വാഷിംഗ്ടൺ ഡിസി: ലോകാരോഗ്യ സംഘടനയിൽനിന്നു പിന്മാറാനുള്ള തീരുമാനം യുഎസ് ഇന്നലെ ഔദ്യോഗികമായി യുഎൻ സെക്രട്ടറി ജനറലിനെ അറിയിച്ചു. 2021 ജൂലൈ ആറിനായിരിക്കും യുഎസ് പുറത്തു വരിക.
കൊറോണ വിഷയത്തിൽ ലോകാരോഗ്യ സംഘടനയ്ക്കും ചൈനയ്ക്കും എതിരെ യുഎസ് പ്രസിഡന്റ് ട്രംപ് എടുത്ത നിലപാടുകളുടെ തുടർച്ചയാണിത്. സംഘടനയ്ക്കുള്ള ഫണ്ട് നിർത്തുന്നതായി ട്രംപ് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. സംഘടനയുമായുള്ള സഹകരണം നിർത്തുമെന്ന് ഒരു മാസത്തിനുശേഷം ട്രംപ് അറിയിച്ചിരുന്നു.
ലോകാരോഗ്യസംഘടനയ്ക്ക് ചൈനയോട് പക്ഷപാതം ഉള്ളതായി ട്രംപ് ആരോപിക്കുന്നു. സംഘടന വിവരങ്ങൾ മറച്ചുവച്ചതുമൂലമാണ് കൊറോണ ലോകത്തു മുഴുവൻ പടർന്നതെന്നും പറയുന്നു.
നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചാൽ, അധികാരമേറ്റെടുക്കുന്ന ആദ്യദിനംതന്നെ ലോകാരോഗ്യസംഘടന വിടാനുള്ള തീരുമാനം റദ്ദാക്കുമെന്ന് ട്രംപിന്റെ എതിരാളി ജോ ബൈഡൻ പറഞ്ഞു.
കൊറോണ വിഷയത്തിൽ ലോകാരോഗ്യ സംഘടനയ്ക്കും ചൈനയ്ക്കും എതിരെ യുഎസ് പ്രസിഡന്റ് ട്രംപ് എടുത്ത നിലപാടുകളുടെ തുടർച്ചയാണിത്. സംഘടനയ്ക്കുള്ള ഫണ്ട് നിർത്തുന്നതായി ട്രംപ് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. സംഘടനയുമായുള്ള സഹകരണം നിർത്തുമെന്ന് ഒരു മാസത്തിനുശേഷം ട്രംപ് അറിയിച്ചിരുന്നു.
ലോകാരോഗ്യസംഘടനയ്ക്ക് ചൈനയോട് പക്ഷപാതം ഉള്ളതായി ട്രംപ് ആരോപിക്കുന്നു. സംഘടന വിവരങ്ങൾ മറച്ചുവച്ചതുമൂലമാണ് കൊറോണ ലോകത്തു മുഴുവൻ പടർന്നതെന്നും പറയുന്നു.
നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചാൽ, അധികാരമേറ്റെടുക്കുന്ന ആദ്യദിനംതന്നെ ലോകാരോഗ്യസംഘടന വിടാനുള്ള തീരുമാനം റദ്ദാക്കുമെന്ന് ട്രംപിന്റെ എതിരാളി ജോ ബൈഡൻ പറഞ്ഞു.