കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ ഭാവി തീരുമാനിക്കുമെന്നു കരുതപ്പെടുന്ന സുപ്രധാന യോഗം ഇന്നലെയും നടന്നില്ല.
ഭരണം നടത്തുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം വെള്ളിയാഴ്ച ചേരാനാണ് തീരുമാനം. നേതാക്കൾ തമ്മിൽ അഭിപ്രായഭിന്നത തുടരുന്ന സാഹചര്യത്തിൽ യോഗം നീട്ടുന്നത് ഇതു മൂന്നാം തവണയാണ്.
ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ ഒലി രാജിവയ്ക്കണമെന്ന് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ പ്രചണ്ഡ ആവശ്യപ്പെടുന്നു. ഒലിയുടെ രാജി ഒഴിവാക്കാൻ ചൈന ഊർജിതമായി ഇടപെടുന്നുണ്ട്.
ഭരണം നടത്തുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം വെള്ളിയാഴ്ച ചേരാനാണ് തീരുമാനം. നേതാക്കൾ തമ്മിൽ അഭിപ്രായഭിന്നത തുടരുന്ന സാഹചര്യത്തിൽ യോഗം നീട്ടുന്നത് ഇതു മൂന്നാം തവണയാണ്.
ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ ഒലി രാജിവയ്ക്കണമെന്ന് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ പ്രചണ്ഡ ആവശ്യപ്പെടുന്നു. ഒലിയുടെ രാജി ഒഴിവാക്കാൻ ചൈന ഊർജിതമായി ഇടപെടുന്നുണ്ട്.