ന്യൂഡൽഹി: ചാർട്ടേഡ് അക്കൗണ്ടന്റ്സി വിദ്യാർഥികളുടെ മൂന്നു തലങ്ങളിലേക്കും നടത്തേണ്ടിയിരുന്ന പരീക്ഷകൾ റദ്ദാക്കി. സിഎ പ്രവേശനത്തിനുള്ള ഫൗണ്ടേഷൻ, സിഎ ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾ ഇനി നവംബറിൽ ഒന്നു മുതൽ നടത്തേണ്ട രണ്ടാം ഘട്ടത്തിലാകും എഴുതേണ്ടത്. മൂന്നര ലക്ഷത്തോളം വിദ്യാർഥികളാണു സിഎ പരീക്ഷകളെഴുതാൻ രജിസ്റ്റർ ചെയ്തിരുന്നത്.
കോവിഡിനെ തുടർന്നുള്ള സ്ഥിതി സാധാരണ നിലയിൽ ആകാത്തതിനാലാണ് മേയിൽ നടത്തേണ്ടിയിരുന്നതും പിന്നീട് ജൂണിലേക്കും ജൂലൈയിലേക്കും നീട്ടി വച്ചതുമായ സിഎ പരീക്ഷകൾ അന്തിമമായി റദ്ദാക്കിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളും സുപ്രീംകോടതിയും നിർദേശിച്ച മാനദണ്ഡങ്ങളനുസരിച്ച് ഓരോ പരീക്ഷാർഥിയും തമ്മിൽ ആറടി അകലവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് ചില സംസ്ഥാനങ്ങളിലെ കണ്ടെയ്മെന്റ് മേഖലകളിലെങ്കിലും പ്രായോഗികമായി പരീക്ഷ നടത്താൻ കഴിയില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നായിരുന്നു ഈ വർഷത്തെ ആദ്യഘട്ട പരീക്ഷകൾ പാടെ റദ്ദാക്കിയത്. ഈ പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തിരുന്നവർക്കു ചാൻസോ, പണമോ നഷ്ടപ്പെടാതെ നവംബറിലെ പരീക്ഷയെഴുതാം. കോവിഡ് സ്ഥിതി മെച്ചപ്പെട്ടാൽ നവംബറിൽ നടക്കേണ്ട പരീക്ഷകൾ നിശ്ചയിച്ച പോലെ നടത്തും.
എന്നാൽ കോവിഡും ലോക്ക്ഡൗണും അടക്കമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഒക്ടോബറിനു മുന്പാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദേശീയ കൗണ്സിൽ അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ പറഞ്ഞു. മേയ് രണ്ടിനു നടക്കേണ്ടിയിരുന്നു സിഎയുടെ മൂന്നു തലങ്ങളിലേക്കുമുള്ള പരീക്ഷകൾക്കായി മൂന്നര ലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പരീക്ഷകൾ മാറ്റിവയ്ക്കേണ്ടി വന്നതിനെ തുടർന്ന് ഓപ്റ്റ് ഒൗട്ട് ചെയ്യാൻ അനുമതി നൽകിയപ്പോൾ 65,000 പേർ സ്വയം പിന്മാറിയിരുന്നു. ശേഷിച്ചിരുന്ന 2.9 ലക്ഷം വിദ്യാർഥികളുടെയും ഫീസ് അടക്കമുള്ളവ നഷ്ടമാകാതെ നവംബറിലെ പരീക്ഷയെഴുതാമെന്നും അറിയിച്ചു.
കോവിഡിനെ തുടർന്നുള്ള സ്ഥിതി സാധാരണ നിലയിൽ ആകാത്തതിനാലാണ് മേയിൽ നടത്തേണ്ടിയിരുന്നതും പിന്നീട് ജൂണിലേക്കും ജൂലൈയിലേക്കും നീട്ടി വച്ചതുമായ സിഎ പരീക്ഷകൾ അന്തിമമായി റദ്ദാക്കിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളും സുപ്രീംകോടതിയും നിർദേശിച്ച മാനദണ്ഡങ്ങളനുസരിച്ച് ഓരോ പരീക്ഷാർഥിയും തമ്മിൽ ആറടി അകലവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് ചില സംസ്ഥാനങ്ങളിലെ കണ്ടെയ്മെന്റ് മേഖലകളിലെങ്കിലും പ്രായോഗികമായി പരീക്ഷ നടത്താൻ കഴിയില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നായിരുന്നു ഈ വർഷത്തെ ആദ്യഘട്ട പരീക്ഷകൾ പാടെ റദ്ദാക്കിയത്. ഈ പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തിരുന്നവർക്കു ചാൻസോ, പണമോ നഷ്ടപ്പെടാതെ നവംബറിലെ പരീക്ഷയെഴുതാം. കോവിഡ് സ്ഥിതി മെച്ചപ്പെട്ടാൽ നവംബറിൽ നടക്കേണ്ട പരീക്ഷകൾ നിശ്ചയിച്ച പോലെ നടത്തും.
എന്നാൽ കോവിഡും ലോക്ക്ഡൗണും അടക്കമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഒക്ടോബറിനു മുന്പാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദേശീയ കൗണ്സിൽ അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ പറഞ്ഞു. മേയ് രണ്ടിനു നടക്കേണ്ടിയിരുന്നു സിഎയുടെ മൂന്നു തലങ്ങളിലേക്കുമുള്ള പരീക്ഷകൾക്കായി മൂന്നര ലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പരീക്ഷകൾ മാറ്റിവയ്ക്കേണ്ടി വന്നതിനെ തുടർന്ന് ഓപ്റ്റ് ഒൗട്ട് ചെയ്യാൻ അനുമതി നൽകിയപ്പോൾ 65,000 പേർ സ്വയം പിന്മാറിയിരുന്നു. ശേഷിച്ചിരുന്ന 2.9 ലക്ഷം വിദ്യാർഥികളുടെയും ഫീസ് അടക്കമുള്ളവ നഷ്ടമാകാതെ നവംബറിലെ പരീക്ഷയെഴുതാമെന്നും അറിയിച്ചു.