ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ജെഇഇ, നീറ്റ് പരീക്ഷകൾ സെപ്റ്റംബറിലേക്ക് മാറ്റിയതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്ക് അറിയിച്ചു. ജെഇഇ (മെയിൻസ്) സെപ്റ്റംബർ ഒന്നു മുതൽ ആറു വരെയും അഡ്വാൻസ്ഡ് 27നും നടത്തും. സെപ്റ്റംബർ 13നാണ് നീറ്റ് പരീക്ഷ.
നേരത്തേ നിശ്ചയിച്ചതനുസരിച്ച് ജൂലൈ 18 മുതൽ 23 വരെ ആണ് ജെഇഇ മെയിൻ സ് നടക്കേണ്ടിയിരുന്നത്. 26ന് നീറ്റും.
കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. പരീക്ഷകൾ നടത്തുന്നതിനെക്കുറിച്ചു പരിശോധിക്കാൻ ഉന്നതതല സമിതിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടറുടെ അധ്യക്ഷതയിൽ ആണ് സമിതി രൂപീകരിച്ചത്. സമിതിയുടെ റിപ്പോർട്ട് ഇന്നലെ സമർപ്പിച്ചു.
നേരത്തേ നിശ്ചയിച്ചതനുസരിച്ച് ജൂലൈ 18 മുതൽ 23 വരെ ആണ് ജെഇഇ മെയിൻ സ് നടക്കേണ്ടിയിരുന്നത്. 26ന് നീറ്റും.
കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. പരീക്ഷകൾ നടത്തുന്നതിനെക്കുറിച്ചു പരിശോധിക്കാൻ ഉന്നതതല സമിതിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടറുടെ അധ്യക്ഷതയിൽ ആണ് സമിതി രൂപീകരിച്ചത്. സമിതിയുടെ റിപ്പോർട്ട് ഇന്നലെ സമർപ്പിച്ചു.