അഹമ്മദാബാദ്: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഭരത് സിംഗ് സോളങ്കിയെ കോവിഡ് രോഗബാധയെത്തുടർന്ന് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹം വെന്റിലേറ്ററിലാണ്. നില വഷളായതിനെത്തുടർന്ന് തിങ്കളാഴ്ച രണ്ടുതവണ പ്ലാസ്മ തെറാപ്പി ചികിത്സ നല്കിയിരുന്നു. സോളങ്കിക്ക് ആസ്തമ ഉൾപ്പെടെയുള്ള രോഗങ്ങളുണ്ട്. രണ്ടാം യുപിഎ സർക്കാരിൽ ഇദ്ദേഹം മന്ത്രിയായിരുന്നു. സൂറത്തിൽനിന്നുള്ള ബിജെപി എംഎൽഎയ്ക്കും ബനാസ്കന്ത ജില്ലയിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇദ്ദേഹം വെന്റിലേറ്ററിലാണ്. നില വഷളായതിനെത്തുടർന്ന് തിങ്കളാഴ്ച രണ്ടുതവണ പ്ലാസ്മ തെറാപ്പി ചികിത്സ നല്കിയിരുന്നു. സോളങ്കിക്ക് ആസ്തമ ഉൾപ്പെടെയുള്ള രോഗങ്ങളുണ്ട്. രണ്ടാം യുപിഎ സർക്കാരിൽ ഇദ്ദേഹം മന്ത്രിയായിരുന്നു. സൂറത്തിൽനിന്നുള്ള ബിജെപി എംഎൽഎയ്ക്കും ബനാസ്കന്ത ജില്ലയിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.