ഹൈദരാബാദ്: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന ശാസ്ത്രജ്ഞന്മാരുടെ റിപ്പോർട്ടിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും വിദഗ്ധൻ. രോഗം വായുവിലൂടെ പകരുമെന്നതിൽ ശാസ്ത്രജ്ഞന്മാർ ഉദ്ദേശിച്ചത് വൈറസ് താത്കാലികമായി വായുവിൽ നിൽക്കും എന്നാണ്. അല്ലാതെ വൈറസ് വായുവിലൂടെ സഞ്ചരിച്ച് രോഗം പരത്തുമെന്നല്ല- സിഎസ്ഐആറിന്റെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളികുലാർ ബയോളജി (സിസിഎംബി) ഡയറക്ടർ രാകേഷ് മിശ്ര പറഞ്ഞു. വൈറസിനെ തടയാൻ ആളുകൾ മാസ്ക് ധരിക്കുകയും ആളകലം പാലിക്കുകയും വേണം.
കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് 239 ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) കത്തെഴുതി അറിയിച്ചിരുന്നു. രണ്ടു റിസേർച്ച് പേപ്പറുകളുടെ അടിസ്ഥാനത്തിലായിരുന്നു ശാസ്ത്രജ്ഞന്മാരുടെ വാദം. ആ പഠനങ്ങൾ മികച്ചതാണ്. കൊറോണ വൈറസ് താത്കാലികമായി വായുവിൽ തുടരുമെന്നാണു ശാസ്ത്രജ്ഞന്മാർ ഡബ്ല്യുഎച്ച്ഒയെ അറിയിച്ചത്. അഞ്ചു മൈക്രോണിൽ താഴെയുള്ള നിശ്വാസകണങ്ങളിൽ വൈറസ് അന്തരീക്ഷത്തിൽ തുടരും. വലിയ കണങ്ങൾ അന്തരീക്ഷത്തിൽ ദീർഘനേരം നിലനിൽക്കില്ല- മിശ്ര പറഞ്ഞത്.
അതായത്, ഒരാൾ സംസാരിക്കുന്പോഴോ ശ്വാസം വലിക്കുന്പോഴോ ചെറു കണങ്ങൾ പുറത്തേക്ക് തെറിക്കും. ഇതു കുറച്ചുസമയം നിൽക്കും. ജനങ്ങൾ മാസക് ധരിക്കുകയാണെങ്കിൽ രോഗം പടരാൻ സാധ്യതയില്ല- അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞർ ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്ത് എഴുതിയത്. ഇതേത്തുടർന്ന് കൊറോണ വൈറസ് രോഗം വായുവിലൂടെ പകരില്ലെന്ന നിലപാടിൽനിന്ന് ഡബ്ല്യുഎച്ച്ഒ പിന്നോട്ടു പോകാൻ സാധ്യതയുണ്ടെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
കോവിഡ്-19 രോഗി ചുമയ്ക്കുന്പോഴോ തുമ്മുന്പോഴോ വലിയ കണങ്ങളിലൂടെ രോഗം പടരുമെന്നാണു ഡബ്യുഎച്ച്ഒ പറഞ്ഞിരുന്നത്.
കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് 239 ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) കത്തെഴുതി അറിയിച്ചിരുന്നു. രണ്ടു റിസേർച്ച് പേപ്പറുകളുടെ അടിസ്ഥാനത്തിലായിരുന്നു ശാസ്ത്രജ്ഞന്മാരുടെ വാദം. ആ പഠനങ്ങൾ മികച്ചതാണ്. കൊറോണ വൈറസ് താത്കാലികമായി വായുവിൽ തുടരുമെന്നാണു ശാസ്ത്രജ്ഞന്മാർ ഡബ്ല്യുഎച്ച്ഒയെ അറിയിച്ചത്. അഞ്ചു മൈക്രോണിൽ താഴെയുള്ള നിശ്വാസകണങ്ങളിൽ വൈറസ് അന്തരീക്ഷത്തിൽ തുടരും. വലിയ കണങ്ങൾ അന്തരീക്ഷത്തിൽ ദീർഘനേരം നിലനിൽക്കില്ല- മിശ്ര പറഞ്ഞത്.
അതായത്, ഒരാൾ സംസാരിക്കുന്പോഴോ ശ്വാസം വലിക്കുന്പോഴോ ചെറു കണങ്ങൾ പുറത്തേക്ക് തെറിക്കും. ഇതു കുറച്ചുസമയം നിൽക്കും. ജനങ്ങൾ മാസക് ധരിക്കുകയാണെങ്കിൽ രോഗം പടരാൻ സാധ്യതയില്ല- അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞർ ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്ത് എഴുതിയത്. ഇതേത്തുടർന്ന് കൊറോണ വൈറസ് രോഗം വായുവിലൂടെ പകരില്ലെന്ന നിലപാടിൽനിന്ന് ഡബ്ല്യുഎച്ച്ഒ പിന്നോട്ടു പോകാൻ സാധ്യതയുണ്ടെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
കോവിഡ്-19 രോഗി ചുമയ്ക്കുന്പോഴോ തുമ്മുന്പോഴോ വലിയ കണങ്ങളിലൂടെ രോഗം പടരുമെന്നാണു ഡബ്യുഎച്ച്ഒ പറഞ്ഞിരുന്നത്.