വത്തിക്കാൻ സിറ്റി: കുടിയേറ്റക്കാരിലും അഭയാർഥികളിലും ക്രിസ്തുവിന്റെ മുഖം കാണണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ലാംപഡൂസ സന്ദർശനത്തിന്റെ ഏഴാം വാർഷികദിനമായ ബുധനാഴ്ച വത്തിക്കാനിലെ കാസാ സാന്താ മാർത്ത ചാപ്പലിൽ ദിവ്യബലി അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഖസംസ്കാരത്തിന്റെ പിടിയിലമർന്ന നമ്മൾക്ക് നമ്മളെക്കുറിച്ചു മാത്രമേ ചിന്തിക്കാൻ കഴിയുന്നുള്ളൂ. മറ്റുള്ളവരുടെ നിലവിളി കേൾക്കാൻ കഴിയുന്നില്ല. ‘എന്റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തു കൊടു ത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തുതന്നതെന്ന’ യേശുവിന്റെ വാക്കുകൾ മാർപാപ്പ അനുസ്മരിച്ചു. ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റക്കാരുടെ യൂറോപ്പിലേക്കുള്ള കവാടമാണ് ഇറ്റലിയിലെ ലാംപഡൂസ ദ്വീപ്. മാർപാപ്പ പദവി ഏറ്റെടുത്തതിനു പിന്നാലെ ഇവിടം സന്ദർശിച്ചു.
സുഖസംസ്കാരത്തിന്റെ പിടിയിലമർന്ന നമ്മൾക്ക് നമ്മളെക്കുറിച്ചു മാത്രമേ ചിന്തിക്കാൻ കഴിയുന്നുള്ളൂ. മറ്റുള്ളവരുടെ നിലവിളി കേൾക്കാൻ കഴിയുന്നില്ല. ‘എന്റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തു കൊടു ത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തുതന്നതെന്ന’ യേശുവിന്റെ വാക്കുകൾ മാർപാപ്പ അനുസ്മരിച്ചു. ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റക്കാരുടെ യൂറോപ്പിലേക്കുള്ള കവാടമാണ് ഇറ്റലിയിലെ ലാംപഡൂസ ദ്വീപ്. മാർപാപ്പ പദവി ഏറ്റെടുത്തതിനു പിന്നാലെ ഇവിടം സന്ദർശിച്ചു.