ജനീവ: ഇറേനിയൻ ജനറൽ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം ജനുവരിയിൽ ഡ്രോൺ ഉപയോഗിച്ചു വധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനാണെന്ന് യുഎൻ മനുഷ്യാവകാശ സമിതിയുടെ സ്വതന്ത്ര അന്വേഷക ആഗ്നസ് കള്ളമാർഡ്. അമേരിക്കയെ ആക്രമിക്കാൻ സുലൈമാനി പദ്ധതിയിട്ടുവെന്ന ആരോപണത്തിന് തെളിവില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
മനുഷ്യരെ കൊല്ലാൻ സായുധ ഡ്രോണുകൾ ഉപയോഗിക്കുന്നതിന് എതിരായ റിപ്പോർട്ടിലാണ് കള്ളമാർഡ് ഇക്കാര്യം സൂചിപ്പിക്കുന്നത്. റിപ്പോർട്ട് വ്യാഴാഴ്ച യുഎൻ മനുഷ്യാവകാശ സമിതിക്കു സമർപ്പിക്കും. യുഎസ് രണ്ടു വർഷം മുന്പ് സമിതിയിൽനിന്നു സ്വമേധയാ പുറത്തുപോയിരുന്നു.
ഇറാനിലെ വിശിഷ്ട സേനാ വിഭാഗമായ വിപ്ലവഗാർഡിന്റെ വിദേശ ഓപ്പറേഷനുകൾ നടത്തുന്ന കുദ്സ് ഫോഴ്സിന്റെ തലവനായിരുന്ന സുലൈമാനി ബാഗ് ദാദിലാണു കൊല്ലപ്പെട്ടത്.
മനുഷ്യരെ കൊല്ലാൻ സായുധ ഡ്രോണുകൾ ഉപയോഗിക്കുന്നതിന് എതിരായ റിപ്പോർട്ടിലാണ് കള്ളമാർഡ് ഇക്കാര്യം സൂചിപ്പിക്കുന്നത്. റിപ്പോർട്ട് വ്യാഴാഴ്ച യുഎൻ മനുഷ്യാവകാശ സമിതിക്കു സമർപ്പിക്കും. യുഎസ് രണ്ടു വർഷം മുന്പ് സമിതിയിൽനിന്നു സ്വമേധയാ പുറത്തുപോയിരുന്നു.
ഇറാനിലെ വിശിഷ്ട സേനാ വിഭാഗമായ വിപ്ലവഗാർഡിന്റെ വിദേശ ഓപ്പറേഷനുകൾ നടത്തുന്ന കുദ്സ് ഫോഴ്സിന്റെ തലവനായിരുന്ന സുലൈമാനി ബാഗ് ദാദിലാണു കൊല്ലപ്പെട്ടത്.