ന്യൂഡൽഹി: ബോളിവുഡ് ലോകം ജഗദീപ് എന്നു വിളിച്ചിരുന്ന മുതിർന്ന സിനിമാതാരം സയീദ് ഇഷ്താഖ് അഹമ്മദ് ജഫ്രി(81) അന്തരിച്ചു. ബാന്ദ്രയിലെ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഷോലെയിലെ സൂർമ ബോപ്പാലി എന്ന കഥാപാത്രമാണ് ജഗദീപിനെ പ്രശസ്തനാക്കിയത്. ഒൻപതാം വയസിൽ ബി.ആർ. ചോപ്രയുടെ അഫ്സാന(1951) എന്ന ചിത്രത്തിലൂടെയാണ് സയീദ് വെള്ളിത്തിരയിലെത്തിയത്. നാനൂറോളം സിനിമകളിൽ വേഷമിട്ടു.
1968ൽ"ബ്രഹ്മചാരി' എന്ന സിനിമ പുറത്തിറങ്ങിയതിനു പിന്നാലെ സൂപ്പർ ഹീറോകളുടെ ഹാസ്യതാരമെന്ന നിലയിൽ ജഗദീപ് മുദ്രകുത്തപ്പെട്ടുവെങ്കിലും അന്താസ് അപ്നാ അപ്നാ, പുരാനാ മന്ദിർ, ഖിലോന, ഐന, ഏജന്റ് വിനോദ്, സ്വർഗ് നരക്, സുരക്ഷ, ഏക് ബാർ കഹോ, കാലി ഘട്ട, ഫൂൽ ഓർ കാണ്ടെ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗലി ഗലി ചോർ ഹെ(2012) ആണ് അവസാനചിത്രം. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം സൗത്ത് മുംബൈയിലെ ബൈക്കുളയിൽ സംസ്കരിച്ചു.
1968ൽ"ബ്രഹ്മചാരി' എന്ന സിനിമ പുറത്തിറങ്ങിയതിനു പിന്നാലെ സൂപ്പർ ഹീറോകളുടെ ഹാസ്യതാരമെന്ന നിലയിൽ ജഗദീപ് മുദ്രകുത്തപ്പെട്ടുവെങ്കിലും അന്താസ് അപ്നാ അപ്നാ, പുരാനാ മന്ദിർ, ഖിലോന, ഐന, ഏജന്റ് വിനോദ്, സ്വർഗ് നരക്, സുരക്ഷ, ഏക് ബാർ കഹോ, കാലി ഘട്ട, ഫൂൽ ഓർ കാണ്ടെ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗലി ഗലി ചോർ ഹെ(2012) ആണ് അവസാനചിത്രം. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം സൗത്ത് മുംബൈയിലെ ബൈക്കുളയിൽ സംസ്കരിച്ചു.