ന്യൂഡൽഹി: വിവിധ ക്ലാസുകളിലെ സിലബസുകളിൽ കുറവു വരുത്താൻ സിബിഎസ്ഇ ആലോചിക്കുന്നു. കോവിഡ് പ്രതിസന്ധി മൂലം അധ്യയന ദിവസങ്ങൾ കുറഞ്ഞതു പരിഗണിച്ചാണ് ഈ നീക്കം. എൻസിആർടിസിയുമായി ചേർന്നാണ് സിബിഎസ്ഇ ഇക്കാര്യത്തിൽ കൂടിയാലോചനകൾ ആരംഭിച്ചിരിക്കുന്നത്. വെട്ടിക്കുറച്ച സിലബസ് ഉടൻ പ്രസിദ്ധപ്പെടുത്തുമെന്നാണ് സൂചന.
സിലബസിൽ 25 മുതൽ 33 വരെ ശതമാനം കുറവു വരുത്താനാണ് ആലോചന. ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പുതുക്കിയ സിലബസ് ഉടനെ പ്രസിദ്ധപ്പെടുത്തിയേക്കും. 2021ലെ പരീക്ഷകൾ പുതുക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാവും നടത്തുകയെന്ന് സിബിഎസ്ഇ ചെയർമാൻ മനോജ് അഹൂജ പറഞ്ഞു. 25 ശതമാനം കുറവ് വരുത്തിയ സിലബസ് ഐസിഎസ്ഇ പ്രസിദ്ധപ്പെടുത്തി.
സിലബസിൽ 25 മുതൽ 33 വരെ ശതമാനം കുറവു വരുത്താനാണ് ആലോചന. ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പുതുക്കിയ സിലബസ് ഉടനെ പ്രസിദ്ധപ്പെടുത്തിയേക്കും. 2021ലെ പരീക്ഷകൾ പുതുക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാവും നടത്തുകയെന്ന് സിബിഎസ്ഇ ചെയർമാൻ മനോജ് അഹൂജ പറഞ്ഞു. 25 ശതമാനം കുറവ് വരുത്തിയ സിലബസ് ഐസിഎസ്ഇ പ്രസിദ്ധപ്പെടുത്തി.