മുംബൈ: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ, സ്വർണത്തിന്റെ മാസ്ക് ധരിച്ച് വ്യത്യസ്തനായിരിക്കുകയാണ് മഹാരാഷ്ട്രയിലെ പൂന പിംപ്രി-ചിഞ്ച് വാഡ് സ്വദേശി ശങ്കർ കുരാഡെ. 2.89 ലക്ഷം രൂപയാണു സ്വർണമാസ്കിനു മുടക്കേണ്ടിവന്നത്. 55 ഗ്രാം സ്വർണംകൊണ്ട് പത്തുദിവസമെടുത്താണ് മാസ്ക് ഉണ്ടാക്കിയത്.
ഇതു ചെറിയ ദ്വാരങ്ങൾ ളള്ള കനംകുറഞ്ഞ മാസ്കാണ്. അതിനാൽ ശ്വസിക്കുന്നതിനു പ്രയാസമില്ല. സ്വർണമാസ്ക് കൊണ്ട് പ്രയോജനമുണ്ടോയെന്ന് ഉറപ്പില്ല-ശങ്കർ പറഞ്ഞു. സ്വർണാഭരണപ്രിയനാണ് ശങ്കർ. ഇയാളുടെ കൈയിലും കഴുത്തിലും നിറയെ സ്വർണാഭരണങ്ങളാണ്. വീട്ടുകാരും സ്വർണപ്രിയർതന്നെ. കോലാപ്പുർ സ്വദേശി വെള്ളിമാസ്ക് ധരിച്ചതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണു തനിക്ക് സ്വർണമാസ്ക് വേണമെന്ന് തീരുമാനിച്ചതെന്നു ശങ്കർ പറഞ്ഞു.
അതേസമയം, ശങ്കറിന്റെ സ്വർണമാസ്കിനെതിരേ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
പൂന പിംപ്രി-ചിഞ്ച് വാഡ് സ്വദേശി സ്വർണഭ്രമംകൊണ്ട് വാർത്തയിൽ ഇടം നേടുന്നത് ആദ്യമല്ല. 2012ൽ ദത്താ ഫുഗെ എന്നയാൾ സ്വർണഷർട്ടാണ് ഉണ്ടാക്കിയത്. 3.5 കിലോ സ്വർണമാണു വേണ്ടിവന്നത്. ചെലവായത് 1.27 കോടി രൂപ. ചിട്ടി ബിസിനസുകാരനായ ഫുഗെയെ 2016ൽ ഒരു സംഘം കൊലപ്പെടുത്തി.
ഇതു ചെറിയ ദ്വാരങ്ങൾ ളള്ള കനംകുറഞ്ഞ മാസ്കാണ്. അതിനാൽ ശ്വസിക്കുന്നതിനു പ്രയാസമില്ല. സ്വർണമാസ്ക് കൊണ്ട് പ്രയോജനമുണ്ടോയെന്ന് ഉറപ്പില്ല-ശങ്കർ പറഞ്ഞു. സ്വർണാഭരണപ്രിയനാണ് ശങ്കർ. ഇയാളുടെ കൈയിലും കഴുത്തിലും നിറയെ സ്വർണാഭരണങ്ങളാണ്. വീട്ടുകാരും സ്വർണപ്രിയർതന്നെ. കോലാപ്പുർ സ്വദേശി വെള്ളിമാസ്ക് ധരിച്ചതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണു തനിക്ക് സ്വർണമാസ്ക് വേണമെന്ന് തീരുമാനിച്ചതെന്നു ശങ്കർ പറഞ്ഞു.
അതേസമയം, ശങ്കറിന്റെ സ്വർണമാസ്കിനെതിരേ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
പൂന പിംപ്രി-ചിഞ്ച് വാഡ് സ്വദേശി സ്വർണഭ്രമംകൊണ്ട് വാർത്തയിൽ ഇടം നേടുന്നത് ആദ്യമല്ല. 2012ൽ ദത്താ ഫുഗെ എന്നയാൾ സ്വർണഷർട്ടാണ് ഉണ്ടാക്കിയത്. 3.5 കിലോ സ്വർണമാണു വേണ്ടിവന്നത്. ചെലവായത് 1.27 കോടി രൂപ. ചിട്ടി ബിസിനസുകാരനായ ഫുഗെയെ 2016ൽ ഒരു സംഘം കൊലപ്പെടുത്തി.