കാൺപുർ: ഉത്തർപ്രദേശിൽ കൊടും കുറ്റവാളി വികാസ് ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ ഡിഎസ്പി ഉൾപ്പെടെ എട്ടു പോലീസുകാർ അക്രമികളുടെ വെടിയേറ്റു മരിച്ചു. കാൺപുരിനു സമീപം ബിക്രു ഗ്രാമത്തിൽ വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം.
ഡിഎസ്പി ദേവേന്ദ്ര മിശ്ര, സബ് ഇൻസ്പെക്ടർമാരായ മഹേഷ് ചന്ദ്ര യാദവ്, അനൂപ്കുമാർ സിംഗ് നെബു ലാൽ, കോൺസ്റ്റബിൾമാരായ ജിതേന്ദ്ര പാൽ, സുൽത്താൻ സിംഗ്, ബബ്ലു കുമാർ, രാഹുൽകുമാർ എന്നിവരാണു കൊല്ലപ്പെട്ടത്. രണ്ടു സബ് ഇൻസ്പെക്ടർമാർക്കും മൂന്നു കോൺസ്റ്റബിൾമാർക്കും ഒരു ഹോം ഗാർഡിനും ഒരു നാട്ടുകാരനും പരിക്കേറ്റു.
വികാസ് ദുബെയുടെ അനുയായികളായ കുറ്റവാളിസംഘം കെട്ടിടത്തിനു മുകളിൽനിന്നു പോലീസിനു നേരെ വെടിവയ്ക്കുകയായിരുന്നു. പോലീസുകാരുടെ എകെ 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി അക്രമിസംഘം രക്ഷപ്പെട്ടു. തുടർന്ന് കൂടുതൽ പോലീസ് സംഘമെത്തി പ്രത്യാക്രമണം നടത്തി വികാസ് ദുബെയുടെ അനുയായികളായ പ്രേംപ്രകാശ്, അതുൽ ദുബെ എന്നിവരെ വധിച്ചു. അക്രമിസംഘം തട്ടിയെടുത്ത ഒരു പിസ്റ്റളും കണ്ടെടുത്തു.
പോലീസ് സംഘം എത്തുന്നതു സംബന്ധിച്ച് വികാസ് ദുബെയ്ക്കും അനുയായികൾക്കും നേരത്തെ വിവരം ലഭിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അക്രമികൾ റോഡു തടഞ്ഞു. ഇതോടെ പോലീസ് സംഘം വാഹനത്തിൽനിന്നു പുറത്തിറങ്ങി. കെട്ടിടങ്ങളിൽ ഒളിച്ചിരുന്ന അക്രമികൾ ഉടൻ വെടിവയ്പ് ആരംഭിച്ചു. ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രത്യാക്രമണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ബിജെപി നേതാവും മുൻ യുപി മന്ത്രിയുമായ സന്തോഷ് ശുക്ലയെ 2001 പോലീസ് സ്റ്റേഷനിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് വികാസ് ദുബെ.
ഡിഎസ്പി ദേവേന്ദ്ര മിശ്ര, സബ് ഇൻസ്പെക്ടർമാരായ മഹേഷ് ചന്ദ്ര യാദവ്, അനൂപ്കുമാർ സിംഗ് നെബു ലാൽ, കോൺസ്റ്റബിൾമാരായ ജിതേന്ദ്ര പാൽ, സുൽത്താൻ സിംഗ്, ബബ്ലു കുമാർ, രാഹുൽകുമാർ എന്നിവരാണു കൊല്ലപ്പെട്ടത്. രണ്ടു സബ് ഇൻസ്പെക്ടർമാർക്കും മൂന്നു കോൺസ്റ്റബിൾമാർക്കും ഒരു ഹോം ഗാർഡിനും ഒരു നാട്ടുകാരനും പരിക്കേറ്റു.
വികാസ് ദുബെയുടെ അനുയായികളായ കുറ്റവാളിസംഘം കെട്ടിടത്തിനു മുകളിൽനിന്നു പോലീസിനു നേരെ വെടിവയ്ക്കുകയായിരുന്നു. പോലീസുകാരുടെ എകെ 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി അക്രമിസംഘം രക്ഷപ്പെട്ടു. തുടർന്ന് കൂടുതൽ പോലീസ് സംഘമെത്തി പ്രത്യാക്രമണം നടത്തി വികാസ് ദുബെയുടെ അനുയായികളായ പ്രേംപ്രകാശ്, അതുൽ ദുബെ എന്നിവരെ വധിച്ചു. അക്രമിസംഘം തട്ടിയെടുത്ത ഒരു പിസ്റ്റളും കണ്ടെടുത്തു.
പോലീസ് സംഘം എത്തുന്നതു സംബന്ധിച്ച് വികാസ് ദുബെയ്ക്കും അനുയായികൾക്കും നേരത്തെ വിവരം ലഭിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അക്രമികൾ റോഡു തടഞ്ഞു. ഇതോടെ പോലീസ് സംഘം വാഹനത്തിൽനിന്നു പുറത്തിറങ്ങി. കെട്ടിടങ്ങളിൽ ഒളിച്ചിരുന്ന അക്രമികൾ ഉടൻ വെടിവയ്പ് ആരംഭിച്ചു. ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രത്യാക്രമണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ബിജെപി നേതാവും മുൻ യുപി മന്ത്രിയുമായ സന്തോഷ് ശുക്ലയെ 2001 പോലീസ് സ്റ്റേഷനിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് വികാസ് ദുബെ.