ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നു പരാജയങ്ങൾ ഹാർവാഡ് ബിസിനസ് സ്കൂളിൽ ഭാവിയിലെ പഠനവിഷയങ്ങളാകുമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. ട്വിറ്ററിലൂടെയാണു പരിഹാസരൂപേണ വിമർശനം നടത്തിയത്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ 21 ദിവസത്തിനുള്ളിൽ വിജയിക്കുമെന്ന് ജനതാ കർഫ്യു ഏർപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശവാദം ഉന്നയിക്കുന്ന വീഡിയോ ഷെയർ ചെയ്താണ് രാഹുലിന്റെ ട്വീറ്റ്.
കോവിഡ് പ്രതിരോധം, നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കൽ എന്നീ മൂന്നു നടപടികളാണു മോദി സർക്കാരിന്റെ പരാജയങ്ങളായി രാഹുൽ ചൂണ്ടിക്കാട്ടുന്നത്. ഹാർവാഡ് ബിസിനസ് സ്കൂൾ ഈ തോൽവികളെക്കു റിച്ചു പഠിക്കുമെന്നു രാഹുൽ പരിഹസിക്കുന്നു. കോവിഡ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയ സാഹചര്യത്തിലാണു രാഹുൽ ഗാന്ധി വിമർശനം രൂക്ഷമാക്കിയിരിക്കുന്നത്.
അതേസമയം, പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതികളിൽ നിന്നു രാഹുൽ വിട്ടുനിൽക്കുന്നതു ചൂണ്ടിക്കാട്ടി രംഗത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർലമെന്ററി സമിതികളുടെ പ്രാധാന്യം അറിയുന്ന നിരവധി നേതാക്കൾ കോണ്‍ഗ്രസിലുണ്ടെന്നും അവരെ വളരാൻ അനുവദിക്കില്ലെന്നും കുറ്റപ്പെടുത്തി.
കോവിഡ് പ്രതിരോധം, നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കൽ എന്നീ മൂന്നു നടപടികളാണു മോദി സർക്കാരിന്റെ പരാജയങ്ങളായി രാഹുൽ ചൂണ്ടിക്കാട്ടുന്നത്. ഹാർവാഡ് ബിസിനസ് സ്കൂൾ ഈ തോൽവികളെക്കു റിച്ചു പഠിക്കുമെന്നു രാഹുൽ പരിഹസിക്കുന്നു. കോവിഡ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയ സാഹചര്യത്തിലാണു രാഹുൽ ഗാന്ധി വിമർശനം രൂക്ഷമാക്കിയിരിക്കുന്നത്.
അതേസമയം, പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതികളിൽ നിന്നു രാഹുൽ വിട്ടുനിൽക്കുന്നതു ചൂണ്ടിക്കാട്ടി രംഗത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർലമെന്ററി സമിതികളുടെ പ്രാധാന്യം അറിയുന്ന നിരവധി നേതാക്കൾ കോണ്‍ഗ്രസിലുണ്ടെന്നും അവരെ വളരാൻ അനുവദിക്കില്ലെന്നും കുറ്റപ്പെടുത്തി.