ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് രാജ്യത്തെ ഒൻപതു മുതൽ 12 വരെയുള്ള സിബിഎസ്ഇ ക്ലാസുകളിലെ വിദ്യാർഥികളുടെ സിലബസ് 30 ശതമാനം കുറയ്ക്കാൻ തീരുമാനം.
സ്കൂളുകളിൽ സാധാരണ നിലയിലുള്ള ക്ലാസുകൾ നടത്താൻ കഴിയാത്ത സ്ഥിതി കണക്കിലെടുത്താണ് 2020-21 അധ്യയനവർഷത്തെ സിലബസ് കുറയ്ക്കാൻ തീരുമാനിച്ചതെന്നു കേന്ദ്ര മാനവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു.സിബിഎസ്ഇ ഭരണസമിതിയുടെയും കരിക്കുലം സമിതിയുടെയും അംഗീകാരത്തോടെ പുതുക്കിയ സിലബസിന് അതതു കോഴ്സ് കമ്മിറ്റികൾ അന്തിമരൂപം നൽകിയതായി സിബിഎസ്ഇ പത്രക്കുറിപ്പിൽ അറിയിച്ചു. ഇപ്പോൾ കുറച്ച പാഠഭാഗങ്ങൾ മറ്റു വിഷയങ്ങളുമായി ബന്ധപ്പെടുത്തുന്നതിന് ആവശ്യമായ തോതിൽ വിദ്യാർഥികൾക്കു വിശദീകരിച്ചു കൊടുക്കണമെന്ന് അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പൽമാർക്കും നിർദേശം നൽകി. എന്നാൽ, കുറവു ചെയ്ത ഭാഗങ്ങളിൽ നിന്നു പരീക്ഷയിൽ ചോദ്യങ്ങൾ ഉണ്ടാകില്ലെന്നും സിബിഎസ്ഇ അറിയിച്ചു. ലോകമെങ്ങുമുള്ള അസാധാരണ സ്ഥിതിവിശേഷം പരിഗണിച്ചാണു കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നത്.
രാജ്യമെങ്ങുംനിന്നു ലഭിച്ച 1500-ലേറെ നിർദേശങ്ങൾകൂടി കണക്കിലെടുത്താണു തീരുമാനമെന്നു മന്ത്രി പറഞ്ഞു. ഓരോ വിഷയത്തിലെയും അടിസ്ഥാന ആശയങ്ങൾ നിലനിർത്തിയാകും സിലബസിൽ കുറവു വരുത്തുക.മാർച്ച് 24 മുതൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ചില ഇളവുകൾ അനുവദിച്ചെങ്കിലും സ്കൂളുകളും കോളജുകളും തുറക്കുന്നതിന് ഇനിയും അനുമതി നൽകിയിട്ടില്ല.
ജോർജ് കള്ളിവയലിൽ
സ്കൂളുകളിൽ സാധാരണ നിലയിലുള്ള ക്ലാസുകൾ നടത്താൻ കഴിയാത്ത സ്ഥിതി കണക്കിലെടുത്താണ് 2020-21 അധ്യയനവർഷത്തെ സിലബസ് കുറയ്ക്കാൻ തീരുമാനിച്ചതെന്നു കേന്ദ്ര മാനവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു.സിബിഎസ്ഇ ഭരണസമിതിയുടെയും കരിക്കുലം സമിതിയുടെയും അംഗീകാരത്തോടെ പുതുക്കിയ സിലബസിന് അതതു കോഴ്സ് കമ്മിറ്റികൾ അന്തിമരൂപം നൽകിയതായി സിബിഎസ്ഇ പത്രക്കുറിപ്പിൽ അറിയിച്ചു. ഇപ്പോൾ കുറച്ച പാഠഭാഗങ്ങൾ മറ്റു വിഷയങ്ങളുമായി ബന്ധപ്പെടുത്തുന്നതിന് ആവശ്യമായ തോതിൽ വിദ്യാർഥികൾക്കു വിശദീകരിച്ചു കൊടുക്കണമെന്ന് അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പൽമാർക്കും നിർദേശം നൽകി. എന്നാൽ, കുറവു ചെയ്ത ഭാഗങ്ങളിൽ നിന്നു പരീക്ഷയിൽ ചോദ്യങ്ങൾ ഉണ്ടാകില്ലെന്നും സിബിഎസ്ഇ അറിയിച്ചു. ലോകമെങ്ങുമുള്ള അസാധാരണ സ്ഥിതിവിശേഷം പരിഗണിച്ചാണു കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നത്.
രാജ്യമെങ്ങുംനിന്നു ലഭിച്ച 1500-ലേറെ നിർദേശങ്ങൾകൂടി കണക്കിലെടുത്താണു തീരുമാനമെന്നു മന്ത്രി പറഞ്ഞു. ഓരോ വിഷയത്തിലെയും അടിസ്ഥാന ആശയങ്ങൾ നിലനിർത്തിയാകും സിലബസിൽ കുറവു വരുത്തുക.മാർച്ച് 24 മുതൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ചില ഇളവുകൾ അനുവദിച്ചെങ്കിലും സ്കൂളുകളും കോളജുകളും തുറക്കുന്നതിന് ഇനിയും അനുമതി നൽകിയിട്ടില്ല.
ജോർജ് കള്ളിവയലിൽ