അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ സൈന്യം ജൂണിൽ നടത്തിയ 17 ഏറ്റുമുട്ടലുകളിലായി 75 ബൊക്കോ ഹറാം ഭീകരെ വധിച്ചതായി ഔദ്യോഗികമായി അറിയിച്ചു. ഭീകരർ തടങ്കലിൽ വച്ചിരുന്ന 18 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടെ 35 പേരെ സൈന്യം മോചിപ്പിച്ചു. ഏറ്റുമുട്ടലിൽ ഒരു ഓഫീസർ കൊല്ലപ്പെട്ടു. 2009 മുതൽ വടക്കുകിഴക്കൻ നൈജീരിയയിൽ ഭീകരപ്രവർത്തനം നടത്തുന്ന സംഘമാണ് ബൊക്കോഹറാം.