ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥനെന്ന പേരിൽ പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ നീക്കം നടത്തിയ സംഭവത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ സ്പെഷൽ അസിസ്റ്റന്റ് എന്ന പേരിൽ ആൾമാറാട്ടം നടത്തിയ അനിരുദ്ധ് സിംഗിനെതിരേയാണ് കേസെടുത്തത്. പിഎംഒ അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ഇസാർ നൽകിയ പരാതിയിലാണ് സിബിഐയുടെ നടപടി.
ബോയിംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട പ്രതിരോധ ഇടപാടുകൾക്കിടെയാണ് വിവരങ്ങൾ ചോർത്താൻ നീക്കം നടത്തിയതായി കണ്ടെത്തിയത്. പി.കെ. മിശ്ര, അമിത് ഷാ എന്നിവരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഒരാൾ പ്രതിരോധ ഇടപാടിന്റെ വിവരങ്ങൾ ആരായുകയായിരുന്നു.
സംശയാസ്പദമായ രീതിയിൽ ഫോണ് കോളുകൾ ലഭിച്ചെന്നു ബോയിംഗ് ഇന്ത്യയാണ് 2019 നവംബറിൽ പിഎംഒയ്ക്ക് പരാതി നൽകിയത്. പി.കെ. മിശ്രയുടെ സ്പെഷൽ അസിസ്റ്റന്റ് ജിതേന്ദ്ര കുമാർ എന്ന പേരിലായിരുന്നു ഫോണ് സംഭാഷണങ്ങൾ. ജിതേന്ദ്ര കുമാർ എന്നൊരാൾ പിഎംഒയിൽ ഇല്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ബോയിംഗ് പരാതി നൽകിയത്. ഈ പരാതിയാണ് ജനുവരിയിൽ പിഎംഒ സിബിഐക്ക് കൈമാറിയത്.
ബോയിംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട പ്രതിരോധ ഇടപാടുകൾക്കിടെയാണ് വിവരങ്ങൾ ചോർത്താൻ നീക്കം നടത്തിയതായി കണ്ടെത്തിയത്. പി.കെ. മിശ്ര, അമിത് ഷാ എന്നിവരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഒരാൾ പ്രതിരോധ ഇടപാടിന്റെ വിവരങ്ങൾ ആരായുകയായിരുന്നു.
സംശയാസ്പദമായ രീതിയിൽ ഫോണ് കോളുകൾ ലഭിച്ചെന്നു ബോയിംഗ് ഇന്ത്യയാണ് 2019 നവംബറിൽ പിഎംഒയ്ക്ക് പരാതി നൽകിയത്. പി.കെ. മിശ്രയുടെ സ്പെഷൽ അസിസ്റ്റന്റ് ജിതേന്ദ്ര കുമാർ എന്ന പേരിലായിരുന്നു ഫോണ് സംഭാഷണങ്ങൾ. ജിതേന്ദ്ര കുമാർ എന്നൊരാൾ പിഎംഒയിൽ ഇല്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ബോയിംഗ് പരാതി നൽകിയത്. ഈ പരാതിയാണ് ജനുവരിയിൽ പിഎംഒ സിബിഐക്ക് കൈമാറിയത്.