ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ സെന്റർ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു. സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ആൻഡ് ഹോസ്പിറ്റൽ ദക്ഷിണ ഡൽഹിയിലെ ചദ്ദർപൂരിലെ രാധാ സോമി സത്സംഗ് ബിയാസിന്റെ കാമ്പസിലാണ് പതിനായിരം കിടക്കകളുമായി പ്രവർത്തനം ആരംഭിച്ചത്.
ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാൽ ഇന്നലെ സെന്റർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ദക്ഷിണ ഡൽഹി ജില്ലാ ഭരണകൂടമാണ് പത്തു ദിവസം കൊണ്ടു കോവിഡ് കെയർ സെന്റർ സജ്ജമാക്കിയത്. ദീൻ ദയാൽ ഉപാധ്യായ ആശുപത്രി, മദൻ മോഹൻ മാളവ്യ ആശുപത്രി എന്നിവയുമായി ബന്ധപ്പെട്ടാണ് കോവിഡ് കെയർ സെന്റർ പ്രവർത്തിക്കുന്നത്. 1700 അടി നീളവും 700 അടി വീതിയുമുള്ള സെന്ററിന് 20 ഫുട്ബോൾ മൈതാനങ്ങൾ കൂടിച്ചേരുന്ന വലുപ്പമുണ്ട്.
18,000 എയർകണ്ടീഷനറുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ സേവനവും ഇവിടെ ലഭ്യമാണ്. രോഗികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാൽ ഇന്നലെ സെന്റർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ദക്ഷിണ ഡൽഹി ജില്ലാ ഭരണകൂടമാണ് പത്തു ദിവസം കൊണ്ടു കോവിഡ് കെയർ സെന്റർ സജ്ജമാക്കിയത്. ദീൻ ദയാൽ ഉപാധ്യായ ആശുപത്രി, മദൻ മോഹൻ മാളവ്യ ആശുപത്രി എന്നിവയുമായി ബന്ധപ്പെട്ടാണ് കോവിഡ് കെയർ സെന്റർ പ്രവർത്തിക്കുന്നത്. 1700 അടി നീളവും 700 അടി വീതിയുമുള്ള സെന്ററിന് 20 ഫുട്ബോൾ മൈതാനങ്ങൾ കൂടിച്ചേരുന്ന വലുപ്പമുണ്ട്.
18,000 എയർകണ്ടീഷനറുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ സേവനവും ഇവിടെ ലഭ്യമാണ്. രോഗികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.