ബെൽഗ്രേഡ്: കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സെർബിയൻ ജനത പാർലമെന്റിലേക്ക് ഇരച്ചുകയറിയത് വൻ സംഘർഷത്തിനിടയാക്കി. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധിപ്പേർക്കു പരിക്കേറ്റു. പോലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾക്കു തീയിട്ടു. തീവ്രവലതുപക്ഷ വിഭാഗങ്ങളാണു പ്രതിഷേധത്തിനു പിന്നിലെന്ന് ആരോപണമുയർന്നു.
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു പ്രസിഡന്റ് അലക്സാണ്ടർ വുചിച്ച് വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. വെള്ളി രാത്രി മുതൽ തിങ്കൾ രാവിലെ വരെ കർഫ്യു ഏർപ്പെടുത്തി. അഞ്ചു പേരിൽ കൂടുതൽ സംഘം ചേരുന്നതും വിലക്കി.
ഇതിനു പിന്നാലെയാണ് തലസ്ഥാനമായ ബെൽഗ്രേഡിൽ പ്രതിഷേധം തുടങ്ങിയത്. വിദ്യാർഥികളടക്കം ആളകലം വരെ പാലിച്ചു സമാധാനപരമായി തുടങ്ങിയ പ്രകടനം കൈവിട്ടുപോകുകയായിരുന്നു. രാത്രി ഒരു സംഘം ആളുകൾ പാർലമെന്റിലേക്ക് ഇരച്ചുകയറിയതോടെ പോലീസിന് ഇടപെടേണ്ടിവന്നു. 15 മിനിറ്റിനകം പ്രതിഷേധക്കാരെ പുറത്താക്കി.
സെർബിയയിൽ ഇന്നലെവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് 17,000 പേർക്കാണ്. ഭൂരിഭാഗവും സുഖംപ്രാപിച്ചു. ചികിത്സയിലുള്ളത് മൂവായിരത്തിനടുത്തു പേരാണ്. മരണം 330.
ചൊവ്വാഴ്ചമാത്രം 13 മരണങ്ങളുണ്ടായതും 120 പേരെ വെന്റിലേറ്ററിലാക്കിയതും കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു പ്രസിഡന്റ് അലക്സാണ്ടർ വുചിച്ച് വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. വെള്ളി രാത്രി മുതൽ തിങ്കൾ രാവിലെ വരെ കർഫ്യു ഏർപ്പെടുത്തി. അഞ്ചു പേരിൽ കൂടുതൽ സംഘം ചേരുന്നതും വിലക്കി.
ഇതിനു പിന്നാലെയാണ് തലസ്ഥാനമായ ബെൽഗ്രേഡിൽ പ്രതിഷേധം തുടങ്ങിയത്. വിദ്യാർഥികളടക്കം ആളകലം വരെ പാലിച്ചു സമാധാനപരമായി തുടങ്ങിയ പ്രകടനം കൈവിട്ടുപോകുകയായിരുന്നു. രാത്രി ഒരു സംഘം ആളുകൾ പാർലമെന്റിലേക്ക് ഇരച്ചുകയറിയതോടെ പോലീസിന് ഇടപെടേണ്ടിവന്നു. 15 മിനിറ്റിനകം പ്രതിഷേധക്കാരെ പുറത്താക്കി.
സെർബിയയിൽ ഇന്നലെവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് 17,000 പേർക്കാണ്. ഭൂരിഭാഗവും സുഖംപ്രാപിച്ചു. ചികിത്സയിലുള്ളത് മൂവായിരത്തിനടുത്തു പേരാണ്. മരണം 330.
ചൊവ്വാഴ്ചമാത്രം 13 മരണങ്ങളുണ്ടായതും 120 പേരെ വെന്റിലേറ്ററിലാക്കിയതും കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.