ഷില്ലോഗ്: അരുണാചൽപ്രദേശിൽനിന്ന് ചികിത്സയ്ക്കായി 400 കിലോമീറ്റർ ദൂരം സഞ്ചരിച്ച് മേഘാലയയിലെത്തിയ കുരുന്ന് കോവിഡ്-19 ബാധിച്ചു മരിച്ചു.
കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായി മണിക്കൂറുകൾക്കകം എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. അരുണാചൽപ്രദേശിലെ ടോമ റീബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസിൽനിന്ന് ഷില്ലോംഗിലെ എൻഇഐജിആർഐഎച്ച്എംഎസിലേക്ക് റഫർ ചെയ്തെത്തിയാതായിരുന്നു കുട്ടി.
റോഡ്മാർഗം ആസാം വഴി തിങ്കാഴ്ച പുലർച്ചെയാണ് കുട്ടിയെ ഷില്ലോംഗിൽ എത്തിച്ചത്. ഇവിടെ നടത്തിയ കോവിഡ് പരിശോധനയിൽ കുട്ടിയുടെ ഫലം പോസിറ്റീവായി. കുട്ടിയുടെ പിതാവിന്റെയും ഡ്രൈവറിന്റെയും ഫലം നെഗറ്റീവാണ്.മേഘാലയത്തിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്. ഏപ്രിൽ 15 ആണ് ആദ്യമരണം. സംസ്ഥാനത്ത് 89 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ 43 പേർ രോഗമുക്തരായി. 22 രോഗികൾ ബിഎസ്എഫ് സൈനികരാണ്.
കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായി മണിക്കൂറുകൾക്കകം എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. അരുണാചൽപ്രദേശിലെ ടോമ റീബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസിൽനിന്ന് ഷില്ലോംഗിലെ എൻഇഐജിആർഐഎച്ച്എംഎസിലേക്ക് റഫർ ചെയ്തെത്തിയാതായിരുന്നു കുട്ടി.
റോഡ്മാർഗം ആസാം വഴി തിങ്കാഴ്ച പുലർച്ചെയാണ് കുട്ടിയെ ഷില്ലോംഗിൽ എത്തിച്ചത്. ഇവിടെ നടത്തിയ കോവിഡ് പരിശോധനയിൽ കുട്ടിയുടെ ഫലം പോസിറ്റീവായി. കുട്ടിയുടെ പിതാവിന്റെയും ഡ്രൈവറിന്റെയും ഫലം നെഗറ്റീവാണ്.മേഘാലയത്തിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്. ഏപ്രിൽ 15 ആണ് ആദ്യമരണം. സംസ്ഥാനത്ത് 89 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ 43 പേർ രോഗമുക്തരായി. 22 രോഗികൾ ബിഎസ്എഫ് സൈനികരാണ്.