ഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്രിസഭാ വികസനത്തിൽ ബിജെപിയിൽ അമർഷം പുകയുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി എംഎൽഎ അജയ് വിഷ്ണോയി മുഖ്യമന്ത്രി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു കത്തെഴുതി. മന്ത്രിസഭാ വികസനത്തിൽ ജബൽപുർ, റീവ മേഖഖകളിലെ ജനങ്ങൾക്കു കടുത്ത അമർഷമുണ്ടെന്നും വിഷ്ണോയി കത്തിൽ പറയുന്നു. മുൻ മന്ത്രികൂടിയായ വിഷ്ണോയി(68) നാലു തവണ എംഎൽഎയായിട്ടുണ്ട്. പഠാൻ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. അജയ് വിഷ്ണോയ് യുവമോർച്ച സംസ്ഥാന പ്രസിഡന്ററായിരിക്കേ ശിവരാജ് സിംഗ് ചൗഹാൻ സെക്രട്ടറിയായിരുന്നു.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികൾക്ക് മന്ത്രിസഭയിൽ ലഭിച്ച മേധാവിത്വത്തിൽ ബിജെപിയിൽ ശക്തമായി പ്രതിഷേധമുണ്ട്. രാജിവച്ച 22 എംഎൽഎമാരിൽ 14 പേർക്കു മന്ത്രിസ്ഥാനം ലഭിച്ചു. മുഖ്യമന്ത്രിയടക്കം ആകെ 34 മന്ത്രിമാരാണുളള്ളത്. മുതിർന്ന നേതാവ് രാജേന്ദ്ര ശുക്ലയ്ക്കു മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ വിന്ധ് മേഖലയിൽ പ്രതിഷേധം ശക്തമാണ്. ശുക്ലയുടെ സ്വാധീനമേഖലയായി ഇവിടെ കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ബിജെപി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ കൈലാസ് വിജയ്വർഗിയയുടെ ഉറ്റ അനുയായി രമേശ് മെൻഡോലയ്ക്കു മന്ത്രിസ്ഥാനം ലഭിച്ചില്ല. ഇതിൽ വിജയ്വർഗിയ അതൃപ്തി അറിയിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ 24 മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്നലെ മധ്യപ്രദേശിലെത്തി. മുതിർന്ന നേതാക്കളായ കമൽനാഥ്, ദിഗ്വിജയ് സിംഗ് എന്നിവരുമായി വാസ്നിക് ചർച്ച നടത്തും. 22 പേർ രാജിവച്ചതും രണ്ടു പേർ മരിച്ചതുമാണ് 24 സീറ്റുകളിൽ ഒഴിവുണ്ടാകാൻ കാരണം. ബിജെപിക്ക് നിയമസഭയിൽ 107 സീറ്റാണുള്ളത്. കോൺഗ്രസിന് 92ഉം. 230 അംഗ സഭയിൽ 116 പേരുടെ പിന്തുണയാണു വേണ്ടത്. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കണമെങ്കിൽ ഒന്പതു പേരെ വിജയിപ്പിക്കണം.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികൾക്ക് മന്ത്രിസഭയിൽ ലഭിച്ച മേധാവിത്വത്തിൽ ബിജെപിയിൽ ശക്തമായി പ്രതിഷേധമുണ്ട്. രാജിവച്ച 22 എംഎൽഎമാരിൽ 14 പേർക്കു മന്ത്രിസ്ഥാനം ലഭിച്ചു. മുഖ്യമന്ത്രിയടക്കം ആകെ 34 മന്ത്രിമാരാണുളള്ളത്. മുതിർന്ന നേതാവ് രാജേന്ദ്ര ശുക്ലയ്ക്കു മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ വിന്ധ് മേഖലയിൽ പ്രതിഷേധം ശക്തമാണ്. ശുക്ലയുടെ സ്വാധീനമേഖലയായി ഇവിടെ കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ബിജെപി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ കൈലാസ് വിജയ്വർഗിയയുടെ ഉറ്റ അനുയായി രമേശ് മെൻഡോലയ്ക്കു മന്ത്രിസ്ഥാനം ലഭിച്ചില്ല. ഇതിൽ വിജയ്വർഗിയ അതൃപ്തി അറിയിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ 24 മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്നലെ മധ്യപ്രദേശിലെത്തി. മുതിർന്ന നേതാക്കളായ കമൽനാഥ്, ദിഗ്വിജയ് സിംഗ് എന്നിവരുമായി വാസ്നിക് ചർച്ച നടത്തും. 22 പേർ രാജിവച്ചതും രണ്ടു പേർ മരിച്ചതുമാണ് 24 സീറ്റുകളിൽ ഒഴിവുണ്ടാകാൻ കാരണം. ബിജെപിക്ക് നിയമസഭയിൽ 107 സീറ്റാണുള്ളത്. കോൺഗ്രസിന് 92ഉം. 230 അംഗ സഭയിൽ 116 പേരുടെ പിന്തുണയാണു വേണ്ടത്. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കണമെങ്കിൽ ഒന്പതു പേരെ വിജയിപ്പിക്കണം.