ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ കണ്ണിമയ്ക്കാതെ കാവലായി വ്യോമസേന. പകലും രാത്രിയും ഒരു പോലെ നിരീക്ഷണവും ആക്രമണവും നടത്താൻ ശേഷിയുള്ള യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്ക് സെക്ടറിൽ വിന്യസിച്ചു. യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷ സാഹചര്യത്തിൽനിന്നു പിന്മാറാൻ ഇരുസൈന്യവും ധാരണയായെങ്കിലും ഏതുനിമിഷവും ആക്രമണം പ്രതീക്ഷിച്ചാണ് നീക്കം.
മിഗ്-29, സുഖോയ്-30 യുദ്ധവിമാനങ്ങൾ, അപ്പാച്ചെ എഎച്ച്-64ഇ, സിഎച്ച്-47എഫ് (ഐ) ചിനൂക്ക് ഹെലികോപ്റ്ററുകൾ എന്നിവയാണു രാത്രികാല ദൗത്യങ്ങൾക്കായി ലഡാക്ക് സെക്ടറിൽ വിന്യസിക്കുന്നത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ അതിർത്തി തർക്കമാണു നിലവിലുള്ളത്.
നിർദേശം ലഭിച്ചാൽ എല്ലാ കാലാവസ്ഥയിലും രാപകൽ വ്യത്യാസമില്ലാതെ പോരാടുമെന്ന സന്ദേശമാണ് വ്യോമസേന ഇതിലൂടെ നൽകുന്നതെന്ന് റിട്ട. എയർ ചീഫ് മാർഷൻ ഫാലി എച്ച്. മേജർ പറഞ്ഞു. എല്ലാ സേനാ വിഭാഗങ്ങളും എപ്പോഴും പോരാട്ടത്തിനു പൂർണസജ്ജമാണെന്ന് റിട്ട. എയർ വൈസ് മാർഷൽ മൻമോഹൻ ബഹാദൂർ ദേശീയ മാധ്യമത്തോടു പറഞ്ഞു.
നേരത്തേ രാത്രികാലങ്ങളിൽ മലന്പ്രദേശത്ത് വിമാനങ്ങൾ പറത്തുക ദുഷ്കരമായിരുന്നു. ഈ പ്രതിസന്ധി ഇപ്പോൾ മറികടന്നിട്ടുണ്ട്. വ്യോമസേനാ പൈലറ്റുമാർ പരിശീലനത്തിന്റെ ഭാഗമായി ലഡാക്കിൽ യുദ്ധവിമാനം പറത്തുന്നുണ്ട്. മലനിരകൾക്കു മുകളിലൂടെ വിമാനം പറത്തുന്പോൾ പർവ്വതത്തിന്റെ നിഴൽ മൂലം പൈലറ്റുമാർക്ക് മിഥ്യാബോധം സംഭവിക്കാറുണ്ട്. ഇതു പരിചയത്തിലൂടെ മറികടക്കാമെന്ന് മുതിർന്ന ഹെലികോപ്റ്റർ പൈലറ്റുകൂടിയായ ബഹാദൂർ പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും പ്രകോപനമുണ്ടായാൽ അതിർത്തി കാക്കുന്ന സൈനികർക്കു കവചമായി വ്യോമസേന നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിസംഘർഷമാരംഭിച്ച മേയ് മുതൽ വ്യോമസേന ലഡാക്കിൽ നിർണായക പങ്കാണ് വഹിക്കുന്നത്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ 3 ചരക്കുവിമാനത്തിലാണ് സൈനികരെയും ടാങ്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും വഹനങ്ങളും അതിർത്തിയിലെത്തിച്ചത്. സി-130 ജെ സൂപ്പർ ഹെർക്കുലീസ് യുദ്ധവിമാനം സൈനികരെ സഹായിക്കാൻ ദൗളത് ബെഗ് ഓൾഡിയിലെ വ്യോമതാവളത്തിൽ ഉണ്ടായിരുന്നു.
വ്യോമസേനാ വ്യൂഹത്തിലെത്തിയ അപ്പാച്ചെ, ചിനോക്ക് വിവിധോദേശ്യ ഹെലികോപ്റ്ററുകൾ എന്നിവ പ്രഹരശേഷി വർധിപ്പിക്കുമെന്നു സൈനികകേന്ദ്രങ്ങൾ അറിയിച്ചു. ഹെൽഫയർ മിസൈൽ ഘടിപ്പിച്ച അപ്പാച്ചെ ഹെലികോപ്റ്ററിൽനിന്നു മിനിറ്റിൽ 128 ലക്ഷ്യങ്ങളിലേക്കു വെടിയുതിർക്കാൻ സാധിക്കും. യുദ്ധഭൂമിയിലേക്കു വേണ്ട സൈനികരെയും ആയുധങ്ങളും എത്തിക്കുകയാണു ചിനോക്കിന്റെ ദൗത്യം.
33 യുദ്ധവിമാനങ്ങളും ആയുധങ്ങളും ഉൾപ്പെടെ 38,900 കോടി രൂപയുടെ ആയുധ ഇടപാടിനു പ്രതിരോധമന്ത്രാലയം കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.
മിഗ്-29, സുഖോയ്-30 യുദ്ധവിമാനങ്ങൾ, അപ്പാച്ചെ എഎച്ച്-64ഇ, സിഎച്ച്-47എഫ് (ഐ) ചിനൂക്ക് ഹെലികോപ്റ്ററുകൾ എന്നിവയാണു രാത്രികാല ദൗത്യങ്ങൾക്കായി ലഡാക്ക് സെക്ടറിൽ വിന്യസിക്കുന്നത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ അതിർത്തി തർക്കമാണു നിലവിലുള്ളത്.
നിർദേശം ലഭിച്ചാൽ എല്ലാ കാലാവസ്ഥയിലും രാപകൽ വ്യത്യാസമില്ലാതെ പോരാടുമെന്ന സന്ദേശമാണ് വ്യോമസേന ഇതിലൂടെ നൽകുന്നതെന്ന് റിട്ട. എയർ ചീഫ് മാർഷൻ ഫാലി എച്ച്. മേജർ പറഞ്ഞു. എല്ലാ സേനാ വിഭാഗങ്ങളും എപ്പോഴും പോരാട്ടത്തിനു പൂർണസജ്ജമാണെന്ന് റിട്ട. എയർ വൈസ് മാർഷൽ മൻമോഹൻ ബഹാദൂർ ദേശീയ മാധ്യമത്തോടു പറഞ്ഞു.
നേരത്തേ രാത്രികാലങ്ങളിൽ മലന്പ്രദേശത്ത് വിമാനങ്ങൾ പറത്തുക ദുഷ്കരമായിരുന്നു. ഈ പ്രതിസന്ധി ഇപ്പോൾ മറികടന്നിട്ടുണ്ട്. വ്യോമസേനാ പൈലറ്റുമാർ പരിശീലനത്തിന്റെ ഭാഗമായി ലഡാക്കിൽ യുദ്ധവിമാനം പറത്തുന്നുണ്ട്. മലനിരകൾക്കു മുകളിലൂടെ വിമാനം പറത്തുന്പോൾ പർവ്വതത്തിന്റെ നിഴൽ മൂലം പൈലറ്റുമാർക്ക് മിഥ്യാബോധം സംഭവിക്കാറുണ്ട്. ഇതു പരിചയത്തിലൂടെ മറികടക്കാമെന്ന് മുതിർന്ന ഹെലികോപ്റ്റർ പൈലറ്റുകൂടിയായ ബഹാദൂർ പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും പ്രകോപനമുണ്ടായാൽ അതിർത്തി കാക്കുന്ന സൈനികർക്കു കവചമായി വ്യോമസേന നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിസംഘർഷമാരംഭിച്ച മേയ് മുതൽ വ്യോമസേന ലഡാക്കിൽ നിർണായക പങ്കാണ് വഹിക്കുന്നത്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ 3 ചരക്കുവിമാനത്തിലാണ് സൈനികരെയും ടാങ്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും വഹനങ്ങളും അതിർത്തിയിലെത്തിച്ചത്. സി-130 ജെ സൂപ്പർ ഹെർക്കുലീസ് യുദ്ധവിമാനം സൈനികരെ സഹായിക്കാൻ ദൗളത് ബെഗ് ഓൾഡിയിലെ വ്യോമതാവളത്തിൽ ഉണ്ടായിരുന്നു.
വ്യോമസേനാ വ്യൂഹത്തിലെത്തിയ അപ്പാച്ചെ, ചിനോക്ക് വിവിധോദേശ്യ ഹെലികോപ്റ്ററുകൾ എന്നിവ പ്രഹരശേഷി വർധിപ്പിക്കുമെന്നു സൈനികകേന്ദ്രങ്ങൾ അറിയിച്ചു. ഹെൽഫയർ മിസൈൽ ഘടിപ്പിച്ച അപ്പാച്ചെ ഹെലികോപ്റ്ററിൽനിന്നു മിനിറ്റിൽ 128 ലക്ഷ്യങ്ങളിലേക്കു വെടിയുതിർക്കാൻ സാധിക്കും. യുദ്ധഭൂമിയിലേക്കു വേണ്ട സൈനികരെയും ആയുധങ്ങളും എത്തിക്കുകയാണു ചിനോക്കിന്റെ ദൗത്യം.
33 യുദ്ധവിമാനങ്ങളും ആയുധങ്ങളും ഉൾപ്പെടെ 38,900 കോടി രൂപയുടെ ആയുധ ഇടപാടിനു പ്രതിരോധമന്ത്രാലയം കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.