ട്രീയക്കാരനായി മാറിയ സൂപ്പർസ്റ്റാർ കമലിന്റെ പ്രസ്താവന.