കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി ശർമ ഒലിയും ഭരണകക്ഷിയായ എൻസിപിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ പ്രചണ്ഡയും തമ്മിലുള്ള അഭിപ്രായഭിന്നത പരിഹരിക്കപ്പെടുന്നില്ല. ഒരാഴ്ചയ്ക്കിടെ ഇരുവരും ആറുവട്ടം ചർച്ച നടത്തിയെങ്കിലും ഒരു പുരോഗതിയുമില്ല. എൻസിപി പിളർപ്പിലേക്കാണെന്ന സൂചനകൾ നേപ്പാളിൽനിന്നു ലഭിക്കുന്നു.
ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ ഒലി രാജിവയ്ക്കണമെന്ന നിലപാടിൽ മുൻ പ്രധാനമന്ത്രികൂടിയായ പ്രചണ്ഡ ഉറച്ചുനിൽക്കുകയാണ്. മുൻ പ്രധാനമന്ത്രിമാരായ മാധവ് കുമാർ നേപ്പാളും ജലനാഥ് ഖനലും പ്രചണ്ഡയ്ക്കൊപ്പമാണ്. അതേസമയം ഒലിയെ ഏതുവിധവും അധികാരത്തിൽ നിലനിർത്താനുള്ള നീക്കം ചൈന നടത്തുന്നുണ്ട്.
ഒലിയുടെ ഭാവി നിർണയിക്കാനായി എൻസിപിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ഇന്നു ചേർന്നേക്കും. ഒലിയും പ്രചണ്ഡയും തമ്മിൽ ധാരണയിലെത്താൻ കഴിയാതിരുന്നതിനാൽ പലവട്ടം മാറ്റിവച്ച യോഗമാണിത്. 45 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പ്രചണ്ഡയെ അനുകൂലിക്കുന്നവരാണു കൂടുതലും.
ഇതിനിടെ, ഒലിയുടെ അനുയായികൾ നേപ്പാളിൽ വ്യാപക പ്രകടനങ്ങൾ നടത്തുന്നുണ്ട്.
ഇന്ത്യ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന് ഒലി പറഞ്ഞതാണു പ്രശ്നങ്ങളുടെ കാരണം.
ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ ഒലി രാജിവയ്ക്കണമെന്ന നിലപാടിൽ മുൻ പ്രധാനമന്ത്രികൂടിയായ പ്രചണ്ഡ ഉറച്ചുനിൽക്കുകയാണ്. മുൻ പ്രധാനമന്ത്രിമാരായ മാധവ് കുമാർ നേപ്പാളും ജലനാഥ് ഖനലും പ്രചണ്ഡയ്ക്കൊപ്പമാണ്. അതേസമയം ഒലിയെ ഏതുവിധവും അധികാരത്തിൽ നിലനിർത്താനുള്ള നീക്കം ചൈന നടത്തുന്നുണ്ട്.
ഒലിയുടെ ഭാവി നിർണയിക്കാനായി എൻസിപിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ഇന്നു ചേർന്നേക്കും. ഒലിയും പ്രചണ്ഡയും തമ്മിൽ ധാരണയിലെത്താൻ കഴിയാതിരുന്നതിനാൽ പലവട്ടം മാറ്റിവച്ച യോഗമാണിത്. 45 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പ്രചണ്ഡയെ അനുകൂലിക്കുന്നവരാണു കൂടുതലും.
ഇതിനിടെ, ഒലിയുടെ അനുയായികൾ നേപ്പാളിൽ വ്യാപക പ്രകടനങ്ങൾ നടത്തുന്നുണ്ട്.
ഇന്ത്യ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന് ഒലി പറഞ്ഞതാണു പ്രശ്നങ്ങളുടെ കാരണം.